കാറില്‍ വെച്ച് മമ്മൂട്ടി അസ്വസ്ഥനായി.. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക.. എയര്‍പോര്‍ട്ടില്‍ എത്തിയതോടെ മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കി.. പിന്നാലെ വിമാനയാത്ര ക്യാൻസൽ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി; മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ദിനേശ് പണിക്കർ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളില്‍ 215K ട്വീറ്റുകളാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവര്‍ത്തകരും ഏറെ പ്രശംസിച്ച സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ദുരൂഹമാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും. അതിനിടയിൽ മമ്മൂട്ടിയെക്കുറിച്ച് നടന്‍ ദിനേഷ് പണിക്കര്‍ പങ്കുവച്ച വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ഒരു ദിവസം നാട്ടില്‍ വന്നപ്പോള്‍ മമ്മൂക്ക വിളിച്ച് ഇവിടുണ്ടെന്ന് പറഞ്ഞു. വൈകിട്ടത്തെ ഫ്ളൈറ്റില്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് പോകണം. അദ്ദേഹത്തിനൊപ്പം ഭാര്യയുമുണ്ട്. ബാവി എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാന്‍ പങ്കജില്‍ ചെന്നു. മമ്മൂക്ക എന്റെയൊപ്പം വണ്ടിയുടെ മുമ്പില്‍ കയറി. ബാവി പുറകിലത്തെ സീറ്റില്‍ ഇരുന്നു'' എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. മമ്മൂട്ടിയ്ക്ക് വണ്ടിയോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്. അതേക്കുറിച്ച് ദിനേശും പറയുന്നുണ്ട്. മമ്മൂക്ക വണ്ടികളോട് വലിയ ക്രേസ് ഉള്ളയാളാണ്. ഇടക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ മാറ്റിയിരുത്തി സ്വയം വണ്ടി ഓടിക്കാറുണ്ടെന്നാണ് ദിനേശ് പറയുന്നത്. മമ്മൂട്ടി തന്റെ വണ്ടിയും ഇടക്ക് അങ്ങനെ ഓടിക്കാറുണ്ടെന്ന് പറയുന്ന ദിനേശ് എന്തായാലും അന്ന് താന്‍ തന്നെയായിരുന്നു വണ്ടി ഓടിച്ചതെന്നും പറയുന്നു. എന്നാല്‍ യാത്രയ്ക്കിടെ മമ്മൂട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 'കാറില്‍ വെച്ച് മമ്മൂക്ക അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടു.
ബാവി പുറകില്‍ ഇരുന്നത് കൊണ്ട് മനസിലായില്ല. വണ്ടി ഓടിക്കുന്നതിനൊപ്പം എന്ത് പറ്റി, പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക പറഞ്ഞു'' എന്നാണ് ദിനേശ് പറയുന്നത്. തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് തന്നെ പോകാമെന്ന് താന്‍ പറഞ്ഞുവെന്നും അവിടെ എപ്പോഴും ഡ്യൂട്ടി ഡോക്ടറുണ്ടാവുമെന്നതായിരുന്നു കാരണമെന്നും ദിനേശ് പറയുന്നു. അങ്ങനെ എയര്‍പോര്‍ട്ടില്‍ എത്തി. എയര്‍പോര്‍ട്ടില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് തനിക്കറിയാവുന്ന ഡോക്ടര്‍ പ്രസാദ് ആയിരുന്നുവെന്നും ദിനേശ് പറയുന്നു. തുടര്‍ന്ന് പ്രസാദ് മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കിയെന്നും ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞുവെന്നും ദിനേശ് ഓര്‍ക്കുന്നു. ഇതോടെ അന്നത്തെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. അതേസമയം, മമ്മൂക്കക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും എങ്കിലും അവര്‍ ഒബ്സര്‍വേഷനില്‍ വെക്കുകയായിരുന്നുവെന്നും ദിനേശ് പറയുന്നു. മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അതെന്നാണ് ദിനേശ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ എന്താണെന്ന് ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ലെന്നും ദിനേശ് പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചതിനെക്കുറിച്ചും ദിനേശ് സംസാരിക്കുന്നുണ്ട്. പ്രീസ്റ്റ് എന്ന സിനിമയില്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിക്കുമ്പോഴായിരുന്നു അതേക്കുറിച്ച് സംസാരിച്ചത്. ' അന്ന് മമ്മൂക്ക എന്നോട് ആ സംഭവത്തെ പറ്റി പറഞ്ഞു. ഞാന്‍ അത് മറന്നതായിരുന്നു, എന്നാല്‍ മമ്മൂക്ക മറന്നിരുന്നില്ലെന്നാണ് ദിനേശ് പറയുന്നത്.
https://www.facebook.com/Malayalivartha


























