കൊറോണ എന്ന മഹാമാരിക്ക് പിന്നാലെ അടുത്ത രോഗം പിടിമുറുക്കുന്നു; കിഴക്കൻ മേഖലയിൽ വൈറൽ പനി പടർന്നു പിടിക്കുന്നു; ലക്ഷണങ്ങൾ ഇതൊക്കെ
കൊറോണ എന്ന മഹാമാരിക്ക് പിന്നാലെ അടുത്ത രോഗം പിടിമുറുക്കുകയാണ്. കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോടെ കിഴക്കൻ മേഖലയിൽ വൈറൽ പനി പടർന്നു പിടിക്കുന്നു. കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയിൽ അസ്വസ്ഥത എന്നീ രോഗ ലക്ഷണങ്ങളാണ് വൈറൽ പനിയിലും പ്രകടമാകുന്നത്. പ്രായഭേദമല്ലാതെ എല്ലാവരിലും വൈറൽ പനി പടർന്നു പിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പുനലൂർ നഗരസഭയിലെ കലയനാട്, മണിയാർ, അഷ്ടമംഗലം, കേളങ്കാവ് എന്നീ വാർഡുകളിൽ നിരവധി പേർക്ക് പനി പടർന്നു പിടിച്ചു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ എസ്റ്റേറ്റ് മേഖലയിലും പനി പടർന്നു പിടിച്ചിട്ടുണ്ട്. കൊറോണ പിടിപെടുമെന്ന് ഭയന്ന് മിക്കവരും ആശുപത്രികളിൽ ചികിത്സ തേടാതെ സ്വയം ചികിത്സിക്കുകയാണ്.
ചെറിയൊരു തുമ്മലോ ജലദോഷമോ വന്നാല്‍ പോലും കൊറോണയാണോ എന്നു സംശയിക്കുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനാല്‍ തന്നെ സാധാരണ പനിയും കൊറോണ പനിയും തമ്മില്‍ തിരിച്ചറിയുകയെന്നതും പ്രധാനമാണ്. കൊറോണയും സാധാരണ പനിയും തമ്മില്‍ തിരിച്ചറിയാന്‍ ചില വഴികളുണ്ട്. കേരളത്തില്‍ പൊതുവേ കണ്ടു വരുന്ന രണ്ടു തരം പനികളുണ്ട്. ഒന്ന് ജലദോഷപ്പനി അഥവാ ഇന്‍ഫ്‌ളുവന്‍സ, പിന്നൊന്ന് ഫ്‌ളൂ.ഫ്‌ളൂവാണ് വൈറല്‍ പനി. ജലദോഷപ്പനി സാധാരണ ഗതിയില്‍ പനിയുടെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചു പോകും. എന്നാല്‍ വൈറല്‍ അഥവാ ഫ്‌ളൂ ഏതാണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കും.മൂക്കൊലിപ്പെന്ന പ്രധാനപ്പെട്ട ലക്ഷണം ജലദോഷപ്പനിയില്‍ പ്രധാനമാണ്. ഏതാണ്ടു 3-5 ദിവസമുണ്ടാകും. തൊണ്ട വേദനയുണ്ടാകാം. പനി കാര്യമായി ഉണ്ടാകില്ല. കുളിരുണ്ടാകാം, ശരീര വേദനയുണ്ടാകാം ഇതാണ് കൂടുതല്‍ കണ്ടു വരുന്ന ഇന്‍ഫ്‌ളൂവന്‍സ. എന്നാല്‍ വൈറല്‍ ഫീവര്‍ ശക്തമായ തലവേദനയുണ്ടാകും.
https://www.facebook.com/Malayalivartha