Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

രാജ്യത്ത് കൊറോണവൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുകയാണ് പുതിയതായി കണ്ടെത്തിയ ട്രിപ്പിൾ മ്യൂട്ടേഷൻ... എന്താണ് ട്രിപ്പിൾ മ്യൂട്ടേഷൻ?

27 APRIL 2021 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

രാജ്യത്തെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ജനനി' കേന്ദ്ര സർക്കാർ പുറത്തിറക്കി....

കരൾ മാറ്റിവെക്കണമെന്ന വിധിയിൽ തളർന്ന മാതാപിതാക്കൾ; മരണമുഖത്തുനിന്ന് മകനെ പുഞ്ചിരിയോടെ തിരികെ നൽകി ആസ്റ്റർ മെഡ്‌സിറ്റി

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


കഴിഞ്ഞ മാസം ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാൽ ആശ്വാസത്തിന്റെ നിഴലിലേയ്ക്ക് നീങ്ങിയ
കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇപ്പോൾ അനിയന്ത്രിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.



ഒരു വൈറസിനു ജനിതക പരിവർത്തനം സംഭവിക്കുമ്പോഴാണ് അതിനെ മ്യൂട്ടന്റ് എന്നു പറയുന്നത്. സാർസ് കോവ് 2 വൈറസാണ് നിലവിൽ ലോകം മുഴുവൻ പടർന്ന കോവിഡ് രോഗബാധയുടെ ‘തലതൊട്ടപ്പൻ’. ഈ വൈറസിനു പല സമയം, പല രാജ്യങ്ങളിൽ, പലതരം ജനിതക പരിവർത്തനം സംഭവിച്ചാണ് മ്യൂട്ടന്റുകൾ അഥവാ വേരിയന്റുകൾ രൂപപ്പെടുന്നത്.



2020 ഒക്ടോബർ 25നാണ് ഇന്ത്യയിൽ ആദ്യമായി ‘ഡബിൾ മ്യൂട്ടന്റ്’ എന്നു വിളിപ്പേരിട്ട വൈറസ് വകഭേദത്തെ കണ്ടെത്തിയതെന്ന് യുഎസ് ആസ്ഥാനമായുള്ള സ്ക്രിപ്പ്സ് റിസർച്ച് കേന്ദ്രത്തിനു കീഴിലെ outbreak.info എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.   എൽ452ആർ (L452R) എന്ന മ്യൂട്ടേഷനാണ് ആദ്യത്തേതിൽ സംഭവിച്ചത്. രണ്ടാമത്തേതിൽ ഇ484ക്യു (E484Q) എന്നതും.     പിന്നീട് 2021 മാർച്ച് 29ന്  ബി.1.617   എന്ന ആ ഇന്ത്യൻ വകഭേദത്തിന്റെ രണ്ടു തരം വ്യതിയാനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്

 



നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ഡബിൾ മ്യൂട്ടേഷൻ സംഭവിച്ചത്. ഇത് കൂടുതൽ പേരിലേയ്ക്ക് ബാധിയ്ക്കുകയും മരണകാരണമാകുകയും ചെയ്യുമ്പോൾ,  വീണ്ടും ആശങ്ക സൃഷ്ടിയ്ക്കുകയാണ് പുതുതായി കണ്ടെത്തിയ ട്രിപ്പിൾ മ്യൂട്ടേഷൻ സംഭവിച്ച B.1.618 എന്ന പുതിയ സ്ട്രൈൻ വൈറസ്

 



മൂന്നു വ്യത്യസ്ത കൊവിഡ്‌ വൈറസ് സ്ട്രൈനുകൾ സംയോജിച്ച് രൂപപ്പെടുന്ന കൂടുതൽ ശേഷി കൂടിയ വൈറസ് വിഭാഗമാണ് ട്രിപ്പിൾ മ്യൂട്ടന്റ് വൈറസ് എന്നറിയപ്പെടുന്നത്.   മൂന്നു സ്ട്രൈനുകൾ ചേരുന്നതിനാൽ തന്നെ ഇതിൻറെ ശേഷിയും ഇരട്ടിയിലധികമാകും. എന്നാൽ ഈ പുതിയ വൈറസ് എത്രത്തോളം  അപകടകാരി ആണെന്ന് അറിയുന്നതിന്   നിലവിലുള്ള വക്സിനുകൾക്ക് എത്രമാത്രം പുതിയ വൈറസിനെ ചേര്ത്തു തോൽപ്പിക്കാൻ ആകുമെന്ന് അറിയണം .

 

കൂടാതെ  രോഗിയിൽ നിന്ന് മറ്റുള്ളവരിലെയ്ക്കുള്ള വ്യാപന ശേഷി എത്ര വേഗത്തിലാണ് എന്നതും അറിയേണ്ടതുണ്ട് . എന്നാൽ പ്രതിരോധ മാർഗങ്ങളെയും നേരത്തെ രോഗം ബാധിച്ചവരിലെ ആൻറി ബോഡിയെയും മറികടന്ന് സങ്കീർണമാകാൻ സാധ്യതയുണ്ട് എന്നാണു ആദ്യഘട്ട വിലയിരുത്തൽ.
.



ശരീരത്തിലെ റിസപ്റ്റർ കോശങ്ങളുമായി വൈറസിലെ സ്പൈക്ക് പ്രോട്ടീന് എളുപ്പം ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന തരം മ്യൂട്ടേഷനും  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിലെ സ്പൈക്ക് പ്രോട്ടീൻ  ശരീര കോശങ്ങളുമായി ഒരു താക്കോൽ പോലെ ചേർന്നുനിന്ന് അകത്തേക്കു പ്രവേശിക്കാൻ സഹായിക്കുന്നു. അതിനാൽത്തന്നെ സ്പൈക്ക് പ്രോട്ടീനു സംഭവിക്കുന്ന ഓരോ ജനിതക വ്യതിയാനവും ഗവേഷകർ ആശങ്കയോടെയാണു കാണുന്നത്

 



2020 ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ ഒരു രോഗിയുടെ സാംപിളിലാണ് മൂന്നാം വകഭേദം ആദ്യമായി കണ്ടെത്തുന്നത്. നിലവിൽ മൂന്നാം വകഭേദം പ്രധാനമായും സാന്നിധ്യം അറിയിച്ചിരിക്കുന്നത് നാല് സംസ്ഥാനങ്ങളിലാണ്. 1) മഹാരാഷ്ട്ര, 2) ഡൽഹി, 3) പശ്ചിമ ബംഗാൾ, 4) ഛത്തിസ്ഗഡ്. ഏറ്റവുമാദ്യം വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്‌തത്‌ ബംഗാളിലാണ് എന്നതിനാൽ മൂന്നാം വകഭേദം ബംഗാൾ സ്‌ട്രെയിൻ (Bengal Strain) എന്നും അറിയപ്പെടുന്നു.



നിലവിൽ രാജ്യത്തെ പത്തോളം ലാബുകളാണ് പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ വൈറസ് സ്വീക്വൻസിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു

 



വൈറസിൽ സംഭവിക്കുന്ന ജനിതക പരിവർത്തനത്തിന്റെയും അവയുടെ സ്വഭാവ സവിശേഷതയുടെയും അടിസ്ഥാനത്തിലാണ് ലൈനേജ് (വംശപരമ്പര-Lineage), വേരിയന്റ് (വകഭേദം-Variant), സ്ട്രെയിൻ (Strain) തുടങ്ങിയ പേരുകൾ വിളിക്കുന്നത്. യഥാർഥ കൊറോണവൈറസില്‍നിന്നു മാറി (ഇവിടെ സാർസ്കോവ് 2) ഒരു പുതിയ വൈറസ് വേരിയന്റ് ജനിതകമാറ്റത്തിലൂടെ ഘടനയിലും ആക്രമിക്കുന്ന കാര്യത്തിലും വ്യത്യസ്തത പുലർത്തുമ്പോഴാണ് അതിനെ ‘സ്ട്രെയിൻ’ എന്നു വിളിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിൽ കൂടുതലായി കാണപ്പെടുന്ന പ്രത്യേക ഇനം വൈറസ് വേരിയന്റിനെയും സ്ട്രെയിൻ എന്നു വിളിക്കാം. ഇന്ത്യയിൽ പലയിടത്തും പലയിനം വേരിയന്റുകളാണ് ശക്തിപ്രാപിക്കുന്നത്.

 



  കൂടുതൽ പേരിലേയ്ക്ക് വൈറസ് വ്യാപിയ്ക്കുന്നു എന്നതിനാൽ വൈറസിന് കൂടുതൽ തവണ മ്യൂട്ടേഷൻ സംഭവിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. . വൈറസുകളെ ശരീരങ്ങളിലേക്കു കടന്ന് പെരുകാൻ അനുവദിക്കാതെ തടയുക എന്ന ഒറ്റ വഴിയേ മ്യൂട്ടേഷൻ ഒഴിവാക്കാനായി നമുക്ക് ചെയ്യാനുള്ളൂ . ഈ സാഹചര്യത്തിലാണ് മാസ്ക്കും സാനിട്ടൈസറും സാമൂഹിക അകലവും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കണമെന്ന് ആരോഗ്യപ്രവർത്തകർ ആവർത്തിക്കുന്നതും.

 



നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിൻ സ്വീകരിയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാനുള്ളത്.. .  ഇന്ത്യയിൽ കണ്ടെത്തിയ വേരിയന്റുകൾക്കെല്ലാം എതിരെ കോവിഷീൽഡും കോവാക്സീനും ഉൾപ്പെെടയുള്ള വാക്സീനുകൾ ഫലപ്രദമാണെന്ന്  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സ് തലവൻ    സൗമിത്ര ദാസ് പറയുന്നു.

 

പ്രശസ്തന വൈറോളജിസ്റ്റ് ഷഹീദ് ജമീലും കോവിഷീൽഡ് ബി.1.617 വേരിയന്റിനെതിരെ ഫലപ്രദമാണെന്നു വ്യക്തമാക്കിയിരുന്നു. ജനിതക ശ്രേണീകരണം നടത്തുന്ന മറ്റൊരു ലാബറട്ടറിയായ സെല്ലുലാർ ആൻഡ് മൊളിക്യുലർ ബയോളജിയിലാണ് ഷഹീദ് പ്രവർത്തിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (8 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (8 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (8 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (8 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (9 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (9 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (10 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (11 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (11 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (11 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (12 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (12 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (15 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (17 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (17 hours ago)

Malayali Vartha Recommends