Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

വിപിൻ ലാലിന് വീട് വെച്ച് നൽകാം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത് തരാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും അയാൾ കൂറുമാറിയിട്ടില്ല... ആസനം താങ്ങി നിൽക്കുന്നവർ അറിയാത്തൊരു ദിലീപ് ഉണ്ട്! അതുകൊണ്ട് ഞങ്ങൾ അറിയുന്ന ദിലീപ് എന്ന് പറഞ്ഞ് ആരും വരേണ്ട! ഏറ്റവും അവസാന കാലത്ത് ലോഹിതദാസിനോട് ദിലീപ് എങ്ങനെയാണ് പെരുമാറിയതെന്നും ലോഹിതാദാസിന്റെ ഭാര്യ പറഞ്ഞതാണ്... തുറന്നടിച്ച് അഡ്വ മിനി പറയുന്നു

02 JULY 2022 01:26 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. അടുത്തിടെയായിരുന്നു കേസിൽ ദിലീപിനെ പിന്തുണച്ച് മുതിർന്ന നടനായ മധു രംഗത്തെത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. അതിജീവിത എന്തിനാണ് തനിച്ച് പോയതെന്ന ചോദ്യമായിരുന്നു ഒരു അഭിമുഖത്തിൽ മധു ചോദിച്ചത്. എന്നാൽ ദിലീപുമായി ബന്ധപ്പെട്ട കേസിനെ എന്നെങ്കിലും പഠിക്കാൻ ദിലീപിനെ പിന്തുണച്ച മധുവിനെ പോലുളളവരൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ ഒരിക്കലും താൻ അറിയുന്ന ദിലീപ് എന്ന് പറയില്ലെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ മിനി ഇപ്പോൾ.

അഡ്വ ടി ബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുന്ന രഞ്ജിത്ത് ദിലീപിനെ പോയി ജയിലിൽ കണ്ട വ്യക്തിയാണ്. അദ്ദേഹം തന്നെ പിന്നീട് ആക്രമിക്കപ്പെട്ട നടിയെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് സ്ത്രീ പക്ഷ സർക്കാരാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. താൻ അറിയുന്ന ദിലീപ് എന്ന് രഞ്ജിത്ത് പറയുന്നതിൽ യാതൊരു കാര്യവുമില്ല'. 2017 ൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് ആ കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. ദിലീപ് ഡിജിപിക്ക് അയച്ച കത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിലീപിലേക്ക് അന്വേഷണം വന്നത്. തനിക്ക് സുരക്ഷ വേണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഡിജിപിക്ക് അയച്ച കത്താണ് വഴിത്തിരിവായതും ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചതും.

അങ്ങനെയൊരു കത്ത് ദിലീപിന് അയക്കാൻ തോന്നിയത് പ്രകൃതിയുടെ കളിയാണ്'. 'ദിലീപുമായി ബന്ധപ്പെട്ട കേസിനെ എന്നെങ്കിലും പഠിക്കാൻ നടൻമാരായ ഭീമൻരഘുവും മധുവുമൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ ഒരിക്കലും ഞാൻ അറിയുന്ന ദിലീപ് എന്ന് പറയില്ല. കാരണം സിനിമാ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് ഇപ്പോഴും ദിലീപിനെ ആശ്രയിക്കേണ്ടി വരും. അങ്ങനെ നിൽക്കുന്നവർ മാത്രമാണ് ഇന്ന് കേരള സമൂഹത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ'. അവർ അറിയാത്തൊരു ദിലീപ് ഉണ്ടെന്നതാണ് സത്യം. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസ് ഉണ്ടാകുന്നത്. എന്തിന് വേണ്ടിയാണ് ദിലീപ് സാക്ഷികളെ മൊഴിമാറ്റാനുള്ള ശ്രമം നടത്തുന്നത്. ദിലീപിന് കൊടുക്കാൻ സുനിക്ക് വേണ്ടി കത്തെഴുതിയ വിപിൻ ലാലിനെ കൂറുമാറ്റാനാണ് ശ്രമിച്ചത്'.

'ദിലീപിനെ പൾസർ സുനിക്ക് അറിയില്ലായിരുന്നുവെങ്കിൽ വിപിൻ ലാലും പൾസർ സുനിയും ജയിലിൽ കഴിയുമ്പോൾ വിപിൻ ലാലിനെ കൊണ്ട് ദിലീപിന് കത്തെഴുതിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വിപിൻ ലാൽ ശിക്ഷ അനുഭവിച്ച ആളാണെങ്കിലും ഈ കേസിൽ ഇതുവരെ അയാൾ കൂറുമാറിയിട്ടില്ല. ദിലീപ് അയാൾക്ക് വലിയ വാഗ്ദാനങ്ങളാണ് നൽകിയത്'. 'വിപിൻ ലാലിന് വീട് വെച്ച് നൽകാം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത് തരാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും അയാൾ കൂറുമാറിയിട്ടില്ല. ജെയ്സൺ എന്ന സാക്ഷിയും കൂറുമാറിയിട്ടില്ല. കത്ത് കൊണ്ടുപോയ സാക്ഷിയായ വിഷ്ണു കൂറുമാറിയിട്ടില്ല'. 'അതുകൊണ്ട് ഞങ്ങൾ അറിയുന്ന ദിലീപ് എന്ന് പറഞ്ഞ് ആരും വരേണ്ട.ഞങ്ങൾ ദിലീപിന് വേണ്ടി നിൽക്കുന്നവരാണ് ,ഞങ്ങൾക്ക് അങ്ങനെ പ്രചരിപ്പിക്കാനാണ് തങ്ങൾക്ക് ഇഷ്ടം എന്ന് പറയേണ്ടവരാണ്. രാഹുൽ ഈശ്വറിനെ പോലുള്ള ആളുകൾ നേരത്തേ പറഞ്ഞിരുന്നത് ഞങ്ങൾ ഇരയ്ക്കൊപ്പമാണെന്നും ദിലീപിന് വേണ്ടി സംസാരിക്കുന്നുവെന്നൊക്കെയാണ്.

എന്നാൽ ഇപ്പോൾ ദിലീപ് പക്ഷക്കാരൻ എന്ന് തന്നെയാണ് പറയുന്നത്. അതുപോലെ മധുവും ഭീമൻ രഘുവുമൊക്കെ ദിലീപ് പക്ഷക്കാർ എന്ന് തന്നെ പറയുന്നതാണ് നല്ലത്'. 'സ്ത്രീകൾ മാത്രമല്ല ദിലീപിനാൽ വേട്ടയാടപ്പെട്ട ആളുകൾ. ഇന്ന് സിനിമാ മേഖലയിൽ ഉള്ള നിരവധി മനുഷ്യരെ ദിലീപ് വേട്ടയാടിയിട്ടുണ്ട്.ദിലീപിനേയും മഞ്ജുവിനേയും സിനിമയിലേക്ക് കൊണ്ടുവന്ന സുന്ദർദാസ് എന്നയാൾ പറഞ്ഞിട്ടുണ്ട് ഒരു സിനിമയ്ക്കായി സമീപിച്ചപ്പോൾ എത്ര അപമാനകരമായാണ് ദിലീപ് പെരുമാറിയതെന്ന്'. 'ഏറ്റവും അവസാന കാലത്ത് ലോഹിതദാസിനോട് ദിലീപ് എങ്ങനെയാണ് പെരുമാറിയതെന്നും ലോഹിതാദാസിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.ദിലീപിനോട് ചേർന്ന് നിന്നാൽ മാത്രമേ ബിസിനസ് നടന്ന് പോകൂവെന്നായിരിക്കാം മധുവിനെ പോലുള്ളവരൊക്കെ കരുതുന്നത്. അല്ലേങ്കിൽ അവരുടെ മനസിലെ സ്ത്രീവിരുദ്ധ കാഴ്ചപാടുകളായിരിക്കും അവർ ദിലീപ് പക്ഷത്ത് നിൽക്കുന്നത്.അല്ലാത്തൊരാൾക്കും അത്തരത്തിൽ നിൽക്കാൻ സാധ്യമല്ലെന്നും പറയുകയാണ് അഡ്വ ടി ബി മിനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (1 hour ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (1 hour ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (3 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (3 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (3 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (3 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (3 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (4 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (6 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (7 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (8 hours ago)

Malayali Vartha Recommends