അമൃത ടിവിയിലെ മോഹൻലാൽ ഷോ നിർത്തി; ചാനൽ പ്രതിസന്ധിയിൽ!

അമൃത ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന മോഹൻലാലിന്റെ പ്രസ്റ്റീജ് പരിപാടിയായ ലാൽസലാം നഷ്ടം കാരണം നിർത്തി. ആദ്യം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. ഇത് തീർന്നാലുടൻ പരിപാടി നിർത്തും. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പരിപാടിയാണ് നിർത്താൻ തീരുമാനിച്ചത്. അമൃത റ്റി.വിയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ മോഹൻലാൽ തന്നെ ഓഫർ ചെയ്ത പരിപാടിയാണ് ഇത്. അമൃതാനന്ദമയി ദേവിയുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മോഹൻലാൽ.
അദ്ദേഹം സ്ഥിരമായി അമ്മയെ സന്ദർശിക്കാറുണ്ട്. പലപ്പോഴും സ്വകാര്യ സംഭാഷണത്തിൽ അമ്മ ഇക്കാര്യം ലാലുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു നല്ല പരിപാടി ആസൂത്രണം ചെയ്താൽ താൻ സഹകരിക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിന് വേണ്ടി അമൃത റ്റി.വി.ലാൽസലാം അണിയിച്ചൊരുക്കിയത്. ഒരു സെൽഫ് ബൂസ്റ്റിങ്ങ് പരിപാടിയായിട്ടും അത് ലാൽ സമ്മതിച്ചു.
യാതൊരു കമേഴ്സ്യൽ ടേസ്റ്റും പരിപാടിക്കുണ്ടായിരുന്നില്ല. ലാലിന്റെ സാന്നിധ്യം മാത്രമായിരുന്നു ഏക ആകർഷണം. ഒരു എപ്പിസോഡിൽ ലാൽ കുറച്ചു സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ബാക്കി സമയം മറ്റ് പരിപാടികളായിരിക്കും. ചക്കര മിഠായി കൈയിൽ കിട്ടിയിട്ടും അമ്യത ഉപയോഗിച്ചില്ലെന്ന് സാരം.
അമൃതയുടെ തലപ്പത്ത് പ്രോഗ്രാം ചെയ്യാൻ മിടുക്കൻമാരില്ല. ചാനൽ സ്ലോഡൗൺ ആയതോടെ ഉണ്ടായിരുന്നവരൊക്കെ പോയി. ഒ രാജഗോപാലിന്റെ നിർബന്ധത്താൽ അമൃതയുടെ തലപ്പത്തെത്തിയ അദ്ദേഹത്തിന്റെ മകൻ ശ്വാമപ്രസാദ് അമൃതയിലെ തൊഴുത്തിൽ കുത്ത് കാരണം ജോലി ഉപേക്ഷിച്ചു. വാർത്താ വിഭാഗം തലവൻമായിരുന്ന മുൻ മാത്യുഭൂമി പത്രാധിപർ ഗോപാലകൃഷ്ണൻ, ഏഷ്യാനെറ്റ് മുൻ മേധാവി നീലൻ തുടങ്ങിയവർ രാജിവച്ചു. അപ്പോഴൊക്കെ മുൻ മാത്യഭൂമി ലേഖകൻ ജി കെ സുരേഷ് ബാബു അമൃതയിൽ നിലനിന്നു. എന്നാൽ അടുത്ത കാലത്ത് അദ്ദേഹവും ചാനലിനോട് വിട പറഞ്ഞു. ചാനലിലെ തൊഴുത്തിൽ കുത്ത് തന്നെയാണ് കാരണം.
സുരേഷ് ബാബു ചാനൽ വിടാതിരിക്കാൻ അമ്മ നേരിട്ട് ഇടപെട്ടു. എന്നാൽ ഫലമുണ്ടായില്ല. അമ്മ വഴി ഒ.രാജഗോപാൽ ഇടപെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. അതിനിടെ സുരേഷ് ബാബു ചാനൽ വിട്ടു. അദ്ദേഹം പോയത് ആർ എസ് എസ് ചാനലായ ജനത്തിലേക്കാണ്. ജനം ചാനൽ നടത്തുന്നത് ആർ എസ് എസ് നേരിട്ടാണ്. രാജഗോപാൽ അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രസ് ചെയ്തില്ല. അമ്യത ടാമിൽ ഇല്ല. ടാമിൽ ഉള്ളവർക്ക് മാത്രമേ പരസ്യം ലഭിക്കാൻ ടാമിൽ വരണം. അതാണ് മോഹൻലാലിന്റെ പരിപാടിക്ക് സംഭവിച്ചത്.
https://www.facebook.com/Malayalivartha























