ജനിച്ച മാസം നോക്കി രോഗസാധ്യത മനസ്സിലാക്കാം
ജനിച്ച മാസം നോക്കി ഏതെല്ലാം രോഗങ്ങൾ വരാനുള്ള സാധ്യതകൾ ഉണ്ടെന്നു മനസ്സിലാക്കാം .ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് നമ്മൾ.ജനനവും മരണവും പ്രവചനാതീതമാണെങ്കിലും രോഗസാധ്യതകൾ അറിഞ്ഞിരുന്നു ശ്രദ്ധിച്ചാൽ ജീവിതത്തെ കുറച്ചുകൂടെ കരുതലോടെ കൊണ്ടുപോകാന്‍ സാധിക്കും.
ഒരാളുടെ ജനനമാസം നോക്കിയാല്‍ അവര്‍ക്കു വരാന്‍ സാധ്യതയുള്ള രോഗത്തെക്കുറിച്ച് അറിയാന്‍ കഴിയും എന്നു പറയുന്നു. ജന്മമാസവും രോഗവും തമ്മിലുള്ള ബന്ധം എന്താണെന്നു നോക്കു.
ജനുവരി മാസം ജനിച്ചയാള്‍ക്കു വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്നു പറയുന്നു.
ഫെബ്രുവരി മാസം ജനിച്ചവര്‍ക്കു തൊണ്ടസംബന്ധമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുള്ളതായി പറയുന്നു.
മാര്‍ച്ചു മാസം ജനിച്ചവര്‍ക്കു മഞ്ഞുകാല പ്രശ്നങ്ങളും സൈനസ് പോലെയുള്ള രോഗങ്ങളും കൂടുതലായിരിക്കും എന്നു പറയുന്നു.
ഏപ്രില്‍ മാസം ജനിച്ചവര്‍ക്കു സന്ധിവാതത്തിനുള്ള സാധ്യതയുണ്ട് ഇവര്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്നു പറയുന്നു.
മെയ് മാസത്തില്‍ ജനിച്ചവര്‍ക്കു ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നാണു പറയപ്പെടുന്നു .പല്ലു വേദനയും മോണരോഗങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.
ആസ്മ, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണത്രെ ജൂണ്‍ മാസം ജനിച്ചവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍.
ജൂലൈ മാസം ജനിച്ചവര്‍ക്കു കാര്യമായ രോഗങ്ങള്‍ ഉണ്ടാവില്ല പക്ഷേ ഇവര്‍ക്കു രോഗത്തെക്കുറിച്ചുള്ള ആശങ്ക കൂടുതലായിരിക്കും. എന്നാൽ ഇവര്‍ക്ക് എപ്പോഴും കൈ കാല്‍ തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തും വധനയോ കഴപ്പോ തോന്നാൻ സാധ്യത ഏറെയാണ്.
ആഗസ്റ്റില്‍ ജനിച്ചവര്‍ക്കു ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. അധിക സമയവും വീട്ടില്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവർ . വയറിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ട മറ്റൊരു ആരോഗ്യ പ്രശ്നം.
സെപ്റ്റംബർ മാസത്തിൽ ജനിച്ചവർക്ക് ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും .ഈ മാസത്തിൽ ജനിച്ചവർ നേരിടുന്നത് പലപ്പോഴും പുറം വേദനയും ഹൃദയ പ്രശ്നങ്ങളുമായിരിക്കും
ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.കിഡ്നി പ്രശ്നങ്ങളും ഇവരിൽ കൂടുതലായി കാണുന്നു.
ജനനം നംവബര്‍ മാസത്തിലാണെങ്കില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണു സാധ്യത.പലര്‍ക്കും മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളും കാണുന്നു.
ഡിസംബറില്‍ ജനിച്ചവര്‍ക്കു കരള്‍ രോഗങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിക്കുമത്രെ.ആര്‍ത്രൈറ്റിസ് സാധ്യതകളും തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha