Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അമിത ജോലി ഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും : എൽ പി വാറണ്ട് കേസിലെ പ്രതിയെ പിടികൂടാൻ പോകാനിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി: കാണാതായത് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ; ആശങ്കയിൽ ജില്ലാ പൊലീസ് സേനാംഗങ്ങൾ

25 FEBRUARY 2023 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അമിത ജോലി ഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും സഹിക്കാനാവാതെ വന്നതിനെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കാണാതായി. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബഷീറിനെയാണ് ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ കാണാതായത്. നഗര മധ്യത്തിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും കാണാതായ ഉദ്യോഗസ്ഥൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ , ആറ് മണിക്കൂറായി ഇദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല. സഹപ്രവർത്തകനെ കാണാതായി മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാത്ത പൊലീസ് ഒരു പ്രഥമ വിവര റിപ്പോർട്ട് പോലും തയ്യാറാക്കിയിട്ടുമില്ല.

ലോങ്ങ് പെൻഡിങ്ങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് ഇദേഹം രണ്ട് ദിവസമായി കടുത്ത സമ്മർദത്തിലായിരുന്നതായി സുഹ്യത്തുക്കളും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും പറയുന്നു. അൻപതോളം എൽപി വാറണ്ട് കേസുകളാണ് ഇദ്ദേഹത്തിൻറെ പേരിൽ നിലവിൽ പെയിൻറിംഗ് ആയി കിടക്കുന്നത്. ഈ കേസുകളിൽ ഉടനടി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിനെ ക്യാബിനിൽ വിളിച്ചുവരുത്തിയ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചിരുന്നതായും ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നു.

ഇതേ തുടർന്ന് രണ്ടുദിവസമായി ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്ന് ഇല പൊലീസ് മേധാവിയുടെ കൊമ്പിൽ നടക്കുന്നതിനാൽ അടിയന്തരമായി പ്രതികളെ പിടികൂടണം എന്ന് വെള്ളിയാഴ്ച തന്നെ ഉന്നത ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനൊപ്പം പ്രതികളെ പിടികൂടാൻ ശനിയാഴ്ച പുലർച്ചെ പോകാനിരിക്കുകയാണ് ബഷീറിൻറെ ദുരൂഹ തീരോധാനം.

വെള്ളിയാഴ്ച രാത്രിയിൽ നഗരത്തിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിയിൽ ആയിരുന്നു ബഷീർ. ഇതിനുശേഷം പുലർച്ചയോട് കൂടിയാണ് ഇദ്ദേഹം വീട്ടിലെത്തിയത്. അഞ്ചുമണിക്ക് തന്നെ വീട്ടിൽ എത്തണമെന്നും പ്രതിയെ തേടി പോകണമെന്നും സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് ബഷീർ നിർദ്ദേശം നൽകിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥൻ പുലർച്ച ബഷീറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കോൾ എടുത്തില്ല. തുടർന്ന് ഇദ്ദേഹം കോർട്ടേഴ്സിൽ തിരക്കി എത്തുകയായിരുന്നു. ഈ സമയത്ത് കോട്ടേഴ്സിലെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി.

ഇതോടെ ഇദ്ദേഹം ഫോണിൽ വീണ്ടും വിളിച്ചു. ഈ സമയം ബഷീറിൻറെ ഭാര്യയാണ് പുറത്തുവന്നത്. ബഷീർ വീട്ടിലില്ലെന്ന് ഇതോടെയാണ് തിരിച്ചറിഞ്ഞത്. ഫോണും പേഴ്സും വാഹനവും ഉപേക്ഷിച്ച ശേഷമാണ് ബഷീർ പുറത്തേക്ക് പോയത്. ബഷീറിന്റെ യാത്രാ വിവരങ്ങൾ പരിശോധിച്ച പോലീസ് സംഘം ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി ടിക്കറ്റ് എടുത്തതായി കണ്ടെത്തി. എന്നാൽ പിന്നീട് എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ പോലീസ് സംഘത്തിന് സാധിച്ചിട്ടില്ല.

അമിത മാനസിക സമ്മർദ്ദവും ജോലിഭാരവും ആണ് ബഷീറിൻറെ തിരോധാനത്തിന് പിന്നിൽ എന്നാണ് സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും പറയുന്നത്. രാത്രിയും പകലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് പല പോലീസ് ഉദ്യോഗസ്ഥർക്കും മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും പറയുന്നു. ബഷീറിനെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends