ക്വാറന്‍റീന്‍ നിരീക്ഷണത്തിനായി നല്‍കുന്ന ട്രാക്കിങ് ബ്രേസ്‌ലറ്റ് ജാഗ്രതൈ; സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം, 300 റിയാലില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മന്ത്രാലയം
നിയന്ത്രണങ്ങളോടെ പ്രവാസികൾ ഗൾഫ് മേഖലയിലേക്ക് വന്നുതുടങ്ങി. ഇത്തരത്തിൽ തിരികെ എത്തുന്നവർക്ക് ക്വാറന്‍റീന്‍ നിരീക്ഷണത്തിനായി നല്‍കുന്ന ട്രാക്കിങ് ബ്രേസ്‌ലറ്റ് വീടുകളില്‍ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുകയുണ്ടായി. അതോടൊപ്പം തന്നെ 300 റിയാലില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മന്ത്രാലയം വക്താവ് വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രേസ്‌ലറ്റ്, മന്ത്രാലയത്തിന് കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലോ ആശുപത്രികളിലോ അല്ലെങ്കില്‍ അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്‍ററുകളിലോ വെച്ചുമാത്രമേ നീക്കം ചെയ്യാന്‍ പാടുള്ളൂവെന്ന് സുപ്രീംകമ്മിറ്റി നിര്‍ദേശം നൽകി.
ഇതുകൂടാതെ ആരെങ്കിലും വീടുകളില്‍ വെച്ച് കേടുവരുത്താനോ ഊരിമാറ്റാനോ ശ്രമിക്കരുത്. മാത്രമല്ല ഇങ്ങനെ ശ്രമിച്ചാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ട്രാക്കിങ് കേന്ദ്രത്തില്‍ മുന്നറിയിപ്പ് ലഭിക്കുന്നതാണ്. ബ്രേസ്ലറ്റിന് കേടുവരുന്ന പക്ഷം 200 റിയാലും നിയമലംഘനത്തിന് 100 റിയാലും പിഴ ചുമത്തുന്നതിന് വ്യവസ്ഥകളും നൽകിയിട്ടുണ്ട്. ഒമാനിലേക്ക് എത്തുന്ന സന്ദര്‍ശകരും വിദേശരാജ്യത്ത് നിന്ന് മടങ്ങിവരുന്നവരും നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണ് ഈ ബ്രേസ്‌ലറ്റ് ധരിക്കല്‍. ഈ ബ്രേസ്‌ലറ്റ് ധരിക്കാൻ വിസമ്മതം കാണിച്ചാലും തക്ക ശിക്ഷ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha