പ്രവാസികൾക്കായുള്ള വഴികൾ അടയുന്നു; വിസിറ്റ് വിസ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ഒമാൻ, നാളെ ഉച്ച മുതല്‍ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികള്‍, താമസവിസയുള്ളവര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി
വിസിറ്റ് വിസ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ഒമാൻ. ഇതിനുപിന്നാലെ സ്വദേശികള്‍ക്ക് നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് ഒഴിവാക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചതായുള്ള റിപ്പോർട്ട് പുറത്ത്. ചൊവ്വാഴ്ച മുതല്‍തന്നെ തീരുമാനം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച അതായത് നാളെ ഉച്ച മുതല്‍ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികള്‍, താമസവിസയുള്ളവര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ ഹോട്ടല്‍ ക്വാറന്റീന് നിരക്കുകള്‍ കുറയാനാണ് സാധ്യത. ഇതോടൊപ്പം ഇന്ത്യയില്‍നിന്നുള്ള വിമാന നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഏവരും.
കൊറോണ വ്യാപന ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യ പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചതോടെ മലയാളികള്‍ അടക്കം നിരവധി പ്രവാസികൾ ഒമാന്‍ വഴിയാണ് സൗദിയിലേക്ക് പോകുന്നത്. ഇവർ14 ദിവസം ഒമാനില്‍ തങ്ങുന്നതിനാല്‍ േഹാട്ടലുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകളിലാണ് തിരക്ക് ഏറെ അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകള്‍ക്ക് ആദ്യം മുതൽക്കേ തന്നെ ആവശ്യക്കാര്‍ കൂടുതലായിരുന്നു. തിരക്ക് കൂടിയതോടെ ഒരു മുറിയില്‍ രണ്ടില്‍ കൂടുതല്‍ പേരെ വെച്ച് അഡ്ജസറ്റ് ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഇപ്പോഴും സൗദിയിലേക്ക് പോകുന്നതിനായി ധാരാളം പേര് ഒമാനിൽ കഴിയുകയാണ്. ഒമാൻ എയർ സൗദയിലേക്ക് സർവീസ് ആരംഭിച്ചതും പ്രവാസികൾക്ക് ആശ്വാസമായി തീരുകയായിരുന്നു.
കഴിഞ്ഞ മാസം 28 മുതല്‍ ഹോട്ടല്‍ ബുക്കിങ്ങിനായി 'സഹല'പ്ലാറ്റ്ഫോം നിലവില്‍ വന്നതോടെ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ പോര്‍ട്ടലില്‍ ഉണ്ടെങ്കിലും'സോള്‍ഡ് ഒൗട്ട് 'എന്നാണ് കാണിച്ചിരുന്നത്. ലഭ്യമായ ഹോട്ടലുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതും ദിവസം 45 റിയാലിന് മുകളില്‍ നിരക്കുള്ളവയുമാണ്. ഇത്തരം ഹോട്ടലുകള്‍ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്ക് ഒരുവിധത്തിലും തങ്ങാന്‍ കഴിയുന്നതല്ല. നിലവിലെ അവസ്ഥയില്‍ ജീവനക്കാരുടെ ക്വാറന്റീന് നിരക്കുകള്‍ വഹിക്കുന്ന സ്ഥാപനങ്ങള്‍ വളരെ ചുരുക്കവുമാണ്. ആയതിനാൽ തന്നെ പ്രവാസികൾ നന്നേ വലയുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.
ചെറിയ ശമ്ബളത്തിന് ജോലി ചെയ്യുന്നവര്‍ അടക്കം സ്വന്തം കീശയില്‍നിന്നാണ് ഇൗ ഭീമമായ തുക അടക്കേണ്ടിവരുന്നത്. ഇൗ സാഹചര്യത്തില്‍ അത്യാവശ്യത്തിനും മറ്റുമായി നാട്ടില്‍പോയി കുടുങ്ങിയ നിരവധി പേര് തിരിച്ചുവരാന്‍ കഴിയാതെ യാത്രകള്‍ നീട്ടിവെച്ചിരിക്കുകയാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ നിരക്ക് കുറയാത്തപക്ഷം ആറു മാസ കാലാവധി കഴിയുന്നതുവരെ നാട്ടില്‍ തങ്ങാനുള്ള തീരുമാനത്തിലാണ്. എന്നാലും വിസ കാലാവധി കഴിഞ്ഞവരടക്കമുള്ളവര്‍ എങ്ങനെ തിരിച്ചുവരുമെന്ന് ചിന്തിക്കുകയാണ്. താങ്ങാന്‍ കഴിയാത്ത ഹോട്ടല്‍ നിരക്കിനൊപ്പം പി.സി.ആര് നിരക്കും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളും ഒാര്ക്കുേമ്ബാള് ഒമാന്‍ േജാലി ഒഴിവാക്കുന്ന ചിലരുമുണ്ട്.
https://www.facebook.com/Malayalivartha