Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്ന ‘പ്രോജക്ട് സൂര്യ’ക്ക് കെ.എസ്.ആർ.ടി.സിയിൽ തുടക്കമായി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്ര തുടങ്ങി; ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറന്നു, ഇന്ത്യക്കാരുടെ രണ്ടാം വീടായ യുഎഇ ഇന്ന് 50ന്റെ നിറവിൽ

06 APRIL 2021 03:09 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ കരുതൽ തന്നെയാണ് ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ ഉയരമായി തീർന്നിരിക്കുകയാണ് യുഎഇ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ നാട്. ചൊവ്വയില്‍ സാന്നിധ്യമറിയിച്ച അഞ്ച് രാജ്യങ്ങളിലൊനന്നായിരിക്കുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയ നാടാണ് യുഎഇ. അവസാനിക്കുന്നില്ല, ഇന്ത്യക്കാരുടെ രണ്ടാം വീട്. ഈ നേട്ടങ്ങളിലേക്കെല്ലാമുള്ള യുഎഇയുടെ സഞ്ചാരത്തിന്റെ ടേണിങ് പോയിന്റ് കൃത്യം 50 വര്‍ഷം മുന്‍പായിരുന്നു, അതായത് 1971ന്.

അന്ന് ഷെയ്ഖുമാരുടെ കീഴിലുള്ള 6 മേഖലകള്‍ ചേര്‍ന്ന് ഒരു രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. തൊട്ടടുത്ത വര്‍ഷം ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറവികൊള്ളുകയായിരുന്നു.

എന്നാൽ ഈ മേഖലയെയാകെ ഒരുമിപ്പിച്ചിരുന്ന കണ്ണി ബ്രിട്ടീഷുകാരായിരുന്നു. 1968ല്‍ ബ്രിട്ടിഷുകാര്‍ ഈ പ്രദേശം വിട്ടുപോകാന്‍ തീരുമാനിച്ചതോടെയാണ് ഐക്യത്തിനു വഴിയൊരുങ്ങിയത് തന്നെ. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ പിറക്കുകയായിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിലായിരുന്നു ഈ ചരിത്രപ്പിറവി ഉടലെടുത്തത്.

7 എമിറേറ്റുകളില്‍ ജനസംഖ്യയിലും വിസ്തൃതിയിലും എണ്ണയുല്‍പാദനത്തിലും മുന്നില്‍ അബുദാബി തന്നെയാണ്. സ്വാഭാവികമായും രാജ്യത്തിന്റെ നേതൃത്വവും അബുദാബിക്കായി മാറുകയായിരുന്നു. യുഎഇയുടെ ഭരണകേന്ദ്രമായ സുപ്രീം കൗണ്‍സിലിന്റെ തലവന്‍ അബുദാബിയുടെ ഭരണാധികാരിയാണ്. ദുബായ് ഭരണാധികാരി രണ്ടാമനും. ഓരോ എമിറേറ്റിലേയും ആഭ്യന്തര കാര്യങ്ങള്‍ അതത് ഭരണാധികാരികളുടെ കീഴില്‍ നിലനിര്‍ത്തി, വിദേശകാര്യം പ്രതിരോധം തുടങ്ങിയവ മാത്രം കേന്ദ്രഭരണത്തിന്റെ കീഴിലാക്കുന്ന രീതിയാണ് യുഎഇ പിന്തുടര്‍ന്നത്. നിലവില്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരെല്ലാം അബുദാബിയില്‍ നിന്നുള്ളവരാണ്.

ഇതുകൂടാതെ എണ്ണയില്‍ നിന്നു ലഭിച്ച വരുമാനം ദീര്‍ഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി ഉപയോഗിച്ചതാണ് യുഎഇയുടെ കുതിപ്പിന് കാരണമായി തീർന്നത്. എണ്ണ നിക്ഷേപം കുറഞ്ഞ ദുബായ് എമിറേറ്റ്, ടൂറിസം രംഗത്തെ വികസനത്തിലൂടെ വന്‍ കുതിപ്പ് നടത്തുകയും ചെയ്തു.

എന്നാൽ എണ്ണ വരുമാനത്തിലൂടെ നേടിയ ഈ വരുമാനത്തിന്റെ ശരിയായ ഉപയോഗത്തിന് യുഎഇക്കു മുന്നിലെ തടസ്സം മാനവ വിഭവശേഷിയായിരുന്നു. അങ്ങനെയാണ് ലോകത്തെങ്ങുനിന്നുമുള്ള തൊഴിലാളികളെ മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ യുഎഇയും വരവേൽക്കാൻ ആരംഭിച്ചത്. യുഎഇയെ രൂപപ്പെടുത്തിയതില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ പങ്ക് ചെറുതല്ല. ആ രാജ്യത്തെ ആദ്യ സ്വകാര്യ ആശുപത്രിക്കും സ്‌കൂളിനുമെല്ലാം പിറകില്‍ ഇന്ത്യക്കാർ തന്നെയായിരുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ മുതല്‍ അതിവിദഗ്ധരായ ഇന്ത്യക്കാര്‍ വരെ 50 വര്‍ഷത്തിനിടെയുണ്ടായ ആ രാജ്യത്തെ കുതിപ്പിനു പിറകിലുണ്ട്.

അതേസമയം ഇന്ന് 200 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. ആയതിനാൽ തന്നെ 200ൽ പരം ഭാഷകളാണ് യുഎഇയിൽ സംസാരിക്കുന്നത്. ഭാഷയുടേയോ വർണത്തിന്റെയോ വ്യത്യാസമില്ലാതെ ആരെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് യുഎഇ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊണ്ടു വന്ന വിവിധ വീസാ പദ്ധതികളിലൂടെ വിദേശികളെ സ്വീകരിക്കുന്നതിൽ കൂടുതൽ ഉദാരമാകുകയും ചെയ്തു യുഎഇ. ഇപ്പോഴിതാ അതിരുകളില്ലാത്തെ ആകാശം പടുത്തുയർത്തിയ യുഎഇ അൻപതിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (38 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (40 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (46 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (53 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends