ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി; നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം, ആദ്യ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി
നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി. സൗദിഅറേബ്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം അനുവദിക്കുന്നത് എന്നാണ് തീരുമാനം. ആദ്യഘട്ടത്തിൽ സ്വദേശികൾക്കും സൌദിയിലുള്ള വിദേശികൾക്കും മാത്രമായിരിക്കും അനുമതി നൽകുന്നതാണ്.
സൌദിയിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് മാർച്ച് ആദ്യവാരമാണ് ഉംറ തീർഥാടനത്തിന് വിലക്കേർപ്പെടുത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് ഹജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബൻദൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യത്തെ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി നൽകുന്നതാണ്. തുടർന്ന് രണ്ടാം ഘട്ടത്തിൽ 75 ശതമാനമായി ഇത് ഉയർത്തും, മൂന്നാം ഘട്ടത്തിലാണ് പൂർണമായും അനുവദിക്കുകയും രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്ക് കൂടി ഉംറ നിർവഹിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നതാണ്.
അതേസമയം ആരോഗ്യമന്ത്രാലയത്തിൻറെ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചായിരിക്കും തീർഥാടനം. ഉംറ തീർഥാടകർ മുൻകൂറായി റജിസ്ട്രേഷൻ നടത്തണമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കുന്നതാണ്. ഉംറ സേവനങ്ങൾ നൽകുന്ന സ്ഥാപങ്ങളെയും അനുബന്ധ കമ്പനികളെയും 'ഇഅതമർനാ' എന്ന ആപ്ലിക്കേഷനിലൂടെ ഉയർന്ന നിലവാരവും സാമ്പത്തിക ഭദ്രതയുമുള്ള സംരഭങ്ങളായി വളരാൻ പ്രാപ്തരാക്കുമെന്നും മന്ത്രി ബൻദർ വെളിപ്പെടുത്തി. ഈ ആപ്പ് തീർഥാടകർക്ക് അവരുടെ യാത്രകൾ ബുക്ക് ചെയ്യുന്നത് ലളിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha