Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ജനിച്ച ഉടൻ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് സംസ്ക്കാര ചടങ്ങുകൾക്ക് തൊട്ട് മുമ്പ് കൈകാലുകൾ അനക്കി.....

21 FEBRUARY 2023 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നവജാത ശിശു മരിച്ചെന്ന് ആശുപത്രി അധികൃതർ വിധി എഴുതി സംസ്കാരത്തിന് ഉള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ കുഞ്ഞിന്റെ കൈകാലുകൾ ചലിച്ചു. ഡൽഹി സർക്കാരിന്റെ കീഴിലുള്ള എൽഎൻജെപി ആശുപത്രിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മാസം തികയാതെയായിരുന്നു കുഞ്ഞിന്റെ ജനനം. 23 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് ജനിച്ചപ്പോഴുള്ള ഭാരം 490 ഗ്രാം മാത്രമായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. 'ഇന്നലെയാണ് എന്റെ അനന്തിരവള്‍ ജനിച്ചത്. ജീനവോടെയുള്ള കുഞ്ഞ് മരിച്ചെന്ന് അവർ പറഞ്ഞു'. കുട്ടിയുടെ അമ്മാവൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

'കുഞ്ഞിനെ ഒരു പെട്ടിയിലാക്കി ഞങ്ങൾക്ക് അവർ കൈമാറി. ഞങ്ങള്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ശവക്കുഴി ഒരുക്കാൻ തുടങ്ങി. എന്നാൽ പെട്ടി തുറന്നപ്പോള്‍ കുഞ്ഞിനെ കൈകാലുകൾ അനങ്ങുന്നു. ഞങ്ങൾ ഉടൻ തന്നെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർഅവരുടെ മുറികൾ അടച്ചുപൂട്ടി കുഞ്ഞിനെ വീണ്ടും പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു.

സൽമാൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. കാവൽക്കാർ ഞങ്ങളോട് മോശമായി പെരുമാറി. ഞങ്ങൾ പ്രതിഷേധിക്കുകയും കുട്ടിയെ പ്രവേശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അവർ വഴങ്ങാൻ തയ്യാറായില്ല. ഞങ്ങൾ പോലീസിനെ വിളിച്ചു, അവർ ഇടപെട്ട് കുഞ്ഞിനെ വീണ്ടും അഡ്മിറ്റ് ചെയ്തു. കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ വീട്ടുകാർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ വെന്റിലേറ്ററില്‍ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ട് ആശുപത്രി അധികൃതര്‍ വിസ്സമ്മതിച്ചെന്നും പരാതിയുണ്ട്.


എന്നാൽ, വയറുവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് മുതിർന്ന എൽഎൻജെപി ആശുപത്രി ഡോക്ടർ പറഞ്ഞത്. 23 ആഴ്ച ഗർഭിണിയായിരുന്നു. ഞായറാഴ്ച സാധാരണ പ്രസവമായിരുന്നെങ്കിലും കുഞ്ഞിന് 490 ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യശാസ്ത്രത്തിൽ പറഞ്ഞാൽ ഇത്തരം കുഞ്ഞുങ്ങൾ ഗർഭച്ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെയാണ് കണക്കാക്കുന്നത്.

 

 

കുഞ്ഞ് കുറച്ച് ചലനങ്ങൾ കാണിച്ചതിനെത്തുടർന്ന്, കുഞ്ഞിനെ ഉടൻ തന്നെ ലൈഫ് സപ്പോർട്ടിൽ ഇട്ടു, നിലവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ചും ചോദിച്ചപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡോക്ടർ പറഞ്ഞു. അതേ സമയം, സംഭവത്തിൽ മുതിർന്ന ബിജെപി നേതാവും ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാംവീർ സിംഗ് ബിധുരി അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

ഡൽഹിയുടെ ആരോഗ്യ സേവനങ്ങളെ ലോകനിലവാരമുള്ളതായി കെജ്‌രിവാൾ സർക്കാർ വിശേഷിപ്പിക്കുകയും എൽഎൻജെപി ഹോസ്പിറ്റലിനെ അതിന്റെ ഏറ്റവും മികച്ച ആശുപത്രി എന്ന് വിളിക്കുകയും ചെയ്യുന്നു. ഈ സംഭവം ഡൽഹി സർക്കാരിന്റെ എല്ലാ തെറ്റായ അവകാശവാദങ്ങളും തുറന്ന് കാണിച്ചെന്ന് അദ്ദേഹം പറയുന്നു. ബി.ജെ.പിയുടെ ഡൽഹി ഘടകം പുറത്തിറക്കിയ പ്രസ്താവനയിൽ ബിധുരി ഇക്കാര്യത്തിൽ "അഗാധമായ ദുഃഖവും നിരാശയും" പ്രകടിപ്പിച്ചു. ആരോഗ്യവകുപ്പ് പോർട്ട്ഫോളിയോ വഹിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ധാർമികതയുടെ പേരിൽ ഉടൻ രാജിവയ്ക്കണം എന്ന് ബിധുരി ആവശ്യപ്പെട്ടു.

ഫെബ്രുവരി 17 ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫെബ്രുവരി 19 ന് വൈകുന്നേരം ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ ഡോക്ടർമാർ അവളെ മരിച്ചതായി പ്രഖ്യാപിക്കുകയും ഒരു ഗ്ലൗ ബോക്സിൽ പൊതിഞ്ഞ് വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം വീട്ടുകാർ പെട്ടി തുറന്നപ്പോൾ കുട്ടിയെ ജീവനോടെ കണ്ടെത്തി. അതിനു ശേഷം വീട്ടുകാർ തിരികെ ആശുപത്രിയിലേക്ക് പോയപ്പോൾ, അവരുടെ തെറ്റ് അംഗീകരിക്കാൻ കഴിയാതെ ഡോക്ടർമാർ കുട്ടിയെ പ്രവേശിപ്പിക്കാൻ പോലും വിസമ്മതിച്ചു. പോലീസിന്റെ സഹായത്തോടെ മാത്രമേ കുട്ടിയെ പിന്നീട് പ്രവേശിപ്പിക്കാനാകൂ എന്നതിൽ കൂടുതൽ മനുഷ്യത്വരഹിതമായത് മറ്റെന്തുണ്ടെന്ന് അദ്ദേഹം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (56 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends