കൊറോണ ബാധിച്ച് ചിലര്‍ മാത്രം മരണപ്പെടുന്നു..? ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിക്കു
കൊറോണ ചിലർക്ക് അവഗണിക്കാവുന്ന രോഗലക്ഷണളോടെ വരുന്നു. ? കൊറോണാ എന്തുകൊണ്ടാണ് ചിലരുടെ ജീവൻ മാത്രം എടുക്കുന്നത് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഗവേഷകർ. എന്നാൽ ഇതേ രോഗം തന്നെ വേറെ ചിലരെ മരണത്തിലെത്തിക്കുകയും ചെയ്യുന്നു. ഇതിന്റെ രഹസ്യം കണ്ടെത്താനായി ജനിതകശാസ്ത്രകാരന്മാര്‍ ഡിഎന്‍എയില്‍ നടത്തിയ അന്വേഷണങ്ങളില്‍ ചില കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ ജനിതക വ്യതിയാനങ്ങളും കൊറോണാവൈറസ് ഉണ്ടാക്കുന്ന കോവിഡ്19 രോഗവും തമ്മില്‍ ചില ബന്ധങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനിതകഘടനയില്‍ (genome) രണ്ടിടങ്ങളില്‍ കണ്ട സവിശേഷത, ചിലരില്‍ ശ്വാസതടസം വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഇവയില്‍ ഒരിടം, ഏതു തരം രക്തമാണ് ഒരാള്‍ക്കുള്ളതെന്ന് നിര്‍ണ്ണയിക്കുന്ന ജീന്‍ ആണ്. ടൈപ്‌എ രക്തമാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ തീവ്രത 50 ശതമാനം വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇത്തരം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതായി വരികയോ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടതായി വരികയോ ചെയ്യാമെന്നാണ് പഠനം പറയുന്നത്.
കൊറോണാവൈറസ് മനുഷ്യകോശത്തിന്റെ മുകളിലുള്ള എസിഇ2 എന്നൊരു പ്രോട്ടീനിലേക്ക് ചേരുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കോശത്തിലേക്കു കടക്കുന്നു. എന്നാല്‍, എസിഇ2ല്‍ ഉള്ള വ്യതിയാനം കോവിഡ്19 തീവ്രമായിത്തീരുമോ എന്നുള്ള സൂചന തരുന്നുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ നിന്നു മനസിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇതുവരെ പഠിക്കാത്ത ചില ഘടകങ്ങളായിരിക്കാം അധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്നത് എന്നാണ്.ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് കെയ്‌ലില്‍ മോളിക്യുലര്‍ ജെനറ്റിസിസ്റ്റ് ആയ ആന്‍ഡ്രെ ഫ്രാങ്ക് അടക്കമുള്ള ആളുകളാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ വിശ്വാസ്യത ലോകമെമ്ബാടുമുള്ള മറ്റു ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണാവൈറസ് മാരകമാകാനുള്ള ചില കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു പ്രായം, ഗുരതരമായ രോഗങ്ങള്‍ തുടങ്ങിയവയാണത്. ഇപ്പോള്‍ പീയര്‍ റിവ്യൂ നടന്നു വരുന്ന പുതിയ പഠന പ്രകാരം ഡിഎന്‍എ പരിശോധനയിയലൂടെ ഏതു രോഗിക്കാണ് കൂടുതല്‍ തീവ്രപരിചരണം നല്‍കേണ്ടി വരിക എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായിച്ചേക്കുമെന്നു പറയുന്നു. ഇത്തരത്തില്‍ ചില ജീനുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നു കണ്ടെത്താനായാല്‍ അത് മരുന്ന് ഉണ്ടാക്കുന്നവര്‍ക്കും മാര്‍ഗദര്‍ശിയാകാം.
https://www.facebook.com/Malayalivartha