Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി... 40 ലക്ഷം രൂപയോളം വാങ്ങി ദിലീപ് സിനിമയില്‍ നിന്ന് പിന്മാറിയതോടെ സംഭവിച്ചത് മറ്റൊന്ന്... പിന്നാലെ താന്‍ കുടുങ്ങി.. തനിക്ക് വിലക്ക് നേരിടേണ്ടി വന്ന സംഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് വിനയൻ

13 SEPTEMBER 2022 08:12 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്കായി ഒരു ഓണസമ്മാനം നൽകിയിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകൻ വിനയൻ. ഒരു കാലത്ത് എന്നും ബോക്സ്ഓഫീസിൽ നിറഞ്ഞ് നിന്നുരുന്ന ഹിറ്റ് മേക്കർ പിന്നീട് സംഘടന പ്രശ്നത്തിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വന്നു. എന്നാൽ സംഘടനയ്ക്ക് പുറത്ത് നിന്ന് താൻ ഒരിക്കലും തോൽക്കാൻ തയ്യാറല്ല എന്ന അറിയിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വിനയൻ ഒരുക്കി. യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ ചെയ്ത് വിനയൻ തന്നിലെ സിനിമ കെടുത്തി കളയുവാൻ ആരെയും അനുവദിച്ചില്ല. 2020തിൽ സംഘടന പ്രശ്നത്തെ തുടർന്നുള്ള കേസിൽ വിനയൻ അനുകൂലമായി വിധി വന്നതോടെ മലയാള സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ചത് ഇപ്പോൾ ഒന്നൊന്നായി അവതരിപ്പിക്കുകയാണ് സംവിധായകൻ. അതിൽ ആദ്യത്തേതായി പത്തൊമ്പതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാം. അതും ഒട്ടും മാർക്കറ്റ് വാല്യു ഇല്ലാത്ത ഒരു നടനെ (സിജു വിൽസൺ) ഒരു സൂപ്പർ ഹിറ്റ് ഒരുക്കിയിരിക്കുകയാണ് വിനയൻ. ഇപ്പോഴിതാ വിനയന്‍ അന്ന് ദിലീപില്‍ നിന്നും നേരിട്ട കാര്യങ്ങളെ കുറിച്ച് വീണ്ടും മനസുതുറക്കുകയാണ്. ഒരു സിനിമയില്‍ ലക്ഷങ്ങൾ പ്രതിഫലമായി വാങ്ങിയതിന് ശേഷം ദിലീപ് പിന്മാറിയെന്നും അതിന് പിന്നാലെ താന്‍ കുടുങ്ങിയെന്നും ഇതിന് ശേഷമാണ് തനിക്ക് വിലക്ക് നേരിടേണ്ടി വന്നതെന്നും തുറന്നു പറയുകയാണ് വിനയൻ.

വിനയന്റെ വാക്കുകൾ ഇങ്ങനെ...

കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ്. അതിനെ കുറിച്ച് ഇനിയും പറയേണ്ടതുണ്ടോ. അതൊരു നിലപാടിന്റെ പ്രശ്‌നമാണ്. അല്ലാതെ നമ്മള്‍ ആരെയും കൊല്ലാന്‍ പോകുകയോ, ഏതെങ്കിലും പെണ്ണിനെ പീഡിപ്പിക്കാന്‍ പോകുകയോ, അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍ പോകുകയോ ചെയ്ത കേസല്ലല്ലോ. ഞാന്‍ സെക്രട്ടറി ആയിരുന്ന സമയത്ത് ദിലീപ് എന്ന നടന്‍, ഒരു ചിത്രത്തിന് വേണ്ടി എഗ്രിമെന്റ് ഒപ്പിട്ടു. അദ്ദേഹവുമായി ഒത്തിരി പടങ്ങള്‍ ചെയ്തതാണ്. ഞാന്‍ ഒരു അനിയനെ പോലെ കണ്ട വ്യക്തിയാണ്. പക്ഷേ, ഞാന്‍ ഒരു സംഘടനയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍, എഗ്രിമെന്റ് ഒപ്പിട്ട സിനിമയുടെ സംവിധായകനെ മാറ്റണം എന്ന് ആവശ്യപ്പെട്ടു. സംവിധായകന്‍ ഇടപെട്ടാണ് മുഴുവന്‍ പ്രതിഫലവും വാങ്ങിച്ചത്. 40 ലക്ഷം രൂപയാണെന്ന് തോന്നുന്നു വാങ്ങി നല്‍കിയത്. ആ സമയത്ത് ആ സംവിധായകന്റെ മറ്റൊരു പടം മോശമായതിന്റെ പേരില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദിലീപ് അറിയിച്ചു. ഇവിടുത്തെ ചില സംവിധായകര്‍ എന്നെ വിളിച്ചിരുന്നു.

സത്യത്തില്‍ അതൊരു ട്രാപ്പായിരുന്നു, ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ മതിയായിരുന്നു. അന്ന് ഞാന്‍ ഒരു തമിഴ് പടം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ എന്നെ വിളിച്ച് ഞാന്‍ ഇടപെടണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഇക്കാര്യത്തില്‍ ഇന്നസെന്റിനെ വിളിച്ചു. ഞാന്‍ ദിലീപിനെയും വിളിച്ചു, ഇല്ല, ആ പടം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഞാന്‍ എഗ്രിമെന്റ് ഉള്ളതാണ്, എഗ്രിമെന്റ് വച്ചാല്‍ അത് പാലിക്കണം. അന്ന് സംഘടനയുടെ യോഗം വിളിച്ചുചേര്‍ത്തു. മൂന്ന് മാസത്തിനകം ഈ പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞു. എന്നാല്‍ ആ പ്രശ്‌നം പിന്നീട് വഷളായി. ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി. എന്നാല്‍ ഇതില്‍ ഒന്നും കീഴ്‌പ്പെടാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ ശക്തമായി ഒറ്റയ്ക്ക് നിന്ന് വാദിച്ചു. വലിയ ഒരു സംഘത്തിന് മുന്നില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്ന് വാദിച്ചു. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ കോടതിയില്‍ പോയത്. ഈ പറഞ്ഞ ആശാന്മാര്‍ക്ക് എല്ലാം ലക്ഷക്കണക്കിന് രൂപ പിഴ മേടിച്ചു കൊടുത്തുവെന്നും വിനയന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ സുപ്രീം കോടതിയില്‍ പോയി. ലക്ഷക്കണക്കിന് രൂപ നല്‍കി വലിയ വക്കീലന്മാരെ കൊണ്ടാണ് വാദിച്ചത്. എനിക്ക് വേണ്ട ആലപ്പുഴയിലുള്ള വക്കീല്‍ ഒരു പൈസയും വാങ്ങിക്കാതെയാണ് വാദിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പറഞ്ഞു, വിനയന്‍ എന്ന കലാകാരനെ വിലക്കിയത് ശരിയല്ല. എല്ലാവരും പിഴയടക്കണം- വിനയന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ വലിയൊരു വിധിയാണത്. നമ്മുടെ മാധ്യമങ്ങള്‍ എത്രമാത്രം ചര്‍ച്ച ചെയ്തു എന്ന് എനിക്ക് അറിയില്ല. അങ്ങനെ ഒരു വിധി വാങ്ങിച്ചാണ് ഞാന്‍ തിരിച്ചുവന്നത്. അന്ന് മമ്മൂട്ടി പോലെയുള്ള ആരാധ്യനായ നടന്‍ പറഞ്ഞു വിനയനെ പോലെ ഒരു സംവിധായകനെ വിലക്കിയത് ശരിയല്ലെന്നും വിനയൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (8 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (25 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

Malayali Vartha Recommends