Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

 സംഗീതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞത് ആ തീരുമാനത്തിന് ഭാര്യ കൂട്ടു നിന്നതു കൊണ്ടു മാത്രമാണ്: ജി. വേണുഗോപല്‍ മനസ്സുതുറക്കുന്നു

27 JULY 2016 12:42 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ എല്ലാവര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് നല്ല ഒരു ഇണയെ കിട്ടുകയെന്നത്. ഉത്തമമായിട്ടുള്ള ഇണയെ കിട്ടിയാല്‍ ജീവിതത്തിലെ എല്ലാ പ്രശനങ്ങള്‍ക്കും ഒരു കുമിളയുടെ ആയുസ്സ് മാത്രമേ കണുള്ളൂ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്നണി ഗായകന്‍ ജി. വേണുഗോപലിന്റെ ജീവിതാനുഭവങ്ങള്‍. തന്റെ ജീവിതാനുഭവങ്ങളെ പറ്റി ജി. വേണുഗോപാല്‍ മനസ്സുതുറക്കുന്നു.
കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു 1993 മുതല്‍ 99 വരെയുളള കാലം. മൂന്നര വയസ്സുളള മോനും രശ്മിയും ഞാനും ചെന്നൈയിലെ ചെറിയ ഫ്‌ലാറ്റിലാണ് താമസം. ആകാശവാണിയിലെ ടൈറ്റ് ജോലിയും റിക്കോര്‍ഡിങ്ങിനായി ഇടയ്ക്കിടെ നാട്ടിലേക്കുളള യാത്രകളും. ജോലിയിലെ സമ്മര്‍ദങ്ങള്‍ക്കു പുറമെ മെമ്മോകളും പാരകളും ഇഷ്ടം പോലെ. ജോലി വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്ന അവസ്ഥ. രാജി വച്ചാല്‍ ജീവിതച്ചെലവ് താങ്ങാനാകുമോ എന്നൊക്കെ ആലോചിച്ച് ഒരു ദിവസം വല്ലാത്ത മനസ്സോടെ, കറങ്ങുന്ന ഫാനും നോക്കി ചെന്നൈയിലെ ആ െചറിയ ഫ്‌ളാറ്റിന്റെ നിലത്ത് കിടക്കുകയാണ് ഞാന്‍. രശ്മി പതിയെ അടുത്തു വന്നു ചോദിച്ചു 'എന്തു പറ്റി?'
ജോലി കളഞ്ഞാല്‍ ബുദ്ധിമുട്ടിലാകുമോ എന്നൊരു പേടിയുണ്ട്. സംഗീതമില്ലാതെ ജീവിക്കാനും വയ്യ. എന്തുചെയ്യണ മെന്നാലോചിക്കുകയാണ്....' ഞാന്‍ പറഞ്ഞു. രശ്മിക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. 'അതിനെന്താ നമുക്ക് അധികം ചെലവൊന്നുമില്ലല്ലോ. തീരെ പറ്റുന്നില്ലെങ്കില്‍ ജോലി രാജി വയ്ക്കൂ. എങ്ങനെയെങ്കിലും കഴിയാം.' സംഗീതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞത് ആ തീരുമാനത്തിന് ഭാര്യ കൂട്ടു നിന്നതു കൊണ്ടു മാത്രമാണ്. രശ്മിയുടെ വാക്കുകള്‍ എനിക്കു ധൈര്യമായി.' ഗായകന്‍ ജി. വേണുഗോപാലിന്റെ വാക്കുകളില്‍ മനസ്സറിയുന്ന ഭാര്യയോടുളള സ്‌നേഹവും ബഹുമാനവും.
