കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്നും രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകുന്നു എന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ! കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും...

കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്നും രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകുന്നു എന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ഹർജി.
ഇതോടെ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. പാതിവെന്ത കാര്യങ്ങള്‍ മാത്രം ചേര്‍ത്ത് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം നടി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ,നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതി യുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കേസന്വേഷണത്തിനെതിരായ വിവാദങ്ങൾക്കിടെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും നടി അറിയിച്ചു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആദ്യമായി പരസ്യ പ്രതികരണത്തിന് തയ്യാറായി നടി മുന്നോട്ടുവന്നിരുന്നു. മറ്റുള്ളവരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നും ആരുടേയും വായ തനിക്ക് അടച്ചുവെക്കാൻ കഴിയില്ലെന്നും നടി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. അതേസമയം നടിയുടെ ഹർജിക്ക് പിന്നാലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഒന്നരമാസം കൂടി കോടതി സമയം അനുവദിച്ച് നൽകിയിരുന്നു.
https://www.facebook.com/Malayalivartha






















