Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്... എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്... ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്.. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്.. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്... തുറന്ന് പറഞ്ഞ് ദിലീപ് അനുകൂലി രാഹുൽ ഈശ്വർ

18 AUGUST 2022 03:08 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്റെ സുഹൃത്തുക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതോടെ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്, ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാർ ആവർത്തിച്ചത്. എന്നാലിപ്പോഴിതാ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ലെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.... 'ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്.എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്. കാരണം ഒരു പുരുഷനെതിരെയും വ്യാജ പരാതി ഉയരാൻ പാടില്ല. ദിലീപ് ആയാലും വിജയ് ബാബു ആയാലും സിവിക് ചന്ദ്രനെതിരെ ആയാലും എല്ലാ വ്യാജപരാതികളും എതിർക്കപ്പെടണം'. 'ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന്റെ വാദങ്ങളെ മാത്രമാണ് എതിർക്കുന്നത്', രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം പരാതിക്ക് പിന്നിൽ ദിലീപിന് യാതൊരു പങ്കും ഇല്ലെന്നും രാഹുൽ വാദിച്ചു.'ദിലീപിന് പണിക്കൊടുക്കാൻ ശ്രമിച്ചു എന്ന് തോന്നിയപ്പോൾ ആരെങ്കിലും ബാലചന്ദ്രകുമാറിന് തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ചതായിരിക്കും.ദിലീപിന്റെ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്കോ അങ്ങനെ തോന്നിയാൽ ദിലീപിന് എന്ത് ചെയ്യാൻ പറ്റും?'

'കേസിന്റെ ഗൂഢാലോചനയിൽ ദിലീപിന് എന്തെങ്കിലും പങ്കുണ്ടെന്ന് പോലീസ് റിപ്പോർട്ടിലുണ്ടോ? ദിലീപിനെ വേട്ടയാടുന്ന കേരള പോലീസിന് പോലും ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായം ഇല്ല', രാഹുൽ പറഞ്ഞു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ മാത്രം പോര പരാതിക്കാരിയെ കണ്ടെത്തി ശക്തമായ നടപടിയും സ്വീകരിക്കണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 'ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണം. ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ല. 'എനിക്കെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഒരു വ്യാജ ഓഡിയോ ഉണ്ടാക്കി. അതിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി. വാദഗതികളെയാണ് എതിർക്കേണ്ടത്. അല്ലാതെ വ്യാജ പരാതികൾ ഉണ്ടാക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദഗതികളെ പൂർണമായും ഞാൻ എതിർക്കുന്നുണ്ട്. എന്ന് വെച്ച് അയാൾക്ക് നാളെ മോശം സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കില്ല' . 'ആരോടെങ്കിലും വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കാം എന്ന ചിന്ത ഉണ്ടാകുന്നത് തെറ്റായ കൾച്ചർ ആണ്. അത് പറിച്ചുമാറ്റപ്പെടേണ്ടതാണ്.ബാലചന്ദ്രകുമാർ പറയുന്നത് തെറ്റാണ് എന്ന് വാദിക്കുന്നതും അയാൾ ഒരു റേപ്പിസ്റ്റ് ആണെന്ന് പറയുന്നതും വേറയാണ്'. 'വിജയ് ബാബുവിന്റെ മകന് സ്കൂളിൽ പോകണം എന്ന് പറയുന്നത് പോലെ ബാലചന്ദ്രകുമാറിന്റെ മകനും അങ്ങനെ തന്നെയല്ലേ. അയാൾക്കും കുടുംബം ഇല്ലേ? ബാലചന്ദ്രകുമാർ ഉയർത്തിയ ആരോപണത്തെ പ്രതികാര ബുദ്ധിയോടെ സമീപിച്ച ചിലരാണ് ഇത്തരമൊരു പരാതി ഉണ്ടാക്കിയത്. അത് ആരായാലും ശിക്ഷിക്കപ്പെടണം.ബാലചന്ദ്രകുമാറിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞത് പോലെ ദിലീപിനും വിജയ് ബാബുവിനും സിവിക് ചന്ദ്രനും എതിരായ പരാതികളും വ്യാജമാണെന്ന് തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (3 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി  (17 minutes ago)

പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (20 minutes ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (26 minutes ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (45 minutes ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (1 hour ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (1 hour ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (1 hour ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (2 hours ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (2 hours ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (2 hours ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (2 hours ago)

ഓഹരി വിപണി നഷ്ടത്തിൽ  (2 hours ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (3 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (3 hours ago)

Malayali Vartha Recommends