Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത ജോലി ഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും : എൽ പി വാറണ്ട് കേസിലെ പ്രതിയെ പിടികൂടാൻ പോകാനിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി: കാണാതായത് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ; ആശങ്കയിൽ ജില്ലാ പൊലീസ് സേനാംഗങ്ങൾ

25 FEBRUARY 2023 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അമിത ജോലി ഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും സഹിക്കാനാവാതെ വന്നതിനെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കാണാതായി. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബഷീറിനെയാണ് ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ കാണാതായത്. നഗര മധ്യത്തിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും കാണാതായ ഉദ്യോഗസ്ഥൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ , ആറ് മണിക്കൂറായി ഇദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല. സഹപ്രവർത്തകനെ കാണാതായി മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാത്ത പൊലീസ് ഒരു പ്രഥമ വിവര റിപ്പോർട്ട് പോലും തയ്യാറാക്കിയിട്ടുമില്ല.

ലോങ്ങ് പെൻഡിങ്ങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് ഇദേഹം രണ്ട് ദിവസമായി കടുത്ത സമ്മർദത്തിലായിരുന്നതായി സുഹ്യത്തുക്കളും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും പറയുന്നു. അൻപതോളം എൽപി വാറണ്ട് കേസുകളാണ് ഇദ്ദേഹത്തിൻറെ പേരിൽ നിലവിൽ പെയിൻറിംഗ് ആയി കിടക്കുന്നത്. ഈ കേസുകളിൽ ഉടനടി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിനെ ക്യാബിനിൽ വിളിച്ചുവരുത്തിയ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചിരുന്നതായും ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നു.

ഇതേ തുടർന്ന് രണ്ടുദിവസമായി ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്ന് ഇല പൊലീസ് മേധാവിയുടെ കൊമ്പിൽ നടക്കുന്നതിനാൽ അടിയന്തരമായി പ്രതികളെ പിടികൂടണം എന്ന് വെള്ളിയാഴ്ച തന്നെ ഉന്നത ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനൊപ്പം പ്രതികളെ പിടികൂടാൻ ശനിയാഴ്ച പുലർച്ചെ പോകാനിരിക്കുകയാണ് ബഷീറിൻറെ ദുരൂഹ തീരോധാനം.

വെള്ളിയാഴ്ച രാത്രിയിൽ നഗരത്തിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിയിൽ ആയിരുന്നു ബഷീർ. ഇതിനുശേഷം പുലർച്ചയോട് കൂടിയാണ് ഇദ്ദേഹം വീട്ടിലെത്തിയത്. അഞ്ചുമണിക്ക് തന്നെ വീട്ടിൽ എത്തണമെന്നും പ്രതിയെ തേടി പോകണമെന്നും സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് ബഷീർ നിർദ്ദേശം നൽകിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥൻ പുലർച്ച ബഷീറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കോൾ എടുത്തില്ല. തുടർന്ന് ഇദ്ദേഹം കോർട്ടേഴ്സിൽ തിരക്കി എത്തുകയായിരുന്നു. ഈ സമയത്ത് കോട്ടേഴ്സിലെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി.

ഇതോടെ ഇദ്ദേഹം ഫോണിൽ വീണ്ടും വിളിച്ചു. ഈ സമയം ബഷീറിൻറെ ഭാര്യയാണ് പുറത്തുവന്നത്. ബഷീർ വീട്ടിലില്ലെന്ന് ഇതോടെയാണ് തിരിച്ചറിഞ്ഞത്. ഫോണും പേഴ്സും വാഹനവും ഉപേക്ഷിച്ച ശേഷമാണ് ബഷീർ പുറത്തേക്ക് പോയത്. ബഷീറിന്റെ യാത്രാ വിവരങ്ങൾ പരിശോധിച്ച പോലീസ് സംഘം ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി ടിക്കറ്റ് എടുത്തതായി കണ്ടെത്തി. എന്നാൽ പിന്നീട് എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ പോലീസ് സംഘത്തിന് സാധിച്ചിട്ടില്ല.

അമിത മാനസിക സമ്മർദ്ദവും ജോലിഭാരവും ആണ് ബഷീറിൻറെ തിരോധാനത്തിന് പിന്നിൽ എന്നാണ് സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും പറയുന്നത്. രാത്രിയും പകലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് പല പോലീസ് ഉദ്യോഗസ്ഥർക്കും മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും പറയുന്നു. ബഷീറിനെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (53 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (57 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (59 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends