കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..

കേരളത്തിൽ അടുത്ത കാലത്തായി വൻതോതിൽ തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) പിടികൂടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിപണിയിൽ കോടികൾ വിലമതിക്കുന്ന ഇത്തരം വസ്തുക്കൾ വനം വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനകളിലാണ് പിടിച്ചെടുത്തത്
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് ഭാഗത്തുനിന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്) വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, 'പ്രിന്‍സ്' എന്നറിയപ്പെടുന്ന നിതീഷ് എന്നയാളുടെ പള്ളിപ്പാടുള്ള വാടകവീട്ടില്‍ നിന്നാണ് ഈ നിരോധിത വസ്തു കണ്ടെടുത്തത്.
വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുകയാണ്. ഗുണ്ടാ നേതാവാണ് നിതീഷ്.രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന വലിയൊരു ആംബര്‍ഗ്രിസ് ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് (എസ്.പി) ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിതീഷിന്റെ വാടകവീട്ടില്‍ പൊലീസും പ്രത്യേക അന്വേഷണസംഘവും ചേര്‍ന്ന് മിന്നല്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വീട്ടിലെ ഒളിസങ്കേതത്തില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ 45 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദിയുടെ കട്ടകള്‍ കണ്ടെത്തുകയായിരുന്നു.
സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനും മരുന്ന് നിര്‍മ്മാണത്തിനുമായി അന്താരാഷ്ട്ര വിപണിയില്‍വന്‍ വിലയുള്ള ഈ വസ്തു കേരളത്തിലേക്ക് എങ്ങനെ എത്തിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വന്‍തോതില്‍ തിമിംഗല ഛര്‍ദ്ദി സൂക്ഷിച്ചിരുന്ന നിതീഷ് പ്രദേശത്തെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ആംബര്‍ഗ്രിസ് കടത്തുന്നതിന് പിന്നില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ള വലിയൊരു മാഫിയ തന്നെയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.വന്യജീവി സംരക്ഷണ നിയമപ്രകാരം തിമിംഗല ഛര്‍ദ്ദി കൈവശം വെക്കുന്നതും വില്‍പന നടത്തുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പിടിച്ചെടുത്ത ആംബര്‍ഗ്രിസ് ശേഖരം കൂടുതല്‍ പരിശോധനകള്‍ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിന് മുന്‍പ് ഇയാള്‍ ഇത്തരം കടത്തുകള്‍ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.കൊച്ചി: കൊച്ചിയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഒന്നേകാൽ കിലോഗ്രാം ആംബർഗ്രിസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ: തില്ലങ്കേരിയിലും വാഹന പരിശോധനയ്ക്കിടെ രണ്ട് കിലോഗ്രാം തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിലായിരുന്നു.
വിഴിഞ്ഞം: 2022-ൽ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് സമുദ്രത്തിൽ നിന്നും 28 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിക്കുകയും, അവർ അത് കോസ്റ്റൽ പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നുകടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. 1.8 കോടിയോളം രൂപയാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.
https://www.facebook.com/Malayalivartha

























