Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

 സംഗീതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞത് ആ തീരുമാനത്തിന് ഭാര്യ കൂട്ടു നിന്നതു കൊണ്ടു മാത്രമാണ്: ജി. വേണുഗോപല്‍ മനസ്സുതുറക്കുന്നു

27 JULY 2016 12:42 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ എല്ലാവര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് നല്ല ഒരു ഇണയെ കിട്ടുകയെന്നത്. ഉത്തമമായിട്ടുള്ള ഇണയെ കിട്ടിയാല്‍ ജീവിതത്തിലെ എല്ലാ പ്രശനങ്ങള്‍ക്കും ഒരു കുമിളയുടെ ആയുസ്സ് മാത്രമേ കണുള്ളൂ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്നണി ഗായകന്‍ ജി. വേണുഗോപലിന്റെ ജീവിതാനുഭവങ്ങള്‍. തന്റെ ജീവിതാനുഭവങ്ങളെ പറ്റി ജി. വേണുഗോപാല്‍ മനസ്സുതുറക്കുന്നു.
കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു 1993 മുതല്‍ 99 വരെയുളള കാലം. മൂന്നര വയസ്സുളള മോനും രശ്മിയും ഞാനും ചെന്നൈയിലെ ചെറിയ ഫ്‌ലാറ്റിലാണ് താമസം. ആകാശവാണിയിലെ ടൈറ്റ് ജോലിയും റിക്കോര്‍ഡിങ്ങിനായി ഇടയ്ക്കിടെ നാട്ടിലേക്കുളള യാത്രകളും. ജോലിയിലെ സമ്മര്‍ദങ്ങള്‍ക്കു പുറമെ മെമ്മോകളും പാരകളും ഇഷ്ടം പോലെ. ജോലി വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്ന അവസ്ഥ. രാജി വച്ചാല്‍ ജീവിതച്ചെലവ് താങ്ങാനാകുമോ എന്നൊക്കെ ആലോചിച്ച് ഒരു ദിവസം വല്ലാത്ത മനസ്സോടെ, കറങ്ങുന്ന ഫാനും നോക്കി ചെന്നൈയിലെ ആ െചറിയ ഫ്‌ളാറ്റിന്റെ നിലത്ത് കിടക്കുകയാണ് ഞാന്‍. രശ്മി പതിയെ അടുത്തു വന്നു ചോദിച്ചു 'എന്തു പറ്റി?'
ജോലി കളഞ്ഞാല്‍ ബുദ്ധിമുട്ടിലാകുമോ എന്നൊരു പേടിയുണ്ട്. സംഗീതമില്ലാതെ ജീവിക്കാനും വയ്യ. എന്തുചെയ്യണ മെന്നാലോചിക്കുകയാണ്....' ഞാന്‍ പറഞ്ഞു. രശ്മിക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. 'അതിനെന്താ നമുക്ക് അധികം ചെലവൊന്നുമില്ലല്ലോ. തീരെ പറ്റുന്നില്ലെങ്കില്‍ ജോലി രാജി വയ്ക്കൂ. എങ്ങനെയെങ്കിലും കഴിയാം.' സംഗീതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞത് ആ തീരുമാനത്തിന് ഭാര്യ കൂട്ടു നിന്നതു കൊണ്ടു മാത്രമാണ്. രശ്മിയുടെ വാക്കുകള്‍ എനിക്കു ധൈര്യമായി.' ഗായകന്‍ ജി. വേണുഗോപാലിന്റെ വാക്കുകളില്‍ മനസ്സറിയുന്ന ഭാര്യയോടുളള സ്‌നേഹവും ബഹുമാനവും.
അന്നും ഇന്നും രശ്മിക്ക് അധികം ആവശ്യങ്ങളില്ല. സ്വര്‍ണം പോലുളള ആര്‍ഭാടങ്ങളോടും താല്‍പര്യമില്ല. മക്കളെയും അങ്ങനെയാണ് വളര്‍ത്തിയത്. തീരെ പൊസ്സസ്സീവ് അല്ല. അതാണ് രശ്മിയുടെ ഏറ്റവും നല്ല ഗുണം. ഇഷ്ടമുളളതേ ചെയ്യൂ എന്ന എന്റെ നിര്‍ബന്ധബുദ്ധി പലപ്പോഴും വിനയായിത്തീര്‍ന്നിട്ടുണ്ട്. പല ഘട്ടങ്ങളിലും രശ്മിയുടെ ഇടപെടല്‍ അത്തരം അബദ്ധങ്ങളില്‍ നിന്നെന്നെ രക്ഷിച്ചിട്ടുണ്ട്.
