Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്... എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്... ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്.. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്.. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്... തുറന്ന് പറഞ്ഞ് ദിലീപ് അനുകൂലി രാഹുൽ ഈശ്വർ

18 AUGUST 2022 03:08 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്റെ സുഹൃത്തുക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതോടെ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്, ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാർ ആവർത്തിച്ചത്. എന്നാലിപ്പോഴിതാ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ലെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.... 'ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്.എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്. കാരണം ഒരു പുരുഷനെതിരെയും വ്യാജ പരാതി ഉയരാൻ പാടില്ല. ദിലീപ് ആയാലും വിജയ് ബാബു ആയാലും സിവിക് ചന്ദ്രനെതിരെ ആയാലും എല്ലാ വ്യാജപരാതികളും എതിർക്കപ്പെടണം'. 'ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന്റെ വാദങ്ങളെ മാത്രമാണ് എതിർക്കുന്നത്', രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം പരാതിക്ക് പിന്നിൽ ദിലീപിന് യാതൊരു പങ്കും ഇല്ലെന്നും രാഹുൽ വാദിച്ചു.'ദിലീപിന് പണിക്കൊടുക്കാൻ ശ്രമിച്ചു എന്ന് തോന്നിയപ്പോൾ ആരെങ്കിലും ബാലചന്ദ്രകുമാറിന് തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ചതായിരിക്കും.ദിലീപിന്റെ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്കോ അങ്ങനെ തോന്നിയാൽ ദിലീപിന് എന്ത് ചെയ്യാൻ പറ്റും?'

'കേസിന്റെ ഗൂഢാലോചനയിൽ ദിലീപിന് എന്തെങ്കിലും പങ്കുണ്ടെന്ന് പോലീസ് റിപ്പോർട്ടിലുണ്ടോ? ദിലീപിനെ വേട്ടയാടുന്ന കേരള പോലീസിന് പോലും ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായം ഇല്ല', രാഹുൽ പറഞ്ഞു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ മാത്രം പോര പരാതിക്കാരിയെ കണ്ടെത്തി ശക്തമായ നടപടിയും സ്വീകരിക്കണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 'ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണം. ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ല. 'എനിക്കെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഒരു വ്യാജ ഓഡിയോ ഉണ്ടാക്കി. അതിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി. വാദഗതികളെയാണ് എതിർക്കേണ്ടത്. അല്ലാതെ വ്യാജ പരാതികൾ ഉണ്ടാക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദഗതികളെ പൂർണമായും ഞാൻ എതിർക്കുന്നുണ്ട്. എന്ന് വെച്ച് അയാൾക്ക് നാളെ മോശം സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കില്ല' . 'ആരോടെങ്കിലും വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കാം എന്ന ചിന്ത ഉണ്ടാകുന്നത് തെറ്റായ കൾച്ചർ ആണ്. അത് പറിച്ചുമാറ്റപ്പെടേണ്ടതാണ്.ബാലചന്ദ്രകുമാർ പറയുന്നത് തെറ്റാണ് എന്ന് വാദിക്കുന്നതും അയാൾ ഒരു റേപ്പിസ്റ്റ് ആണെന്ന് പറയുന്നതും വേറയാണ്'. 'വിജയ് ബാബുവിന്റെ മകന് സ്കൂളിൽ പോകണം എന്ന് പറയുന്നത് പോലെ ബാലചന്ദ്രകുമാറിന്റെ മകനും അങ്ങനെ തന്നെയല്ലേ. അയാൾക്കും കുടുംബം ഇല്ലേ? ബാലചന്ദ്രകുമാർ ഉയർത്തിയ ആരോപണത്തെ പ്രതികാര ബുദ്ധിയോടെ സമീപിച്ച ചിലരാണ് ഇത്തരമൊരു പരാതി ഉണ്ടാക്കിയത്. അത് ആരായാലും ശിക്ഷിക്കപ്പെടണം.ബാലചന്ദ്രകുമാറിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞത് പോലെ ദിലീപിനും വിജയ് ബാബുവിനും സിവിക് ചന്ദ്രനും എതിരായ പരാതികളും വ്യാജമാണെന്ന് തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (30 minutes ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (41 minutes ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (53 minutes ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (1 hour ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (1 hour ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (1 hour ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (2 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (3 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (3 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (3 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (4 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (4 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (4 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (4 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (5 hours ago)

Malayali Vartha Recommends