പ്രവാസലോകത്ത് വ്യാപക പ്രതിഷേധം; ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച് പ്രവാസികൾ, ഇന്ത്യൻ മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമായ വിധിയെന്ന് പ്രതിഷേധക്കാർ
ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം.വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധം വ്യക്തമാക്കി. ഇന്ത്യൻ മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമായ വിധിയെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ടത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും മതേതരമായ ഇന്ത്യൻ പാരമ്പര്യത്തെയും ഭരണ നിർവഹണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും ഫാഷിസ്റ്റുകൾ കൈയടക്കുന്നതിെൻറ അടയാളമായി കാണണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളുടെ കാതൽ.അതിനിടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകമാണ്.സമകാലിക ഇന്ത്യൻ അവസ്ഥയിൽ ഇത്തരമൊരു വിധി അപ്രതീക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന ട്രോളുകളാണ് അധികവും.
ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ലക്നൗവിലെ പ്രത്യേക സിബിഐ കോടതിവിധി പറഞ്ഞത് . ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.
ഉത്തര്‍പ്രദേശിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേര്‍ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി.
https://www.facebook.com/Malayalivartha