ഗർഭപാത്രം മാറ്റിവെച്ച് എട്ട് മുതൽ 12 മാസംവരെ കഴിഞ്ഞാൽ ഗർഭധാരണം നടത്താൻ സാധിക്കും ; വാടക ഗർഭ പാത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം
കുട്ടികൾ ഉണ്ടാകാതിരിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ പലരും പല വഴി തേടും. ദത്തെടുക്കുക, വാടക അമ്മമാരെ കണ്ടെത്തുക തുടങ്ങി പല വഴികളും തേടും.പലരും തേടുന്ന മറ്റൊരു വഴിയാണ് ഗർഭപാത്രം മാറ്റിവെക്കൽ.അതിൽ ഐ.വി.എഫ്. വഴി കുഞ്ഞുങ്ങളുണ്ടാകും. പലർക്കും ഈ വഴി വളരെ ആശ്വാസകരമാണ്.
പക്ഷേ, ഗർഭപാത്രം മാറ്റിവെക്കൽ (യൂട്ടറൈൻ ട്രാൻസ്പ്ലാന്റ്) പലർക്കും വലിയ പരിചയമില്ലാത്തതാണ്. അനുമതിയുള്ള ആശുപത്രികളുണ്ടായിട്ടും കേരളത്തിൽ ഗർഭപാത്രം മാറ്റിവെക്കൽ നടന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
പക്ഷേ ഇന്ത്യയിൽ ഇതുവരെ ഇത്തരം എട്ട് ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ജന്മനാ ഗർഭപാത്രമില്ലാത്ത സ്ത്രീകളും ഗർഭപാത്രത്തിന് കുഞ്ഞിനെ ജനിപ്പിക്കാനുള്ള ശേഷിയില്ലാത്തവരുമാണ് ഇത്തരത്തിൽ ഒരു മാർഗ്ഗം തേടിയെത്തുന്നത്. മാറ്റിവെച്ച് എട്ട് മുതൽ 12 മാസംവരെ കഴിഞ്ഞാൽ ഗർഭധാരണം നടത്താൻ സാധിക്കും .
മാറ്റിവെച്ച ഗർഭപാത്രം ശരീരം തിരസ്കരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കുറേ സമയം എടുക്കും. ദമ്പതികളുടെ അണ്ഡവും ബീജവും ഉപയോഗിച്ച് ഐ.വി.എഫ്. (ഗർഭപാത്രത്തിന് പുറത്തുവെച്ചുള്ള അണ്ഡബീജ സംയോജനം) വഴി സൃഷ്ടിച്ച ഭ്രൂണമാണ് ഗർഭപാത്രത്തിൽ നിക്ഷപിക്കുക. സാധാരണരീതിയിലുള്ള ഗർഭധാരണത്തിന് സാധ്യതയുണ്ടാകില്ല.
ഭാരിച്ച ചെലവ് ഉള്ളതാണ് ഇത്.ഒന്നര ലക്ഷത്തോളം രൂപ ചെലവുണ്ട്.ശസ്ത്രക്രിയാ ചെലവ് അഞ്ച് ലക്ഷം രൂപയെങ്കിലും വരും. ഐ.വി.എഫ്. വഴി ഭ്രൂണം ഉണ്ടാക്കി സൂക്ഷിച്ച് വയ്ക്കണം. പക്ഷേ ഗർഭപാത്രം വാടകയ്ക്ക് സ്വീകരിക്കുന്ന രീതി (സറോഗസി)ക്ക് 14 ഈ കാര്യങ്ങൾക്കൊക്കെ ലക്ഷത്തോളം രൂപയാണ് ചെലവ് ഉള്ളത് .
നിയമതടസ്സങ്ങളും കൂടുതലുണ്ട് . ഇത് വളരെ നല്ലൊരു മാർഗമാണ്. പക്ഷേ പലരും ആശ്രയിക്കുന്ന ദത്തെടുക്കൽ എന്ന മാർഗ്ഗത്തിൽ പല തടസ്സങ്ങൾ നേരിടും. ദത്തെടുക്കാൻ തയ്യാറുള്ള 15 ദമ്പതിമാരിൽ ഒരാൾക്ക് എന്ന കണക്കിലേ കുട്ടിയെ കിട്ടുകയുള്ളൂ എന്നതാണ് പ്രധാന കാര്യം .
മറ്റ് അവയവമാറ്റങ്ങളിൽ സ്വീകർത്താവ് ആജീവനാന്തം പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുകയും വേണം. ശരീരം ആ അവയവം തിരസ്കരിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാൽ ഗർഭപാത്രം എടുത്തുമാറ്റാം. പിന്നീട് പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടതില്ല.
എട്ട് ശസ്ത്രക്രിയകൾ ഇതുവരെ നടത്തി. ഒരാൾക്ക് കുഞ്ഞുജനിച്ചു. മറ്റുള്ളവർ ഗർഭധാരണത്തിനുള്ള തയ്യാറെടുപ്പിലാണ്. തീർച്ചയായും അത്തരത്തിൽ പ്രശ്നങ്ങൾ നേടുന്നവർക്ക് അവലംബിക്കാവുന്ന മാർഗം തന്നെയാണ്.
https://www.facebook.com/Malayalivartha