Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്ര തുടങ്ങി; ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറന്നു, ഇന്ത്യക്കാരുടെ രണ്ടാം വീടായ യുഎഇ ഇന്ന് 50ന്റെ നിറവിൽ

06 APRIL 2021 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

യുഎഇയുടെ കരുതൽ തന്നെയാണ് ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ ഉയരമായി തീർന്നിരിക്കുകയാണ് യുഎഇ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ നാട്. ചൊവ്വയില്‍ സാന്നിധ്യമറിയിച്ച അഞ്ച് രാജ്യങ്ങളിലൊനന്നായിരിക്കുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയ നാടാണ് യുഎഇ. അവസാനിക്കുന്നില്ല, ഇന്ത്യക്കാരുടെ രണ്ടാം വീട്. ഈ നേട്ടങ്ങളിലേക്കെല്ലാമുള്ള യുഎഇയുടെ സഞ്ചാരത്തിന്റെ ടേണിങ് പോയിന്റ് കൃത്യം 50 വര്‍ഷം മുന്‍പായിരുന്നു, അതായത് 1971ന്.

അന്ന് ഷെയ്ഖുമാരുടെ കീഴിലുള്ള 6 മേഖലകള്‍ ചേര്‍ന്ന് ഒരു രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. തൊട്ടടുത്ത വര്‍ഷം ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറവികൊള്ളുകയായിരുന്നു.

എന്നാൽ ഈ മേഖലയെയാകെ ഒരുമിപ്പിച്ചിരുന്ന കണ്ണി ബ്രിട്ടീഷുകാരായിരുന്നു. 1968ല്‍ ബ്രിട്ടിഷുകാര്‍ ഈ പ്രദേശം വിട്ടുപോകാന്‍ തീരുമാനിച്ചതോടെയാണ് ഐക്യത്തിനു വഴിയൊരുങ്ങിയത് തന്നെ. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ പിറക്കുകയായിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിലായിരുന്നു ഈ ചരിത്രപ്പിറവി ഉടലെടുത്തത്.

7 എമിറേറ്റുകളില്‍ ജനസംഖ്യയിലും വിസ്തൃതിയിലും എണ്ണയുല്‍പാദനത്തിലും മുന്നില്‍ അബുദാബി തന്നെയാണ്. സ്വാഭാവികമായും രാജ്യത്തിന്റെ നേതൃത്വവും അബുദാബിക്കായി മാറുകയായിരുന്നു. യുഎഇയുടെ ഭരണകേന്ദ്രമായ സുപ്രീം കൗണ്‍സിലിന്റെ തലവന്‍ അബുദാബിയുടെ ഭരണാധികാരിയാണ്. ദുബായ് ഭരണാധികാരി രണ്ടാമനും. ഓരോ എമിറേറ്റിലേയും ആഭ്യന്തര കാര്യങ്ങള്‍ അതത് ഭരണാധികാരികളുടെ കീഴില്‍ നിലനിര്‍ത്തി, വിദേശകാര്യം പ്രതിരോധം തുടങ്ങിയവ മാത്രം കേന്ദ്രഭരണത്തിന്റെ കീഴിലാക്കുന്ന രീതിയാണ് യുഎഇ പിന്തുടര്‍ന്നത്. നിലവില്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരെല്ലാം അബുദാബിയില്‍ നിന്നുള്ളവരാണ്.

ഇതുകൂടാതെ എണ്ണയില്‍ നിന്നു ലഭിച്ച വരുമാനം ദീര്‍ഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി ഉപയോഗിച്ചതാണ് യുഎഇയുടെ കുതിപ്പിന് കാരണമായി തീർന്നത്. എണ്ണ നിക്ഷേപം കുറഞ്ഞ ദുബായ് എമിറേറ്റ്, ടൂറിസം രംഗത്തെ വികസനത്തിലൂടെ വന്‍ കുതിപ്പ് നടത്തുകയും ചെയ്തു.

എന്നാൽ എണ്ണ വരുമാനത്തിലൂടെ നേടിയ ഈ വരുമാനത്തിന്റെ ശരിയായ ഉപയോഗത്തിന് യുഎഇക്കു മുന്നിലെ തടസ്സം മാനവ വിഭവശേഷിയായിരുന്നു. അങ്ങനെയാണ് ലോകത്തെങ്ങുനിന്നുമുള്ള തൊഴിലാളികളെ മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ യുഎഇയും വരവേൽക്കാൻ ആരംഭിച്ചത്. യുഎഇയെ രൂപപ്പെടുത്തിയതില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ പങ്ക് ചെറുതല്ല. ആ രാജ്യത്തെ ആദ്യ സ്വകാര്യ ആശുപത്രിക്കും സ്‌കൂളിനുമെല്ലാം പിറകില്‍ ഇന്ത്യക്കാർ തന്നെയായിരുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ മുതല്‍ അതിവിദഗ്ധരായ ഇന്ത്യക്കാര്‍ വരെ 50 വര്‍ഷത്തിനിടെയുണ്ടായ ആ രാജ്യത്തെ കുതിപ്പിനു പിറകിലുണ്ട്.

അതേസമയം ഇന്ന് 200 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. ആയതിനാൽ തന്നെ 200ൽ പരം ഭാഷകളാണ് യുഎഇയിൽ സംസാരിക്കുന്നത്. ഭാഷയുടേയോ വർണത്തിന്റെയോ വ്യത്യാസമില്ലാതെ ആരെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് യുഎഇ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊണ്ടു വന്ന വിവിധ വീസാ പദ്ധതികളിലൂടെ വിദേശികളെ സ്വീകരിക്കുന്നതിൽ കൂടുതൽ ഉദാരമാകുകയും ചെയ്തു യുഎഇ. ഇപ്പോഴിതാ അതിരുകളില്ലാത്തെ ആകാശം പടുത്തുയർത്തിയ യുഎഇ അൻപതിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (3 minutes ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (32 minutes ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (38 minutes ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (1 hour ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (1 hour ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (3 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (3 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (4 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (4 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (5 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (6 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (6 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (7 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (7 hours ago)

Malayali Vartha Recommends