Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..


ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...

ഓവറായ അഭിനയം പൊളിച്ചടുക്കി... വമ്പന്‍ താരങ്ങള്‍ ഇടപെട്ടിട്ടും അറസ്റ്റ് രേഖപ്പെടുത്തി; നടന്റെ സ്വകാര്യ ഭാഗം കാണിച്ചുള്ള ആഭാസത്തരത്തിന് കൂടുതല്‍ തെളിവുകള്‍

02 SEPTEMBER 2016 10:01 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ സ്വകാര്യ ഭാഗങ്ങള്‍ കാട്ടി നഗ്‌നതാപ്രദര്‍ശനം നടത്തുകയും അപമര്യാദയായി പെരുമാറുകുയും സെല്‍ഫിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 27ന് ഒറ്റപ്പാലത്തിന് സമീപം പത്തിരിപ്പാലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ശ്രീജിത്തിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് പേര്‍ സംഭവത്തിന് സാക്ഷിയായത് വഴിത്തിരിവായി. ഇന്ന് ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കും.

പ്രബല നടന്റെ മകന്റെ ആഭാസത്തരത്തിനെതിരെ സോഷ്യല്‍ മീഡിയ ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിനിടെ പേരുകേട്ട അച്ഛന്റെ മകനെ രക്ഷിക്കാനായി പല താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് ശ്രീജിത്ത് രവിയെ കസ്റ്റഡിയെടുത്തത്. അതിനാല്‍ തന്നെ സിനിമാക്കാര്‍ക്ക് തന്നെ നാണക്കേടായിരുന്നു.

അതേസമയം, സ്‌കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് നടന്‍ ശ്രീജിത്ത് രവി പ്രതികരിച്ചിരുന്നു. 'പൊലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. പൊലീസിനു മുന്‍പില്‍ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.' പക്ഷെ ഇതെല്ലാം പൊളിച്ചാണ് പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ സ്വകാര്യ ഭാഗം കാണിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ നാണിപ്പിക്കുന്ന സംഭവമാണ് ലോകമറിഞ്ഞത്. നടനെ സംരക്ഷിക്കാനുള്ള അവസാന ശ്രമവും സോഷ്യല്‍ മീഡിയ പൊളിച്ചതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

തെളിയാതിരിക്കാന്‍ വിഗ് ധരിച്ചാണു നടന്‍ തെളിവെടുപ്പിന് എത്തിയിരുന്നത്. എന്നാല്‍, വിഗ് അഴിപ്പിച്ചപ്പോള്‍ നടനെ തിരിച്ചറിയുകയായിരുന്നു. പത്തിരിപ്പാലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പ്രിന്‍സിപ്പലാണ് പൊലീസിനെ സമീപിച്ചത്. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നാണ് ഇവരുടെ കാമലീലകള്‍ അഴിഞ്ഞാടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പഥമായ സംഭവം നടന്നത്. രാവിലെ 8 മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പതിനഞ്ചോളം പെണ്‍കുട്ടികളാണ് വിഷയത്തില്‍ പരാതി പറഞ്ഞിരിക്കുന്നത്. KL-08-BE-9054എന്ന നമ്പര്‍ നിസ്സാന്‍ ഡാറ്റ്‌സണ്‍ മോഡല്‍ കാറിലെത്തിയ നടനും സംഘവും ചെറിയ അശ്ലീല കമന്റുകളുമായാണ് പെണ്‍കുട്ടികളെ സമീപിച്ചത്. തുടര്‍ന്ന് തങ്ങളുടെ മുന്നില്‍ നഗ്‌നത പ്രകടിപ്പിക്കുകയും ചെയ്തു. പേടിച്ച കുട്ടികള്‍ ഓടിപ്പോകാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ വരത്തക്ക രീതിയില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

ഓടി സ്‌കൂളിലെത്തിയ പെണ്‍കുട്ടികള്‍ നേരെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവമറിഞ്ഞ് പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കി.

തുടര്‍ന്ന് ഐപിസി സെക്ഷന്‍ 509, കേരളാ പൊലീസ് ആക്റ്റ് 119ബി എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ സ്വകാര്യതെയെ ബാധിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുകയോ വാക്കുകള്‍കൊണ്ടോ പ്രത്യേക ശബ്ദംകൊണ്ടോ ആംഗ്യങ്ങളിലൂടെയോ ശല്യം ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പുകള്‍ ചുമത്താറുള്ളത്.

തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴിയെടുക്കാനായി ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സിനിമാ നടന്‍ സമൂഹത്തില്‍ വലിയ നിലയുള്ള ആളാണെന്നും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഭാവി തന്നെ വെള്ളത്തിലാകുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാന്‍ വരുമെന്നും പൊലീസ് സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്തുകൊണ്ട് വരുമെന്നും പൊലീസ് പറഞ്ഞതിനെതുടര്‍ന്നാണ് പരാതിക്കാരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നുണ്ട്. അതിനിടെ നടന് പകരം വേരെ ആളെവച്ച് കേസ് ഒതുക്കിത്തീര്‍ക്കാനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണെന്ന ആരോപണവും നിലനിന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (6 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (17 minutes ago)

സംഭവത്തിൽ അന്വേഷണം നടത്തി  (24 minutes ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (29 minutes ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (32 minutes ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (40 minutes ago)

വീട്ടിൽ തന്നെ പ്രസവം  (47 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (49 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (1 hour ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (1 hour ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

Malayali Vartha Recommends