'തിരിച്ചും അങ്ങനെത്തന്നെയാണ് കേട്ടോ. ഇരുപത്താറു വര്‍ഷമായില്ലേ? എന്തു കാര്യമായാലും ഐയാം ദേര്‍ ഫോര്‍ യൂ.....എന്നതാണ് വേണുവിന്റെ രീതി. എത്ര നെഗറ്റീവ് സന്ദര്‍ഭത്തിനും പൊസിറ്റീവ് ആകും. കോളജിലൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും പാലക്കാട് പത്തിരിപ്പാല എന്ന ചെറിയ ഗ്രാമത്തില്‍ നിന്നു വന്ന എനിക്ക് ആദ്യമൊക്കെ ആളുകളോട് ഇടപെടാന്‍ പോലും വലിയ മടിയായിരുന്നു. വേണു എനിക്ക് ആത്മവിശ്വാസം തന്നു. എനിക്ക് വളരെയേറെ മാറ്റങ്ങള്‍ വന്നത് വേണുവിന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോഴാണ്.
അഭിപ്രായം പറയുന്നതിലും മറ്റെല്ലാ കാര്യത്തിലും എന്റേതായ സ്ഥാനം തരാറുണ്ട്. ഒന്നും അടിച്ചേല്‍പ്പിക്കില്ല. പേടിയില്ലാതെ എന്തും പറയാവുന്ന നല്ല ഫ്രണ്ട്, വഴികാട്ടി, നല്ല കേള്‍വി ക്കാരന്‍...അതാണ് വേണുവില്‍ എനിക്കിഷ്ടം. ഒമ്പതു വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും 'ഇന്‍ഫീരിയര്‍ ആണെന്നു കരുതേണ്ട, പേരു വിളിച്ചാല്‍ മതി' എന്നു പറഞ്ഞത് വേണു തന്നെയാണ്.' രശ്മി.
'കൂട്ടുകുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് പെണ്‍കുട്ടികളോട് ബഹുമാനത്തോടെ പെരുമാറാനും അംഗീകരിക്കാനുമൊക്കെ എന്നെ ശീലിപ്പിച്ചിരുന്നു. വലിയമ്മമാരോടും അമ്മയോടുമാണ് എനിക്കതിനു നന്ദിയുളളത്. പെണ്ണുകാണലിനിടയില്‍ രശ്മിയോടു പറഞ്ഞു: എനിക്ക് കുറച്ചു നരയുണ്ട് കേട്ടോ. ഞാനത് കറുപ്പിച്ചിരിക്ക്യാണ്.' എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. അറിയാം.' എന്നു പറഞ്ഞു രശ്മി. ചെറിയ കാര്യങ്ങളില്‍ പോലുമുളള ആ സത്യസന്ധത ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു.' വേണു ഗോപാല്‍.
വിജയമന്ത്രം: ജീവിതത്തില്‍ അഭിനയിക്കരുത്. ബന്ധത്തില്‍ സത്യസന്ധത വേണം. കുട്ടികളിലും വീട്ടിലും പ്രതിഫലിക്കും ആ സത്യസന്ധത. അച്ഛനും അമ്മയും തമ്മിലുളള ബന്ധം സത്യസന്ധമല്ലെന്ന് എളുപ്പം തിരിച്ചറിയാന്‍ മക്കള്‍ക്കു പറ്റും. വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും തുറന്നു പറയണം. അഭിപ്രായത്തെ ബഹുമാനത്തോടെ അംഗീകരിക്കണം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (6 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (7 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (10 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (10 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (11 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (12 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (13 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (13 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (13 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (13 hours ago)

Malayali Vartha Recommends