Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

സോന മരിയയെന്ന സിനിമാനടി തട്ടിപ്പുകരി എന്ന് മുദ്ര കുത്തപ്പെട്ടതിന് പിന്നില്‍ സംവിധായകനും പോലീസ് യേമാന്മാരും

14 AUGUST 2016 11:42 AM IST
മലയാളി വാര്‍ത്ത

സിനിമാലോകത്തുനിന്ന് അപമാനം നേരിടുകയും പൊലീസ് കെട്ടിച്ചമച്ച കള്ളക്കഥ പത്രങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തതോടെ നാട്ടില്‍പോലും കഴിയാനാകാതെ വന്ന സോന മരിയയെന്ന സിനിമാനടിയുടെ ജീവിതത്തില്‍ ശരിക്കും സംഭവിച്ചതിനെ കുറിച്ച് താരം ഒരു പ്രമുഖ ഓണ്‍ലൈനോട് മനസ്സ് തുറക്കുന്നു.
അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന ബിജോ അലക്‌സാണ്ടറും മരട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്ന സന്തോഷ്‌കുമാറും ചേര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മാധ്യമലോകത്തേക്ക് തിരക്കഥ പകര്‍ത്തി ആഘോഷിച്ച് നിറംപിടിപ്പിച്ച നീലക്കഥകളിലെ നായികയായിരുന്നു സോന മരിയ. ബിജോ അലക്‌സാണ്ടര്‍ പരവൂര്‍ പെണ്‍വാണിഭ കേസ് അന്വേഷണത്തില്‍ തിരിമറി നടത്തിയതായും തിരൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ എട്ടുകിലോ അടിച്ചുമാറ്റിയതായുമെല്ലാം ആരോപണം ഉയരുകയും അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുകയാണ്.
തനിക്കും സുഹൃത്ത് അംജിത് ഭായിക്കുമെതിരെ കൊച്ചിയില്‍ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കള്ളക്കേസെടുത്തതും അവര്‍ കെട്ടിച്ചമച്ച കഥ നാട്ടിലാകെ പാട്ടാക്കി തന്നെ അപമാനിക്കച്ചതും എങ്ങനെയെന്ന് സോന മരിയ പറയുന്നു. ഒപ്പം ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ത്തന്നെ സംവിധായകനും നിര്‍മ്മാതാവും തന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിച്ച് ചീത്തപ്പേരുണ്ടാക്കിയതിന്റെ പിന്നാമ്പുറ കഥകളും.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18ന് മരടിലെ ന്യൂക്ലിയസ് മാളിനു മുന്നില്‍വച്ചുണ്ടായ സംഭവമാണ് പൊലീസ് കള്ളക്കഥ ചമച്ച ബ്ലൂ ബ്ലാക്ക്‌മെ യിലിങ് കേസായി പരിണമിച്ചത്. ഇതിനാസ്പദമായ സംഭവങ്ങളുടെ തുടക്കം അതിനും കുറച്ചുകാലം മുമ്പായിരുന്നു. സോന ആദ്യസിനിമയായ 'ഫോര്‍ സെയിലി'ല്‍ മുകേഷിനും കാതല്‍സന്ധ്യക്കുമൊപ്പം സഹനായികയായി അഭിനയിച്ചതിനു പിന്നാലെ മറ്റൊരു സിനിമയിലേക്ക് അവര്‍ക്ക് ക്ഷണമെത്തുന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്നായിരുന്നു വാഗ്ദാനം.
തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയുടെ ആദ്യപടം സംവിധാനം ചെയ്ത സര്‍വ വസുവര്‍മ്മയെന്നു പറഞ്ഞായിരുന്നു ക്ഷണം. ഉടന്‍ തുടങ്ങുന്ന സിനിമയാണെന്നു പറഞ്ഞ് ക്ഷണിച്ചപ്പോള്‍ അവിശ്വസിക്കാതെ സോനയും അമ്മ ഷജിയും ചെന്നൈയിലെത്തി. അവിടെ താമസിക്കാന്‍ ഇവര്‍ക്ക് ഫ്‌ലാറ്റും തയ്യാറാക്കിയിരുന്നു. ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോള്‍ സര്‍വ വസുവര്‍മ്മ സഹോദരിക്കൊപ്പം എത്തി ഇവരുടെ ഫ്‌ളാറ്റില്‍ തന്നെ താമസമായി.
മലയാളിയാണെന്നും അമേരിക്കന്‍ മലയാളിയായ ഡോക്ടറാണെന്നും കൊല്ലം സ്വദേശിയാണെന്നുമെല്ലാമാണ് സ്വയം പരിചയപ്പെടുത്തിയത്. ഹൈദരാബാദില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും സോനയെയും അമ്മയെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍കാരണം സിനിമ നീണ്ടുപോകുകയാണെന്നു പറഞ്ഞു. എന്നാലും ഉടന്‍ ആരംഭിക്കുമെന്നും കുറച്ചുദിവസം കൂടി അവിടെത്തന്നെ താമസിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ സര്‍വ വസുവര്‍മ്മയുടെ സ്വഭാവം മാറിത്തുടങ്ങി. നോക്കിലും വാക്കിലും നടിയോട് പന്തികേടുകള്‍ തുടങ്ങി. കയറിപ്പിടിക്കാനും ശ്രമിച്ചു.
കൂടെയുണ്ടായിരുന്ന സഹോദരിയെന്നു പറഞ്ഞു പരിചയപ്പെടുത്തിയ രഞ്ജു വര്‍ഗീസ് അങ്ങനെയല്ലെന്ന് സോനയ്ക്കും അമ്മയ്ക്കും മനസ്സിലായി. സര്‍വ വസുവര്‍മ്മയെന്ന് പറഞ്ഞയാള്‍ ഡിവൈന്‍ ജയചന്ദ്രനാണെന്നും തിരിച്ചറിഞ്ഞതോടെ തട്ടിപ്പു മനസ്സിലാക്കി ഇരുവരും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. ഇതോടെ ഡിവൈന്‍ ജയചന്ദ്രന്റെ സ്വഭാവം മാറി. കയ്യിലുള്ള മൊബൈല്‍ തട്ടിപ്പറിച്ച് നിലത്തെറിഞ്ഞു പൊട്ടിച്ചുവെന്ന് സോന പറയുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ അയാള്‍ പിടിച്ചുവച്ചതായും കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവുമുള്‍പ്പെടെ രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്തതായും സോന പറയുന്നു.
ഇങ്ങനെയൊരു മോശം അനുഭവമുണ്ടായതോടെ സിനിമാ മോഹം ഉപേക്ഷിച്ച് ചെന്നൈയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി. ഇയാളെപ്പറ്റി മറ്റു വിവരങ്ങള്‍ ഒന്നും അറിയാത്തതിനാലും തല്ലിത്തകര്‍ത്ത ഫോണിലുണ്ടായിരുന്ന നമ്പര്‍പോലും നഷ്ടപ്പെട്ടതിനാലും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തുനിഞ്ഞതുമില്ല. ഇതിനിടെയാണ് ആ ദിവസം വന്നുചേര്‍ന്നത്. ഓഗസ്റ്റ് 18. മരടിലെ ഷോപ്പിങ് മാളിലെത്തിയ സോന കാണുന്നത് ബൈക്കില്‍ ഒരു പെണ്‍കുട്ടിക്കൊപ്പം വന്നിറങ്ങുന്ന ഡിവൈന്‍ ജയചന്ദ്രനെയാണ്. മുമ്പ് സിനിമാരംഗത്തുനിന്ന് പരിചയപ്പെടുകയും പിന്നീട് സുഹൃത്തായി മാറുകയും ചെയ്ത അംജിത്ത് ഭായിയെ സോന ഉടന്‍ വിളിച്ച് വിവരം പറഞ്ഞു. അംജിത് എത്തി ഇയാളെ തടഞ്ഞു.
ചോദ്യംചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പേര് അഭിയാണെന്നും ദിവസങ്ങള്‍ക്കുമുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാണെന്നും മനസ്സിലായി. ഒരു ഇരയെക്കൂടി കുടുക്കിലാക്കി ജയചന്ദ്രന്‍ എത്തിയതാണെന്നു മനസ്സിലാക്കിയതോടെ അംജിത് ഇയാളെ വിടാന്‍ തയ്യാറായില്ല. മരട് പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം വിളിച്ചറിയിച്ചു. അവിടെനിന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെനിന്നാണ് കഥകള്‍ മാറുന്നത്. തൊട്ടടുത്ത ദിവസംതന്നെ ഇയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ പരാതിയില്‍ അന്വേഷണം ഉണ്ടായില്ലെന്നു മാത്രമല്ല, ഇയാളെ മര്‍ദ്ദിച്ചെന്നും മാല മോഷ്ടിച്ചെന്നുമെല്ലാം ആരോപിച്ച് അംജിത്തിനെതിരെ കേസ് ചുമത്തി. അംജിതും സോനയും ചേര്‍ന്ന് യുവാക്കളെ ഫ്‌ലാറ്റ്കളിലേക്ക് ആകര്‍ഷിച്ച് വലയില്‍വീഴ്ത്തുകയും അവരെ വിവസ്ത്രരാക്കിനിറുത്തി പണം കവരുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വിധത്തില്‍ ബല്‍ ബല്‍ക്ക്‌മെയിലിങ് കേസ് പിറവികൊണ്ടു. ഡിവൈന്‍ ജയചന്ദ്രനൊപ്പം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് എത്തിയതെന്നു പറഞ്ഞ പെണ്‍കുട്ടി അഭിയാകട്ടെ സോനയുടെയും അംജിത്തിന്റെയും ആളായി മാറി.
അഭി വഴിയാണ് അംജിതും സോനയും ഇരകളെ വലയില്‍വീഴ്ത്തുന്നതെന്നും ഇപ്രകാരം വളച്ചെടുത്ത് മര്‍ദ്ദിച്ച് അവശനാക്കിയ യുവാവാണ് ജയചന്ദ്രനെന്നുമെല്ലാമായി കഥകള്‍. ചുരുക്കത്തില്‍ വാദി പ്രതിയായി. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടറും മരട് എസ്‌ഐ സന്തോഷ് കുമാറുമായിരുന്നുവെന്ന് സോന പറയുന്നു.
ഇങ്ങനെ തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് റേഞ്ച് ഐജി അജിത്കുമാറിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനകം അംജിതിനെ അറസ്റ്റുചെയ്‌തെങ്കിലും ആദ്യമിട്ട എഫ്‌ഐആറില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. പിന്നീട് എഫ്‌ഐആര്‍ തിരുത്തിയാണ് ബല്‍ ബല്‍ക്ക് മെയിലിംഗിന് യോജിച്ച വകുപ്പുകള്‍ ചേര്‍ത്ത് സോനയെയും കേസില്‍ പ്രതിയാക്കുന്നത്. ഡിവൈന്‍ ജയചന്ദ്രനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയാണ് കേസില്‍ രണ്ടാം പ്രതിയും സോന മൂന്നാം പ്രതിയുമായിരുന്നു. ഈ കേസാണ് ഇപ്പോള്‍ െ്രെകംബ്രാഞ്ച് അന്വേഷിച്ച് കള്ളക്കേസാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സ്‌റ്റേഷിനില്‍ നിന്ന് നിരന്തരം വീട്ടില്‍ വന്നും വിളിച്ചും മറ്റും അക്കാലത്ത് പൊലീസ് ഏറെ അപമാനിച്ചതായി സോന പറയുന്നു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ വന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി.
ആരുടെയും മുഖത്തുനോക്കാന്‍പോലും പറ്റാത്തരീതിയില്‍ പരിഹസിക്കപ്പെട്ട കഥാപാത്രമായി. ഇപ്പോള്‍ കേസ് ഇല്ലാതായതോടെ അന്ന് ഞങ്ങളെ അപമാനിച്ച മാദ്ധ്യമങ്ങള്‍ ഞങ്ങളുടെ സത്യാവസ്ഥ പറയാന്‍പോലും രംഗത്തുവരുന്നില്ല. രണ്ടാംപ്രതിയാക്കപ്പെട്ട, മൂന്നുദിവസം മുമ്പ് ജയചന്ദ്രനുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുവെന്ന് പറയുന്ന പെണ്‍കുട്ടി എവിടെയെന്ന് പൊലീസിനുപോലുമറിയില്ല. അക്കാര്യം അന്വേഷിക്കപ്പെട്ടതുമില്ല. ഞങ്ങള്‍ക്കെതിരെ വ്യാജക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകണം. എന്റെ ഗതി ഇനിയൊരാള്‍ക്കും വരരുത് സോന മരിയ പറയുന്നു.

ഈ സംഭവത്തിനു മുമ്പ്, ആദ്യസിനിമയായ ഫോര്‍ സെയിലിന്റെ നിര്‍മ്മാതാവില്‍നിന്നും സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവവും സോന മരിയ മറുനാടനുമായി പങ്കുവയ്ച്ചു. 2012ലും 2013 ആദ്യവുമായിട്ടായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്്. സംവിധായകന്‍ സതീഷ് അനന്തപുരി, നിര്‍മ്മാതാവ് ആന്റോ കടവേലില്‍. പ്രശസ്ത നടന്‍ മുകേഷിനും കാതല്‍സന്ധ്യയ്ക്കുമൊപ്പം പ്രധാന വേഷത്തിലായിരുന്നു സോന. മോഡലുകളായ രണ്ട് സഹോദരിമാരുടെ കഥ മൂത്തവളുടെ വേഷത്തില്‍ കാതല്‍സന്ധ്യയും അനുജത്തിയുടെ വേഷത്തില്‍ സോനയും. ചിത്രത്തിന്റെ ഭാഗമായി ടവല്‍ ചുറ്റി ഒരു സീന്‍ എടുക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. ഹാന്‍ഡിക്യാമിലാണ് ഇത് ചിത്രീകരിച്ചത്.
