ബാലന്റെ തലച്ചോറിന്റെ കാർന്ന് തിന്ന് അമീബ; ദാരുണമായ മരണം സംഭവിച്ചത് ഇങ്ങനെ, ആരും അറിയാതെ പോകുന്ന വളരെ അപൂർവമായ രോഗം, കേരളത്തിൽ റിപ്പോർട്ട് ചെയ്യപെട്ടത് നാല് തവണ
വളരെ അപൂർവമായ അമീബിക് മെനിഞ്ചൈറ്റിസ്' അഥവാ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലപ്പുറത്ത് പന്ത്രണ്ടുകാരന്‍ മരിച്ചത് ഏറെ ഞെട്ടൽ ഉളവാക്കുകയാണ്. കോട്ടയ്ക്കല്‍ സ്വദേശിയായ മിഷാല്‍ ആണ് രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. എന്നാൽ ഓർക്കുക നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന ഒരു രോഗമല്ല ഇത്. വളരെ അപൂര്‍വ്വമായതിനാൽ തന്നെ ഇതിന് അധികം പ്രചാരവുമില്ല. എന്നാല്‍ കൊറോണ ഭീതിക്കിടയിലും കേരളത്തെ സംബന്ധിച്ചിടത്തോളം അല്‍പം ഗൗരവം ഈ രോഗത്തിന് നല്‍കേണ്ടതുണ്ട്. കാരണം, കേരളത്തിലിത് ബാധിച്ചുള്ള മരണം നാലാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ പത്തുവയസുകാരിയാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ഇതേതുടർന്ന് 2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ഇത്തരത്തിലുള്ള ആദ്യ കേസ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവ വെള്ളത്തില്‍ കാണപ്പെടുന്ന ഒരിനം അമീബയാണ്. 'തലച്ചോര്‍ തിന്നുന്ന അമീബ' എന്നാണിത് പൊതുവെ അറിയപ്പെടുന്നത് പോലും. എന്നാൽ വെള്ളത്തില്‍ സാധാരണനിലയില്‍ ഇതുണ്ടാകാറില്ല. ഒപ്പം ഉപ്പുവെള്ളത്തിലും കാണപ്പെടാറില്ല. ഒഴുക്ക് കുറഞ്ഞ് കെട്ടിക്കിടക്കുന്നതോ, മലിനമായതോ ആയ ജലാശയങ്ങളില്‍ ഇവ കാണപ്പെട്ടേക്കാം. അതല്ലെങ്കില്‍ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലാണ് ഇവയെ കാണപ്പെടുന്നത്.
അതേസമയം നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ അതിജീവിക്കാന്‍ കഴിവുള്ള ഈ അമീബ മൂക്കിലൂടെ കയറുന്ന വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു എന്നതാണ്. തുടർന്ന് നേരിട്ട് മസ്തിഷ്‌കത്തിലേക്കാണ് ഇവ എത്തിച്ചേരുന്നത്. തലച്ചോറിനകത്തെ ചില രാസപദാര്‍ത്ഥങ്ങളെ ഭക്ഷണമാക്കി, ഇവര്‍ അവിടെത്തന്നെ കഴിഞ്ഞു കൂടും.
ഇതാണ് മിഷാലിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. നീന്തല്‍ക്കുളത്തില്‍ അധികനേരം കളിച്ച മിഷാലിന്റെ ശരീരത്തിലേക്ക് അതുവഴി കയറിയ അമീബ പിന്നീട് തലച്ചോറിനെസാരമായി ബാധിക്കുകയായിരുന്നു. മറ്റ് മസ്തിഷ്‌കജ്വരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗുരുതരമാകുന്ന അവസ്ഥയാണ് 'അമീബിക് മെനിഞ്ചൈറ്റിസ്' ഉണ്ടാകുന്നത്. 5 ദിവസങ്ങള്‍ക്കകം രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. ആയതിനാൽ തന്നെ 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളും വളരെ കുറവാണ്.
https://www.facebook.com/Malayalivartha