Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനിച്ച ഉടൻ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് സംസ്ക്കാര ചടങ്ങുകൾക്ക് തൊട്ട് മുമ്പ് കൈകാലുകൾ അനക്കി.....

21 FEBRUARY 2023 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നവജാത ശിശു മരിച്ചെന്ന് ആശുപത്രി അധികൃതർ വിധി എഴുതി സംസ്കാരത്തിന് ഉള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ കുഞ്ഞിന്റെ കൈകാലുകൾ ചലിച്ചു. ഡൽഹി സർക്കാരിന്റെ കീഴിലുള്ള എൽഎൻജെപി ആശുപത്രിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മാസം തികയാതെയായിരുന്നു കുഞ്ഞിന്റെ ജനനം. 23 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് ജനിച്ചപ്പോഴുള്ള ഭാരം 490 ഗ്രാം മാത്രമായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. 'ഇന്നലെയാണ് എന്റെ അനന്തിരവള്‍ ജനിച്ചത്. ജീനവോടെയുള്ള കുഞ്ഞ് മരിച്ചെന്ന് അവർ പറഞ്ഞു'. കുട്ടിയുടെ അമ്മാവൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

'കുഞ്ഞിനെ ഒരു പെട്ടിയിലാക്കി ഞങ്ങൾക്ക് അവർ കൈമാറി. ഞങ്ങള്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ശവക്കുഴി ഒരുക്കാൻ തുടങ്ങി. എന്നാൽ പെട്ടി തുറന്നപ്പോള്‍ കുഞ്ഞിനെ കൈകാലുകൾ അനങ്ങുന്നു. ഞങ്ങൾ ഉടൻ തന്നെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർഅവരുടെ മുറികൾ അടച്ചുപൂട്ടി കുഞ്ഞിനെ വീണ്ടും പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു.

സൽമാൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. കാവൽക്കാർ ഞങ്ങളോട് മോശമായി പെരുമാറി. ഞങ്ങൾ പ്രതിഷേധിക്കുകയും കുട്ടിയെ പ്രവേശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അവർ വഴങ്ങാൻ തയ്യാറായില്ല. ഞങ്ങൾ പോലീസിനെ വിളിച്ചു, അവർ ഇടപെട്ട് കുഞ്ഞിനെ വീണ്ടും അഡ്മിറ്റ് ചെയ്തു. കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ വീട്ടുകാർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ വെന്റിലേറ്ററില്‍ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ട് ആശുപത്രി അധികൃതര്‍ വിസ്സമ്മതിച്ചെന്നും പരാതിയുണ്ട്.


എന്നാൽ, വയറുവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് മുതിർന്ന എൽഎൻജെപി ആശുപത്രി ഡോക്ടർ പറഞ്ഞത്. 23 ആഴ്ച ഗർഭിണിയായിരുന്നു. ഞായറാഴ്ച സാധാരണ പ്രസവമായിരുന്നെങ്കിലും കുഞ്ഞിന് 490 ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യശാസ്ത്രത്തിൽ പറഞ്ഞാൽ ഇത്തരം കുഞ്ഞുങ്ങൾ ഗർഭച്ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെയാണ് കണക്കാക്കുന്നത്.

 

 

കുഞ്ഞ് കുറച്ച് ചലനങ്ങൾ കാണിച്ചതിനെത്തുടർന്ന്, കുഞ്ഞിനെ ഉടൻ തന്നെ ലൈഫ് സപ്പോർട്ടിൽ ഇട്ടു, നിലവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ചും ചോദിച്ചപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡോക്ടർ പറഞ്ഞു. അതേ സമയം, സംഭവത്തിൽ മുതിർന്ന ബിജെപി നേതാവും ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാംവീർ സിംഗ് ബിധുരി അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

ഡൽഹിയുടെ ആരോഗ്യ സേവനങ്ങളെ ലോകനിലവാരമുള്ളതായി കെജ്‌രിവാൾ സർക്കാർ വിശേഷിപ്പിക്കുകയും എൽഎൻജെപി ഹോസ്പിറ്റലിനെ അതിന്റെ ഏറ്റവും മികച്ച ആശുപത്രി എന്ന് വിളിക്കുകയും ചെയ്യുന്നു. ഈ സംഭവം ഡൽഹി സർക്കാരിന്റെ എല്ലാ തെറ്റായ അവകാശവാദങ്ങളും തുറന്ന് കാണിച്ചെന്ന് അദ്ദേഹം പറയുന്നു. ബി.ജെ.പിയുടെ ഡൽഹി ഘടകം പുറത്തിറക്കിയ പ്രസ്താവനയിൽ ബിധുരി ഇക്കാര്യത്തിൽ "അഗാധമായ ദുഃഖവും നിരാശയും" പ്രകടിപ്പിച്ചു. ആരോഗ്യവകുപ്പ് പോർട്ട്ഫോളിയോ വഹിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ധാർമികതയുടെ പേരിൽ ഉടൻ രാജിവയ്ക്കണം എന്ന് ബിധുരി ആവശ്യപ്പെട്ടു.

ഫെബ്രുവരി 17 ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫെബ്രുവരി 19 ന് വൈകുന്നേരം ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ ഡോക്ടർമാർ അവളെ മരിച്ചതായി പ്രഖ്യാപിക്കുകയും ഒരു ഗ്ലൗ ബോക്സിൽ പൊതിഞ്ഞ് വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം വീട്ടുകാർ പെട്ടി തുറന്നപ്പോൾ കുട്ടിയെ ജീവനോടെ കണ്ടെത്തി. അതിനു ശേഷം വീട്ടുകാർ തിരികെ ആശുപത്രിയിലേക്ക് പോയപ്പോൾ, അവരുടെ തെറ്റ് അംഗീകരിക്കാൻ കഴിയാതെ ഡോക്ടർമാർ കുട്ടിയെ പ്രവേശിപ്പിക്കാൻ പോലും വിസമ്മതിച്ചു. പോലീസിന്റെ സഹായത്തോടെ മാത്രമേ കുട്ടിയെ പിന്നീട് പ്രവേശിപ്പിക്കാനാകൂ എന്നതിൽ കൂടുതൽ മനുഷ്യത്വരഹിതമായത് മറ്റെന്തുണ്ടെന്ന് അദ്ദേഹം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends