പൊതുവെ പിശുക്കനായിരുന്ന ദിലീപിന് തന്റെ കേസിൽ പണം വാരിയെറിയേണ്ടി വന്നു! ജോത്സ്യന്റെ നാക്ക് ഫലിച്ച് തുടങ്ങി.. സാമ്പത്തികമായി തകർന്നടിഞ്ഞ് ദിലീപ്! ഒപ്പം മാനഹാനിയും; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഓരോ ദിവസം കൂടുതൽ വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ദിലീപ് സാമ്പത്തികമായി ആകെ തകർന്നെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിനാശകാലേ വിപരീത ബുദ്ധി എന്നുപറയുന്നത് കറക്റ്റായിരിക്കുകയാണ് ദിലീപിന്റെ കാര്യത്തിൽ. കേസിൽ താൻ എത്തപെട്ടപ്പോൾ ഇത്രയും വിചാരിച്ചിരുന്നില്ല. പൊതുവെ പിശുക്കനായിരുന്ന ദിലീപിന് തന്റെ കേസിൽ പണം വാരിയെറിയേണ്ടി വന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് കേസ് അട്ടിമറിക്കാനാണ് നൽകിയത് അമ്പത് ലക്ഷം രൂപ. വേങ്ങരയിലെ രാഷ്ട്രീയ നേതാവിന് നൽകിയത് ലക്ഷങ്ങൾ. സാക്ഷികളെയൊക്കെ ലക്ഷങ്ങൾ കൊടുത്ത് കൂറുമാറ്റി. ഇതോടെ വിചാരിക്കാത്ത അത്ര നഷ്ടം തന്റെ ജീവിതത്തിലുണ്ടായി. ഇപ്പോൾ കൂറുമാറിയ സാക്ഷികളൊക്കെ ദിലീപിന്റെ അടുത്ത് വീണ്ടും എത്തുമ്പോൾ തനിക്കുണ്ടാകുന്നത് ധന നഷ്ടവും മാനഹാനിയും മാത്രമാണ്.
പിടിച്ച് നിൽക്കാൻ പണമെറിഞ്ഞ് വൻ കളികളാണ് ദിലീപ് കളിച്ചത്. കൂറുമാറുന്നതിന് മുൻപ് വരെ അതിജീവിതയുടെ കൂട്ടുകാരിയായ സാക്ഷി അതിജീവിതയ്‌ക്കൊപ്പമായിരുന്നു. പക്ഷെ വിചാരിക്കാത്ത തിരിച്ചടി പെട്ടന്നായിരുന്നു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ ഇങ്ങനെ പല കളികളും കളിക്കേണ്ടി വന്നു. ദിലീപിനിപ്പോൾ സിനിമയില്ല, നിർമാണമില്ല, കേസിനാണെങ്കിൽ ലക്ഷങ്ങൾ ചിലവഴിച്ച് കൊണ്ടേയിരിക്കുന്നു. ഇങ്ങനെ സാമ്പത്തികമായി ആകെ പരുങ്ങലിലാണ് ദിലീപ് ഇപ്പോൾ.
ദേ പുട്ടും, ഗ്രാൻഡ് പ്രോഡക്‌ഷൻസും ഡി സിനിമാസുമൊക്കെ നഷ്ടത്തിലാണ്. ദിലീപിന്റെ ഉറ്റ സുഹൃത്ത് വി.ഐ.പി ശരത്തിന്റെ ഫോൺ റെക്കോർഡിലും ഉണ്ടായിരുന്നു ദിലീപിന്റെ സാമ്പത്തിക നഷ്ടത്തെ കുറിച്ച്. എന്നിട്ടും വൻതുക നൽകി ചില ഓൺലൈൻ ചാനലുകൾക്ക് തന്നെ പ്രൊമോട്ട് ചെയ്യാനും താരം ശ്രമം നടത്തി. ദിലീപിനെ സംബന്ധിച്ചിടത്തോളം ധനനഷ്ടം മാത്രമല്ല, മാനഹാനിയും നേരിടേണ്ടിവരുകയാണ്. ജനപ്രിയ നായകൻ എന്ന സ്ഥാനമൊക്കെ ആരാധകർ ഹാസ്യ രൂപേണ പറയുന്ന അവസ്ഥയായി. ദിലീപിന് വേണ്ടി സംസാരിക്കുന്നവരെ ജനങ്ങൾ പുശ്ചത്തോടെയാണ് തള്ളിക്കളയുന്നത്. രാഹുൽ ഈശ്വറും സജിനന്ത്യാട്ടുമൊക്കെ മലയാളികളുടെ കണ്ണിൽ വെറുക്കപ്പെടുന്നവരായി മാറുകയാണ്. അങ്ങനെ വലിയ കടുത്ത ദിവസങ്ങളിലൂടെയാണ് ദിലീപ് കടന്നുപോകുന്നത്.
https://www.facebook.com/Malayalivartha
























