Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അഭിനയം വിലപോയില്ല... മൊബൈല്‍ ടവര്‍ പരിശോധനയില്‍ നടന്റെ വാദം പൊളിഞ്ഞു; 15 പെണ്‍കുട്ടികളും തിരിച്ചറിഞ്ഞാല്‍ നടന്റ കാര്യം പോക്ക്

02 SEPTEMBER 2016 07:48 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അശ്ലീലമായ വിധതതില്‍ പെരുമാറിയെന്ന ആരോപണ വിധേയനായതിന് പൊലീസ് കസ്റ്റഡിയിലെടുത്ത നടന്‍ ശ്രീജിത്ത് രവിയുടെ വാദങ്ങള്‍ പൊഴിയുന്നു. നടന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. താനല്ല കാറോടിച്ചതെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമുള്ള നടന്റെ വാദത്തെ പൊലീസ് ഏതാണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. നടന്‍ നല്‍കുന്ന വിശദീകരണം തെറ്റാണെന്ന ബോധ്യമായ പൊലീസ് ശ്രീജിത്തിന് മേല്‍ പോസ്‌കോ നിയമം ചുമത്താനാണ് ഒരുങ്ങുന്നത്. ഇന്ന് വിദ്യാര്‍ത്ഥിനികളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയാല്‍ നടന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്യും.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നുമുള്ള പരാതിയിലാണ് ചലച്ചിത്രതാരം ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് ശ്രീജിത് രവിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടനെ ഇന്നലെ ഒറ്റപ്പാലം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യം മാദ്ധ്യമങ്ങളോട് അടക്കം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ നടന്റെ വാദം പൊലീസ് ചോദ്യം ചെയ്യലില്‍ പൊളിയുകയായിരുന്നു. താനല്ല കാറോടിച്ചതെന്ന ശ്രീജിത്ത് രവിയുടെ വാദം ടവര്‍ ലൊക്കേഷന്‍ നോക്കി മൊബൈല്‍ കണ്ടു പിടിച്ചപ്പോള്‍ പൊളിഞ്ഞു.

ഇതോടെ താന്‍ കാറില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് സെല്‍ഫി എടുത്ത് അയക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി കടന്നുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തെറ്റിധരിച്ചതാണെന്നും താന്‍ മന:പൂര്‍വമായി വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതല്ലെന്നുമാണ് ശ്രീജിത്ത് പുതുതായി വാദിക്കുന്നത്. 15 പെണ്‍കുട്ടികളടങ്ങുന്ന സംഘമാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത് ഇവരെ വെള്ളിയാഴ്ച സ്‌റ്റേഷനിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും. അതിന് ശേഷമാകും കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുക.

കഴിഞ്ഞ മാസം 27 ന് രാവിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനികളോട് കാറിലെത്തിയ ഒരാള്‍ അപമര്യാദയായി പെരുമാറി. നഗ്‌നത പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മൊബൈലില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി എങ്കിലും ഇയാള്‍ കാറോടിച്ച് പോയി. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.

കണ്ടാലറിയാവുന്ന ഒരാള്‍ എന്ന് മാത്രമായിരുന്നു കേസില്‍ എഫ്‌ഐആര്‍ ഇട്ടിരുന്നത്. കെഎല്‍ 8 ബിഇ 9054 എന്ന കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും കാറ് സിനിമാ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് വ്യക്തമായി. സംഭവസമയത്ത് ശ്രീജിത് രവിയുടെ മൊബൈല്‍ ഫോണ്‍ ലക്കിടി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ശ്രീജിത് രവിയാണ് എന്ന വിവരം സ്ഥിരീകരിക്കാന്‍ അപ്പോഴും പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് രാത്രിയാണ് പല്ലശ്ശേനയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ കാര്‍ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാള്‍ പെണ്‍കുട്ടികള്‍ക്ക് അരികില്‍ നിന്ന് കാര്‍ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്. സംഭവം നടന്ന ഭാഗത്ത് താന്‍ ചിത്രീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും വണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യതയെന്നുമാണ് ശ്രീജിത്ത് രവി ആദ്യം വാദിച്ചത്. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും കാര്‍ സ്വയമാണ് െ്രെഡവ് ചെയ്യാറെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (2 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (3 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (3 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (3 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (3 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (4 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (4 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (10 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (10 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (10 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (10 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (11 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (11 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (11 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (11 hours ago)

Malayali Vartha Recommends