Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പോലീസിന്റെ തിണ്ണമിടുക്ക് മകന്‍ നഷ്ട്ടപ്പെട്ട ഒരമ്മയോട്

05 APRIL 2017 04:37 PM IST
മലയാളി വാര്‍ത്ത

കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു. പിണറായി സര്‍ക്കാറിനെതിരെ ഇത്രയും ജനരോഷം ഉയരുന്നത് ഇതാദ്യം. ആ അമ്മയെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ അവര്‍ നിരന്തരം പറഞ്ഞ ഒരു വാക്കുണ്ട് 'ഞാന്‍ ഒരമ്മയാണ് അമ്മയാണെന്ന്. 'ആ 'അമ്മ' എന്ന പദത്തിന്റ മഹനീയത മനസ്സിലാകാത്ത അധികാരത്തിന്റെ അഹന്ത ഒരു ഇരട്ടച്ചങ്കനും ഭൂഷണമല്ല. പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ കത്തിയാളുകയാണ്. അവരുടെ വികാരങ്ങള്‍ പ്രതികരണങ്ങളായി മാറുന്നു. പ്രതിഷേധമായി തീരുന്നു.

ടിയാന്മെന്‍ സ്‌ക്വയറിലെ കമ്മ്യൂണിസ്റ്റ് കാട്ടാളത്തം പോലെ നിലവിളിയായി മാറുന്നു. രോഹിത് വെമുലയ്ക്കുവേണ്ടി വാദിച്ച കമ്മ്യൂണിസ്റ്റുകാരെവിടെയെന്നു ജനം ചോദിക്കുന്നു. മുഷ്ടി ചുരുട്ടി ബൂട്ടിട്ട് ചവിട്ടി ആ അമ്മയുടെ നെഞ്ചു തകര്‍ക്കുന്നതിനു മുമ്പ് കൈപിടിച്ച് ആ വേദന മായ്‌ക്കേണ്ടവരല്ലേ ഈ ഭരണകൂടം.

നീതിക്കുവേണ്ടി പോരാടുന്ന, മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് പോലീസ് വക മര്‍ദ്ദനം. ഒരു കടുത്ത എസ്.എഫ്.ഐക്കാരന്റെ അമ്മയാണ് പോലീസിന്റെ ചവിട്ടേറ്റ് ഈ കിടക്കുന്നത്. ജീവന്‍ നഷ്ടമായ യുവസഖാവിന്റെ അമ്മ മഹിജ. പിണറായിയെ ആരാധിച്ചിരുന്ന ജിഷ്ണുവിന്റെ അമ്മ. മാസം മൂന്ന് പിന്നിട്ടിട്ടും എന്റെ മകന്റെ കൊലപാതികകളെ പിടികൂടാത്തതെന്ത് എന്നാണ് ആ അമ്മ ചോദിച്ചത്. അതിനാണവരെ തെരുവിലൂടെ വലിച്ചിഴച്ചത്. നിങ്ങള്‍ വലിച്ചിഴച്ചത് കേരളത്തിന്റെ 'അമ്മ മനസ്സിനെയാണ്. സ്ത്രീത്വത്തിനുവേണ്ടി നിലവിളിക്കുന്ന ഫെമിനിസ്റ്റുകളെവിടെ?

ഈ അമ്മയെ വിമര്‍ശിക്കുന്ന, ആക്ഷേപിക്കുന്ന പരിപാടിക്ക് സഖാവ് ഷംസീര്‍ എംഎല്‍എ തുടക്കമിട്ടുകഴിഞ്ഞു.

അപ്പോ എങ്ങനെയാ..? ബാക്കിയുള്ള സഖാക്കളും ഈ അമ്മയ്‌ക്കെതിരേ, ആ കുടുംബത്തിനെതിരേ പൂരപ്പാട്ടുമായി ഇറങ്ങുകയല്ലേ..? അങ്ങനെയാണല്ലോ പതിവ്..! പ്രിയപ്പെട്ട മുഖ്യമന്ത്രി ജിഷ്ണുവിനെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ ഒരു നഷ്ടവും ആ അമ്മക്ക് ഇനിയീ ഭൂലോകത്ത് വരാനില്ല. പക്ഷേ താങ്കള്‍ക്കും പാര്‍ട്ടിക്കും നഷ്ടപ്പെടാന്‍ ഏറെയുണ്ട്. മഹിജ ഒരു കൊടുങ്കാറ്റാവുന്ന നാളുകളെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്.

മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന കാക്കി കുപ്പായക്കാര്‍ക്കു മനസ്സിലായെന്നു വരില്ല. പക്ഷെ ഒരു ജനകീയ സര്‍ക്കാര്‍ അതിനു കൂട്ട് നില്‍ക്കരുത്. ഡിജിപിയെ കാണാന്‍ എത്തിയ ആ അമ്മയെ വലിച്ചിഴച്ച കാഴ്ച ഹൃദയഭേദകമായി. എന്തുകൊണ്ടാണ് പിണറയായിയുടെ പൊലീസിന് നിരന്തമായി ഇങ്ങനെ പിഴക്കുന്നത്? ഈ അമ്മയുടെ ശാപം പലതും കൊണ്ടേ പോകൂ. സൂചീ കൊണ്ട് എടുക്കാമായിരുന്ന പ്രശ്‌നം, ഇനി ആയിരം ക്രെയിന്‍ കൊണ്ടും തടുക്കാനാകാത്ത പ്രശ്‌നമാക്കി വളര്‍ത്തുകയാണ്.

മകന്‍ നഷ്ടപ്പെട്ട ഒരമ്മ നീതി തേടി ഡി.ജി.പി ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കേണ്ട അവസ്ഥ. എത്ര ദയനീയമാണിത്. മംഗളത്തിലെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഉത്സാഹം എന്തെ പോലീസ് ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവരോട് കാണിക്കുന്നില്ല? 90 ദിവസമായിട്ടും ആ അമ്മയുടെ കണ്ണീര്‍ കാണാത്ത ഭരണകൂടം ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്.

എവിടെ പോയി സാംസ്‌ക്കാരിക നായകര്‍..? സംയുക്ത പ്രസ്താവനക്ക് സ്‌കോപ്പില്ലേ..? അതോ മാതൃത്വം പോലീസ് ബൂട്ടിനു ചവിട്ടി അരയ്ക്കാന്‍ ഉള്ളത് ആണെന്നാണോ സാംസ്‌കാരികാരുടെ നിലപാട്..? അറിയാന്‍ കേരളത്തിന് കൗതുകമുണ്ട് ...

നിങ്ങള്‍ വഴിയില്‍ ഇട്ടു ചവിട്ടിയത് ഞങ്ങളെ തന്നെയാണ്. ജനങ്ങള്‍ക്കു ഒപ്പമല്ലാത്ത ഭരണകൂടം പിഴുതു എറിയേണ്ട വിപത്താണ്.

ഇടതു പക്ഷ മനസ്സുള്ളവര്‍ എല്ലാം ഇന്ന് നിരാശരാണ്, ലജ്ജിച്ചു തല താഴ്ത്തുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത ലക്ഷ കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ കരുത്തു എന്ന് മറക്കാതിരുന്നെങ്കില്‍, പോലീസിനെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരു ഇടതു ഭരണം ഭരണമല്ല. വെമൂലക്കുവേണ്ടി നമ്മള്‍ ഉയര്‍ത്തിയ പ്രധിഷേധം വ്യാജമായിരുന്നെന്നു തോന്നിപ്പോകുന്നു. വീഴ്ച പറ്റി. എന്ന് ഏറ്റു പറഞ്ഞിട്ട് കാര്യമില്ല. ഓരോ ദിനവും നിരാശ മാത്രം നല്‍കുന്നു. ഒരിക്കലും അവസാനിക്കാത്ത വീഴ്ചകള്‍. ടി പി സെന്‍കുമാര്‍ ആയിരുന്നു ശരിയെന്നു തോന്നിപോകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (1 hour ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (3 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends