വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പൂര്‍ണ്ണ നഗ്‌നരായി 15 യുവതികൾ; അമേരിക്കയില്‍ അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റിനായി ചെയ്തത്, ദുബായ് മറിനയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നിരന്നു നില്‍ക്കുന്ന ഒരു ഡസനോളം യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി, യുഎഇയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യം
സുരക്ഷയും കരുതലും നൽകുന്നതിനൊപ്പം തന്നെ തങ്ങളുടെ സംസ്കാരത്തെയും മുറുകെപിടിക്കുന്ന കാര്യത്തുൽ മുന്നിൽ തന്നെയാണ് യുഎഇ. വിനോദസഞ്ചാരത്തിനാണ് കൂടുതൽ പ്രാധാന്യം നല്കുന്നതെങ്കിലും മൂല്യങ്ങൾ കൈവിടാതെ കാലാകാലങ്ങളായി കാത്തുസൂക്ഷിക്കുകയാണ് അധികൃതർ. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രവാസികൾ. നഗരത്തിലെ ഒരു ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നില്‍ക്കുന്ന വീഡീയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലായതോടെ ദുബായ് പൊലീസ് ഇന്നലെ ഒരു സംഘം യുവതികളെ അറസ്റ്റ് ചെയ്യുകയുണ്ടായി.
പൊതുസ്ഥലത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ നിയമങ്ങള്‍ പ്രകാരം പൊതുയിടങ്ങളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും മറ്റ് അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും ആറുമാസം വരെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മാത്രമല്ല അശ്ലീല ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതും ജയില്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ഇതിന് 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതായിരിക്കും. ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിനുവേണ്ടിയുള്ള ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 15 മോഡലുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. അമേരിക്കയില്‍ അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഇത് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാൽ ഇതുവരെ ഇതിന്റെ പേര് വ്യക്തമാക്കിയിട്ടില്ല.
ശനിയാഴ്‌ച ഉച്ചതിരിഞ്ഞാണ് ദുബായ് മറിനയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നിരന്നു നില്‍ക്കുന്ന ഒരു ഡസനോളം യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പരസ്യമായി ചുംബിക്കുന്നതും ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുന്നതുമൊക്കെ യുഎഇയില്‍ കുറ്റകരമായതിനാൽ തന്നെ ഈ ചിത്രങ്ങള്‍ ഭരണാധികാരികളെപ്പോലും ഞെട്ടലിലാഴ്ത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്ന പത്രം ഇതിനെ പരസ്യത്തിനുള്ള ഒരു കുറുക്കുവഴി എന്നാണ് വിശേഷിപ്പിച്ചത്.
ഇത്തരത്തിലുള്ള അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍ എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും കാലാകാലങ്ങളായി കൈമാറി വന്ന സംസ്കാരത്തിനും ചേര്‍ന്നതല്ലെന്ന് പറഞ്ഞ ദുബായ് പൊലീസ് കേസ് പബ്ലിക് പ്രൊസിക്യുഷന് കൈമാറിയതായി അറിയിച്ചു. മറ്റു പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളേയും അപേക്ഷിച്ച് താരതമ്യേന പുരോഗമനപരമായ ഒരു സമൂഹം നിലനില്‍ക്കുന്ന യുഎഇയില്‍ നിയമങ്ങള്‍ കര്‍ശനമാണ്. രാജ്യത്തെ സുപ്രധാന ടെലികോം കമ്പനികള്‍ എല്ലാം തന്നെ അശ്ലീല വെബ്സൈറ്റുകള്‍ തടഞ്ഞിട്ടുമുണ്ട്.
അതേസമയം അറസ്റ്റിലായവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഫെഡറല്‍ പീനല്‍ കോഡിലെ വകുപ്പ് 361 അനുസരിച്ച് ആരെങ്കിലും പൊതു ഇടങ്ങളില്‍ അശ്ലീലം നിറഞ്ഞ പാട്ടുകള്‍ പാടുകയോ, പ്രസംഗിക്കുകയോ അശ്ലീല പ്രദര്‍ശനം നടത്തുകയോ ചെയ്താല്‍ അവര്‍ക്ക് ആറുമാസം വരെ തടവും 5,000 ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ഈ വകുപ്പനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യു എ ഇ സൈബര്‍ക്രൈം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം അശ്ലീലചിത്രങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പങ്കുവച്ചാല്‍ ആറുമാസത്തെ തടവും 2.5 ലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ഈ വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha