ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നില്‍ക്കുന്ന 15 യുവതികൾ; വീഡീയോ ദൃശ്യങ്ങള്‍ വൈറലായി; കലിപൂണ്ട് യുഎഇ അധികൃതർ, അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് നിർദ്ദേശം
കഴിഞ്ഞ ദിവസം യുഎഇയെ അമ്പരപ്പിലാഴ്ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ച അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതർ. ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇതിനുള്ള നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. യുഎഇ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഫോട്ടോഷൂട്ടെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ആളുകളെ അറസ്റ്റ് ചെയ്‍തതായി ദുബൈ പൊലീസ് ശനിയാഴ്‍ച അറിയിക്കുകയുണ്ടായി. അംഗീകരിക്കാനാവാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.
അതേസമയം, നഗരത്തിലെ ഒരു ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നില്‍ക്കുന്ന വീഡീയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലായതോടെയാണ് ദുബായ് പൊലീസ് ഒരു സംഘം യുവതികളെ അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ നിയമങ്ങള്‍ പ്രകാരം പൊതുയിടങ്ങളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും മറ്റ് അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും ആറുമാസം വരെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മാത്രമല്ല അശ്ലീല ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതും ജയില്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ഇതിന് 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതായിരിക്കും. ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിനുവേണ്ടിയുള്ള ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 15 മോഡലുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. അമേരിക്കയില്‍ അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഇത് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാൽ ഇതുവരെ ഇതിന്റെ പേര് വ്യക്തമാക്കിയിട്ടില്ല.
ശനിയാഴ്‌ച ഉച്ചതിരിഞ്ഞാണ് ദുബായ് മറിനയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നിരന്നു നില്‍ക്കുന്ന ഒരു ഡസനോളം യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പരസ്യമായി ചുംബിക്കുന്നതും ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുന്നതുമൊക്കെ യുഎഇയില്‍ കുറ്റകരമായതിനാൽ തന്നെ ഈ ചിത്രങ്ങള്‍ ഭരണാധികാരികളെപ്പോലും ഞെട്ടലിലാഴ്ത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്ന പത്രം ഇതിനെ പരസ്യത്തിനുള്ള ഒരു കുറുക്കുവഴി എന്നാണ് വിശേഷിപ്പിച്ചത്.
ഇത്തരത്തിലുള്ള അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍ എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും കാലാകാലങ്ങളായി കൈമാറി വന്ന സംസ്കാരത്തിനും ചേര്‍ന്നതല്ലെന്ന് പറഞ്ഞ ദുബായ് പൊലീസ് കേസ് പബ്ലിക് പ്രൊസിക്യുഷന് കൈമാറിയതായി അറിയിച്ചു. മറ്റു പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളേയും അപേക്ഷിച്ച് താരതമ്യേന പുരോഗമനപരമായ ഒരു സമൂഹം നിലനില്‍ക്കുന്ന യുഎഇയില്‍ നിയമങ്ങള്‍ കര്‍ശനമാണ്. രാജ്യത്തെ സുപ്രധാന ടെലികോം കമ്പനികള്‍ എല്ലാം തന്നെ അശ്ലീല വെബ്സൈറ്റുകള്‍ തടഞ്ഞിട്ടുമുണ്ട്.
https://www.facebook.com/Malayalivartha