ഖത്തറിൽ കോവിഡ് വ്യാപനം ഉയരുന്നു; 876 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ രോഗം പകർന്നത് 707 പേർക്ക്, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി അധികൃതർ
ഖത്തറിൽ കോവിഡ് ബാധ കൂടുന്നതായി റിപ്പോർട്ട്. കൊറോണ ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 303 ആയി ഉയരുകയുണ്ടായി. 876 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ കൂടുത്തപേര്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. അതായത് 707 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ 169 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടക്കുകയുണ്ടായി.
ഇതുകൂടാതെ 481 പേർക്ക് കൂടി രോഗം ഭേദമായി. 1696 പേർ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുമ്പോൾ അത്യാഹിത വിഭാഗങ്ങളിലുള്ളവരുടെ എണ്ണം 402 ആയി ഉയരുകയാണ് ഉണ്ടായത്. അതിനിടെ വിവിധ കോവിഡ് നിയമ ലംഘനങ്ങളുടെ പേരിൽ 607 പേരെ കൂടി പൊലീസ് പിടികൂടി. ഇരുപതിനായിരം റിയാൽ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ആണ് കോവിഡ് നിയമ ലംഘനങ്ങൾക്ക് ഖത്തറിൽ നൽകുന്ന ശിക്ഷ.
അതേസമയം, ഗോളശാസ്ത്ര കണക്കുകള്‍ അടിസ്ഥാനമാക്കി ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചിരിക്കുകയാണ്. ഏപ്രില്‍ 12 തിങ്കളാഴ്ച ഹിജ്‌റ വര്‍ഷം 1442ലെ ശഅ്ബാന്‍ മാസത്തിന് അവസാനമാകും. ഏപ്രില്‍ 12 തിങ്കളാഴ്ച ദിവസം പുലര്‍ച്ചെ പ്രാദേശിക സമയം 5.31ന് റമദാന്‍ മാസപ്പിറവി സംഭവിക്കുമെന്നും സൂര്യാസ്തമയ സമയമായ 5.55 കഴിഞ്ഞ് വൈകിട്ട് 6.16നാകും ചന്ദ്രന്‍ അസ്തമിക്കുകയെന്നും ശൈഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്‌സിലെ എഞ്ചിനീയര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. തിങ്കളാഴ്ച സൂര്യാസ്തമയ ശേഷവും 21 മിനിറ്റ് സമയത്തേക്ക് ചന്ദ്രന്‍ ദൃശ്യമാകുമെന്നും റിപ്പോർട്ട്.
കാലാവസ്ഥാ സംബന്ധമായ ഘടകങ്ങള്‍, ഭൂമിശാസ്ത്രപരവും ഗോളശാസ്ത്രപരവുമായ ഘടകങ്ങള്‍ തുടങ്ങിയവ ചന്ദ്രപ്പിറവി കാണുന്നതിനെ ബാധിക്കാനിടയുണ്ടെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. എന്നാല്‍ റമദാന്‍ മാസപ്പിറവി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം.
https://www.facebook.com/Malayalivartha