പ്രതിസന്ധിയിലേക്ക് സൗദി അറേബ്യ; കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയുമെന്ന ആശങ്കയോടെ സൗദിഅറേബ്യ, ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയാനാണ് സാധ്യത
കൊറോണ വ്യാപനതോത് ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും ഉയരുകയാണ്. എന്നാൽ വീണ്ടും സാമ്പത്തികസ്ഥിതിയെ അശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയുമെന്ന ആശങ്കയോടെ സൗദിഅറേബ്യ. ഇതേത്തുടര്‍ന്ന്, സൗദി അറേബ്യയില്‍നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) ഉള്‍പ്പെടെയുള്ള നാല് എണ്ണക്കമ്ബനികള്‍ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു.
മേയ് മാസത്തില്‍ മാത്രം സാധാരണ 1.5 കോടി വീപ്പ അസംസ്‌കൃത എണ്ണ ശരാശരി ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍, ഇത് ഒരു കോടി വീപ്പയായി കുറയാനാണ് സാധ്യത. ക്രൂഡ് വിലവര്‍ധന നിയന്ത്രിക്കാന്‍ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യo സൗദി ഇതുവരെ പരിഗണിച്ചില്ല .ഇതുകൂടി മുന്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
സൗദിയുമായുള്ള ദീര്‍ഘകാല കരാര്‍ നോക്കാതെ , മറ്റു വിപണികളിലെ തയ്യാര്‍ വിപണിയില്‍നിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യ ഇപ്പോള്‍ പദ്ധതിയിടുന്നത്. ഒപെക് രാജ്യങ്ങളില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 74.4 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 79.6 ശതമാനമായിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയായി .
അതേസമയം കൊറോണ വ്യാപനം മൂലം സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിലേക്ക് എത്തുമ്പോൾ ഏറെ ആശങ്കയോടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ദിനംപ്രതി കൊറോണ വ്യാപനം ഉയരുകയാണ്. സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,686 ആയി ഉയരുകയുണ്ടായി. കഴിഞ്ഞ ദിവസം പുതുതായി 792 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 467 പേർ രോഗമുക്തി നേടി. ഏഴ് പേർ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,169 ആയി. ഇവരിൽ 3,80,772 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,711 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരിൽ 846 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.
https://www.facebook.com/Malayalivartha