അന്നും ഇന്നും രശ്മിക്ക് അധികം ആവശ്യങ്ങളില്ല. സ്വര്‍ണം പോലുളള ആര്‍ഭാടങ്ങളോടും താല്‍പര്യമില്ല. മക്കളെയും അങ്ങനെയാണ് വളര്‍ത്തിയത്. തീരെ പൊസ്സസ്സീവ് അല്ല. അതാണ് രശ്മിയുടെ ഏറ്റവും നല്ല ഗുണം. ഇഷ്ടമുളളതേ ചെയ്യൂ എന്ന എന്റെ നിര്‍ബന്ധബുദ്ധി പലപ്പോഴും വിനയായിത്തീര്‍ന്നിട്ടുണ്ട്. പല ഘട്ടങ്ങളിലും രശ്മിയുടെ ഇടപെടല്‍ അത്തരം അബദ്ധങ്ങളില്‍ നിന്നെന്നെ രക്ഷിച്ചിട്ടുണ്ട്.
'തിരിച്ചും അങ്ങനെത്തന്നെയാണ് കേട്ടോ. ഇരുപത്താറു വര്‍ഷമായില്ലേ? എന്തു കാര്യമായാലും ഐയാം ദേര്‍ ഫോര്‍ യൂ.....എന്നതാണ് വേണുവിന്റെ രീതി. എത്ര നെഗറ്റീവ് സന്ദര്‍ഭത്തിനും പൊസിറ്റീവ് ആകും. കോളജിലൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും പാലക്കാട് പത്തിരിപ്പാല എന്ന ചെറിയ ഗ്രാമത്തില്‍ നിന്നു വന്ന എനിക്ക് ആദ്യമൊക്കെ ആളുകളോട് ഇടപെടാന്‍ പോലും വലിയ മടിയായിരുന്നു. വേണു എനിക്ക് ആത്മവിശ്വാസം തന്നു. എനിക്ക് വളരെയേറെ മാറ്റങ്ങള്‍ വന്നത് വേണുവിന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോഴാണ്.
അഭിപ്രായം പറയുന്നതിലും മറ്റെല്ലാ കാര്യത്തിലും എന്റേതായ സ്ഥാനം തരാറുണ്ട്. ഒന്നും അടിച്ചേല്‍പ്പിക്കില്ല. പേടിയില്ലാതെ എന്തും പറയാവുന്ന നല്ല ഫ്രണ്ട്, വഴികാട്ടി, നല്ല കേള്‍വി ക്കാരന്‍...അതാണ് വേണുവില്‍ എനിക്കിഷ്ടം. ഒമ്പതു വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും 'ഇന്‍ഫീരിയര്‍ ആണെന്നു കരുതേണ്ട, പേരു വിളിച്ചാല്‍ മതി' എന്നു പറഞ്ഞത് വേണു തന്നെയാണ്.' രശ്മി.
'കൂട്ടുകുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് പെണ്‍കുട്ടികളോട് ബഹുമാനത്തോടെ പെരുമാറാനും അംഗീകരിക്കാനുമൊക്കെ എന്നെ ശീലിപ്പിച്ചിരുന്നു. വലിയമ്മമാരോടും അമ്മയോടുമാണ് എനിക്കതിനു നന്ദിയുളളത്. പെണ്ണുകാണലിനിടയില്‍ രശ്മിയോടു പറഞ്ഞു: എനിക്ക് കുറച്ചു നരയുണ്ട് കേട്ടോ. ഞാനത് കറുപ്പിച്ചിരിക്ക്യാണ്.' എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. അറിയാം.' എന്നു പറഞ്ഞു രശ്മി. ചെറിയ കാര്യങ്ങളില്‍ പോലുമുളള ആ സത്യസന്ധത ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു.' വേണു ഗോപാല്‍.
വിജയമന്ത്രം: ജീവിതത്തില്‍ അഭിനയിക്കരുത്. ബന്ധത്തില്‍ സത്യസന്ധത വേണം. കുട്ടികളിലും വീട്ടിലും പ്രതിഫലിക്കും ആ സത്യസന്ധത. അച്ഛനും അമ്മയും തമ്മിലുളള ബന്ധം സത്യസന്ധമല്ലെന്ന് എളുപ്പം തിരിച്ചറിയാന്‍ മക്കള്‍ക്കു പറ്റും. വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും തുറന്നു പറയണം. അഭിപ്രായത്തെ ബഹുമാനത്തോടെ അംഗീകരിക്കണം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (33 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (47 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends