Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അഭിനയം വിലപോയില്ല... മൊബൈല്‍ ടവര്‍ പരിശോധനയില്‍ നടന്റെ വാദം പൊളിഞ്ഞു; 15 പെണ്‍കുട്ടികളും തിരിച്ചറിഞ്ഞാല്‍ നടന്റ കാര്യം പോക്ക്

02 SEPTEMBER 2016 07:48 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അശ്ലീലമായ വിധതതില്‍ പെരുമാറിയെന്ന ആരോപണ വിധേയനായതിന് പൊലീസ് കസ്റ്റഡിയിലെടുത്ത നടന്‍ ശ്രീജിത്ത് രവിയുടെ വാദങ്ങള്‍ പൊഴിയുന്നു. നടന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. താനല്ല കാറോടിച്ചതെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമുള്ള നടന്റെ വാദത്തെ പൊലീസ് ഏതാണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. നടന്‍ നല്‍കുന്ന വിശദീകരണം തെറ്റാണെന്ന ബോധ്യമായ പൊലീസ് ശ്രീജിത്തിന് മേല്‍ പോസ്‌കോ നിയമം ചുമത്താനാണ് ഒരുങ്ങുന്നത്. ഇന്ന് വിദ്യാര്‍ത്ഥിനികളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയാല്‍ നടന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്യും.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നുമുള്ള പരാതിയിലാണ് ചലച്ചിത്രതാരം ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് ശ്രീജിത് രവിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടനെ ഇന്നലെ ഒറ്റപ്പാലം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യം മാദ്ധ്യമങ്ങളോട് അടക്കം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ നടന്റെ വാദം പൊലീസ് ചോദ്യം ചെയ്യലില്‍ പൊളിയുകയായിരുന്നു. താനല്ല കാറോടിച്ചതെന്ന ശ്രീജിത്ത് രവിയുടെ വാദം ടവര്‍ ലൊക്കേഷന്‍ നോക്കി മൊബൈല്‍ കണ്ടു പിടിച്ചപ്പോള്‍ പൊളിഞ്ഞു.

ഇതോടെ താന്‍ കാറില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് സെല്‍ഫി എടുത്ത് അയക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി കടന്നുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തെറ്റിധരിച്ചതാണെന്നും താന്‍ മന:പൂര്‍വമായി വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതല്ലെന്നുമാണ് ശ്രീജിത്ത് പുതുതായി വാദിക്കുന്നത്. 15 പെണ്‍കുട്ടികളടങ്ങുന്ന സംഘമാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത് ഇവരെ വെള്ളിയാഴ്ച സ്‌റ്റേഷനിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും. അതിന് ശേഷമാകും കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുക.

കഴിഞ്ഞ മാസം 27 ന് രാവിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനികളോട് കാറിലെത്തിയ ഒരാള്‍ അപമര്യാദയായി പെരുമാറി. നഗ്‌നത പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മൊബൈലില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി എങ്കിലും ഇയാള്‍ കാറോടിച്ച് പോയി. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.

കണ്ടാലറിയാവുന്ന ഒരാള്‍ എന്ന് മാത്രമായിരുന്നു കേസില്‍ എഫ്‌ഐആര്‍ ഇട്ടിരുന്നത്. കെഎല്‍ 8 ബിഇ 9054 എന്ന കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും കാറ് സിനിമാ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് വ്യക്തമായി. സംഭവസമയത്ത് ശ്രീജിത് രവിയുടെ മൊബൈല്‍ ഫോണ്‍ ലക്കിടി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ശ്രീജിത് രവിയാണ് എന്ന വിവരം സ്ഥിരീകരിക്കാന്‍ അപ്പോഴും പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് രാത്രിയാണ് പല്ലശ്ശേനയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ കാര്‍ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാള്‍ പെണ്‍കുട്ടികള്‍ക്ക് അരികില്‍ നിന്ന് കാര്‍ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്. സംഭവം നടന്ന ഭാഗത്ത് താന്‍ ചിത്രീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും വണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യതയെന്നുമാണ് ശ്രീജിത്ത് രവി ആദ്യം വാദിച്ചത്. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും കാര്‍ സ്വയമാണ് െ്രെഡവ് ചെയ്യാറെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends