കോവിഡ് ഭേദമായവരിൽ ശ്വാസതടസ്സം, ശരീരവേദന, ക്ഷീണം തുടങ്ങിയ നീണ്ടു നില്‍ക്കുമോ ? ആരോഗ്യവിദഗ്ധരുടെ അനുഭവം ഇങ്ങനെ
കൊവിഡ് ഭേദമായവരില്‍ വീണ്ടും കോവിഡ് വരുമോ എന്ന സംശയങ്ങൾ ഉയരുന്നുണ്ട്. എന്നാൽ കോവിഡ് ഭേദമായവരിൽ ശ്വാസതടസ്സം, ശരീരവേദന, ക്ഷീണം തുടങ്ങിയ നീണ്ടു നില്‍ക്കുമെന്ന് ഇതിനോടകം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . കൊവിഡ് രോഗം ഭേദപ്പെട്ടവരുടെ കാലുകളില്‍ ഗുരുതരമായ തരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം കണ്ടിട്ടുണ്ടെന്നും ഇത് ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കാലു നീക്കം ചെയ്യേണ്ടി വന്നേക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കുകയും ഭേദപ്പെടുകയും ചെയ്തവരില്‍ പിന്നീട് ഹൃദയധമനികളിലേയ്ക്ക് രക്തയോട്ടം കുറയുന്നതു മൂലം നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്ന ആറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി നായര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു . ജൂലായ് 16നാണ് കുര്‍ളയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഐ.സി.യുവില്‍ ജോലി ചെയ്യുന്ന ഡോ. രോഹിത് ജയിന് കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്. ഇതിനു ആറു ദിവസത്തിനു ശേഷം ഇദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. ഇത് കൊവിഡിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുകയാണ് രോഗം ദീര്‍ഘകാലയളവില്‍ ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ഇപ്പോഴും ആരോഗ്യവിദഗ്ദ്ധര്‍ക്ക് വ്യക്തമായ ധാരണയില്ല എന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha