അടിപതറി സൗദി അറേബ്യ; സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്, സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ
സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്. സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എല്ലാ ആക്രമണങ്ങളും സൗദി സഖ്യസേന പ്രതിരോധിച്ചു. യമനിൽ സൗദി സഖ്യസേനയുടെ സൈനിക നീക്കം ശക്തമായതോടെയാണ് ആക്രമണം തുടരുന്നത്. കഴിഞ്ഞ ഒരുമാസത്തോളമായി നിരവധി ഡ്രോൺ ആക്രമണങ്ങളാണ് യമനിലെ ഹൂതികൾ സൗദിക്ക് നേരെ നടത്തിയത്. ഇന്നലെ പകൽ മാത്രം അഞ്ച് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി.
ഇതിന് പിന്നാലെ ഉച്ചക്ക് ശേഷം അഞ്ച് ഡ്രോൺ ആക്രമണങ്ങൾ വീണ്ടുമുണ്ടായി. ഇവയും നിലം തൊടുന്നതിന് മുന്നേ സഖ്യസേന തകർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ചില വിമാനത്താവളങ്ങളിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത് പുനരാരംഭിക്കുകയും ചെയ്തു. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയക്കുന്നതെന്ന് സഖ്യസേന ചൂണ്ടിക്കാട്ടി. ഇവയിൽ മിസൈലുകളും ഉൾപ്പെടുന്നുണ്ട്. യമനിൽ സൗദി സഖ്യസേന ഹൂതികൾക്കെതിരെ നീക്കം തുടരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ
അതേസമയം സ്‌ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ആകാശ വാഹനങ്ങൾ (യു.എ.വി) സൗദിക്കെതിരെ ഹൂതികളുടെ അതിർത്തി കടന്നുള്ള വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. യെമനിലെ മാരിബിൽ പ്രദേശത്ത് ഹൂതികൾക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതുകാരണമാണ് സൗദിക്ക് നേരെയുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണം എന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഹൂതി ഡ്രോണുകൾ സഖ്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിവിലിയന്മാർക്കും വസ്തുക്കൾക്കും പൂർണ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ ദഹ്റാനിലെ അരാംകോ താമസ സമുച്ചയം ലോകമെമ്പാടുമുള്ള തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളുന്നു. എന്നാൽ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് ആക്രമണത്തെ അപലപിച്ചു.
ഈ ഭീകരാക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ശേഷിയെയും മാത്രമല്ല, രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രത്തെയാണ് ഹൂത്തികൾ ലക്ഷ്യം വയ്ക്കുന്നത്. ആഗോള ഊർജ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha