Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

അനൂപിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു: വിനയന്‍

22 JUNE 2016 02:40 AM IST
മലയാളി വാര്‍ത്ത.

നടന്‍ അനൂപ് മേനോന് എതിര ശക്തമായ വിമര്‍ശനങ്ങളുമായി സംവിധായകന്‍ വിനയന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ അടുത്തിടെ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ കാട്ടുചെമ്പകത്തെ കുറിച്ച് മോശമായ പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി വിനയന്‍ രംഗത്തെത്തിയത്. അനൂപിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു എന്ന് വിനയന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. വിനയന്റെ വാക്കുകളിലൂടെ
അനൂപിന്റെ വാക്കുകള്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത്, ലാല്‍ ജോസ് എന്നീ വലിയ സംവിധായകരോടൊപ്പം മാത്രമേ പ്രവൃത്തിച്ചിട്ടുള്ളൂ എന്നും ബാക്കിയെല്ലാവരും ന്യൂജനറേഷന്‍ കാരാണെന്നും അനൂപ് പറഞ്ഞിരുന്നു. ആദ്യ ചിത്രമായ കാട്ടുചെമ്പകത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അതില്‍ അഭിനയിച്ചത് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു എന്ന തരത്തിലായിരുന്നു അനൂപിന്റെ പ്രതികരണം.
അയാളെ സിനിമയിലേക്ക് കൊണ്ടു വന്നത് ഞാനാണ്. തിരുവനന്തപുരത്ത് അയാള്‍ ചാന്‍സ് ചോദിച്ച് പോകാത്ത സംവിധായകരില്ല. 'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു.
സീരിയലില്‍ അഭിനയിച്ചുകൊണ്ട് നടക്കുകയായിരുന്നു. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ആരും ചാന്‍സ് തരുന്നില്ല, സാറാണ് എന്റെ പ്രതീക്ഷ, എന്നെ കൈ വിടരുത് എന്നൊക്കെ പറഞ്ഞാണ് അനൂപ് അന്ന് എന്നെ കാണാന്‍ വന്നത്. അന്ന് ഞാന്‍ അയാളോട് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ്, അഭിനയിപ്പിക്കാം എന്ന ഉറപ്പും നല്‍കിയാണ് വിട്ടത്.
നിര്‍മാതാവ് ആരോമ മണിയ്‌ക്കൊന്നും അനൂപിനെ അഭിനയിപ്പിയ്ക്കുന്നതില്‍ യോജിപ്പില്ലായിരുന്നു. അവസാനം എന്റെ അഭിപ്രായത്തോട് യോജിയ്ക്കുകയായിരുന്നു. അന്ന് ഞാന്‍ കത്തി നില്‍ക്കുന്ന സമയമാണ്. ഏത് സൂപ്പര്‍താരങ്ങളുടെ ഡേറ്റും എനിക്ക് കിട്ടുമായിരുന്നു. ഇയാളെ അഭിനയിപ്പിച്ചതുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് എനിക്ക് വേണമെങ്കില്‍ പറയാം. കാട്ടു ചെമ്പകം രണ്ടാഴ്ച തിയേറ്ററില്‍ ഓടിയ ചിത്രമാണ്. അന്ന് അയാളുടെ നന്ദിയും വാലാട്ടലുമൊക്കെ കാണേണ്ടതായിരുന്നു.
പൊട്ടിപ്പോയ എത്രയോ ചിത്രങ്ങളില്‍ അനൂപ് മേനോന്‍ അഭിനയിച്ചിരിയ്ക്കുന്നു. എന്നെ തള്ളിപ്പറഞ്ഞതിലൊന്നും എനിക്ക് വിഷമമില്ല. എന്റെ നല്ല സമയത്താണ് ഞാനയാള്‍ക്ക് അവസരം കൊടുത്തത്. എന്നെ എന്തും പറഞ്ഞോട്ടെ, പക്ഷെ അയാളെന്ന നടനെ ജനിപ്പിച്ചത് കാട്ടുചെമ്പകം എന്ന സിനിമയാണ്.
അച്ഛന് സൗന്ദര്യം പോര എന്ന് പറഞ്ഞ് അടുത്ത വീട്ടിലുള്ളയാളെ അച്ഛാ എന്ന് വിളിച്ചത് പോലെയാണ് അനൂപ് എന്റെ സിനിമയെ തള്ളിപ്പറഞ്ഞത്. സൂപ്പര്‍താരങ്ങളോട് ഞാന്‍ ഏറ്റുമുട്ടാറുണ്ട്. പക്ഷെ ഇവനെ പോലുള്ളവരോട് ഏറ്റുമുട്ടുന്നത് എനിക്ക് നാണക്കേടാണ്.
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരു ചാനലില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. അതില്‍ അഭിനയിച്ച അനൂപ് മേനോന്‍, മേഘ്‌ന രാജ്, ജയസൂര്യ എന്നിവരെയെല്ലാം സിനിമയില്‍ കൊണ്ടു വന്നത് ഞാനാണ്. വികെപിയ്ക്കും താത്പര്യമുണ്ട് എന്നറിഞ്ഞപ്പോള്‍ വരാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പിന്നീട് ചാനലില്‍ നിന്ന് വിളിച്ച് പറഞ്ഞു, പരിപാടി റദ്ദാക്കി എന്ന്. എനിക്കൊപ്പം സഹകരിക്കാന്‍ അനൂപ് മേനോന് താത്പര്യമില്ല എന്നതാണ് കാരണം.
എന്നെ തള്ളി പറഞ്ഞാല്‍ മറ്റു പലരുടെയും പ്രീതി നേടാം എന്ന അനൂപ് മേനോന്‍ കരുതുന്നുണ്ടാവാം. അന്നും ഇന്നും എനിക്കയാളോട് ഒന്നേ പറയാനുള്ളൂ, ഓള്‍ ദ ബെസ്റ്റ് അനൂപ് വിനയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (2 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (3 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (6 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (6 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (6 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (8 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (9 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (9 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (9 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (9 hours ago)

Malayali Vartha Recommends