സംവിധായകനും മറ്റുചിലരും മാത്രമായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. ഇതിലെ ഒരു ചെറിയഭാഗം സിനിമയില്‍ ഉപയോഗിക്കാനാണെന്നാണ് പറഞ്ഞത്. പക്ഷേ, സിനിമ ഇറങ്ങിയതോടെ സംവിധായകനും നിര്‍മ്മാതാവുമെല്ലാം മോശം രീതിയില്‍ സമീപിക്കാന്‍ ശ്രമിച്ചു. അത്തരത്തിലുള്ള ആളല്ല താനെന്ന് വ്യക്തമാക്കി അവരെ ഒഴിവാക്കി. മാനംവിറ്റ് ജീവിക്കാന്‍ പോകുന്നവളല്ലെന്നും അങ്ങനെയൊരു ഗതികേടില്ലെന്നും അവരുടെ മുഖത്തുനോക്കി പറഞ്ഞു. ഇതിനു പിന്നാലെയാണ് സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച ഈ രംഗങ്ങള്‍ മുഴുവനായും യുട്യൂബില്‍ പ്രചരിച്ചത്. സിനിമയില്‍ കുറച്ചുഭാഗം ഉപയോഗിക്കുമെന്നു പറഞ്ഞെടുത്ത ദൃശ്യങ്ങള്‍ മുഴുവനായും തന്നെ അപമാനിക്കാന്‍ ഉദ്ദേശിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സോന പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്ത് കമ്മിഷണറായിരുന്ന ജെയിംസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി. യുട്യൂബില്‍ നിന്ന് വീഡിയോ നീക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാന്‍പോലും പൊലീസ് നടപടിയെടുത്തില്ല. ഒരു സ്ത്രീയുടെ മാനത്തിന് നമ്മുടെ പൊലീസ് വിലകല്‍പിക്കുന്നത് ഇങ്ങനെയാണോ. ബല്‍ ബല്‍ക്ക് മെയിലിങ് കേസ് പൊലീസ് പ്രചരിപ്പിച്ചപ്പോള്‍ ഈ വീഡിയോ ഇട്ടവരും അത് വീണ്ടും യുട്യൂബില്‍ ഷെയര്‍ചെയ്തു. എറണാകുളം മുളന്തുരുത്തി വെട്ടിക്കലില്‍ അമ്മയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് സോന മരിയ താമസിച്ചിരുന്നത്. ഈ രണ്ടു സംഭവങ്ങളുമുണ്ടായതോടെ നാട്ടില്‍ മുഖമുയര്‍ത്തി നടക്കാനാകാത്ത സ്ഥിതിയായി.
അടുപ്പമുള്ളവര്‍ക്കുമാത്രം എല്ലാമറിയാം. മറ്റുള്ളവര്‍ ഈ കള്ളവാര്‍ത്തകളില്‍ വിശ്വസിച്ചു. പ്രായമേറെയുള്ള മുത്തച്ഛനും മുത്തശ്ശിക്കുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ അപമാനം. ഇനിയെങ്കിലും ഈ തട്ടിപ്പുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകണം. ബീഹാറില്‍ അദ്ധ്യാപകരായിരുന്ന എബ്രഹാമിന്റെയും ഷജിയുടെയും മകളായ സോന മരിയ പറയുന്നു. ഈ സംഭവങ്ങളോടെ സിനിമാ ലോകത്തോട് തല്‍ക്കാലം വിടപറഞ്ഞ് നിയമബിരുദമെടുക്കാന്‍ ഡല്‍ഹിയില്‍ പഠനം തുടങ്ങിയ സോന ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നല്ലകാലം തിരിച്ചുവരുമെന്നും നല്ല വേഷങ്ങളില്‍ സിനിമാലോകത്ത് തിളങ്ങാനാകുമെന്നും സ്വപ്‌നംകണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (21 minutes ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (36 minutes ago)

സ്വർണവില കുറഞ്ഞു  (44 minutes ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (1 hour ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (1 hour ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (3 hours ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (3 hours ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (3 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (11 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (11 hours ago)

Malayali Vartha Recommends