പള്ളിയിൽ പ്രാര്‍ഥിക്കാന്‍ എത്തിയവർക്ക് കൊവിഡ്; സൗദി അറേബ്യയിലെ 10 പള്ളികള്‍ കൂടി അടച്ചു, 26 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 218 പള്ളികള്‍ താത്ക്കാലികമായി അടച്ചിടാന്‍ അറിയിപ്പ് നൽകി
പള്ളിയിൽ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ സൗദി അറേബ്യയിലെ 10 പള്ളികള്‍ കൂടി അടച്ചതായി റിപ്പോർട്ട്. സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 218 പള്ളികള്‍ താത്ക്കാലികമായി അടച്ചിടാന്‍ വ്യക്തമാക്കി.
മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം 196 പള്ളികള്‍ വീണ്ടും തുറക്കുകയുണ്ടായി. അടച്ച 10 പള്ളികളില്‍ റിയാദില്‍ 3, ഖാസിം- വടക്കന്‍ അതിര്‍ത്തി- കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 1, അസിറിലെ തെക്കന്‍ ധഹ്‌റാന്‍ ഗവര്‍ണറേറ്റിലാണ് എന്നും അധികൃതർ അറിയിച്ചു. ഇതേതുടർന്ന് കൊവിഡ് നടപടികള്‍ പാലിച്ച ആരാധകരുടെയും പള്ളി ജീവനക്കാരുടെയും സഹകരണത്തെ മന്ത്രാലയം പ്രശംസിച്ചു.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നടപ്പാക്കിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിലുള്ള നിയന്ത്രണങ്ങളില്‍ നിന്ന് നേരിയ ഇളവുകള്‍ ഉണ്ടാകുന്നതാണ്. വെള്ളിയാഴ്ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ഇതിനുപിന്നാലെ റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ളതായി മന്ത്രിസഭാ യോഗ തീരുമാനിക്കുകയുണ്ടായി. സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ- കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹങ്ങളും പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കും.
എന്നാൽ വിമാന സര്‍വീസുകള്‍ക്ക് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ പുനരാരംഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. 384 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 309 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,092 ആയി. ഇതില്‍ 3,69,922 പേര്‍ സുഖം പ്രാപിച്ചു.
https://www.facebook.com/Malayalivartha