പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ; യുഎഇ വ്യാജ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകം, 3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊരു ചതിക്കുഴി. യുഎഇ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. സന്ദർശക, ടൂറിസ്റ്റ് വീസകൾക്ക് പുറമേ ഗോൾഡൻ വീസകളും നൽകാമെന്നാണ് അറബിയിലും ഇംഗ്ലിഷിലുമുള്ള ഓൺലൈൻ പരസ്യങ്ങൾ ലഭ്യമാകുന്നത്.
3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം വരുകയാണ്. ഫ്രീ വീസയെന്ന വാഗ്ദാനവും ചിലർ നൽകുകയാണ്. വിമാനത്താവളത്തിൽ സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുമെന്നാണു മറ്റൊരു വാഗ്ദാനം എന്നത്.
ആയതിനാൽ തന്നെ പരസ്യങ്ങളിലെ അപകടം തിരിച്ചറിഞ്ഞ് വിവിധ കോൺസലേറ്റുകൾ പൗരന്മാർക്ക് ബോധവൽക്കരണം നൽകിത്തുടങ്ങിയിരിക്കുകയാണ്. ഇത്തരം പരസ്യങ്ങളിൽ വീണ് ചതിയിൽപ്പെടരുതെന്നു മുന്നറിയിപ്പു നൽകി. യുഎഇയിൽ 'ഫ്രീ വീസ' എന്നൊരു സംവിധാനം ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിൽ വീസയ്ക്ക് തൊഴിലാളികളിൽ നിന്നു പണം ഈടാക്കാൻ പാടില്ലെന്നാണ് ചട്ടം. തൊഴിലുടമയാണ് ചെലവുകൾ വഹിക്കേണ്ടത്. അംഗീകൃത മാർഗങ്ങളിലൂടെ മാത്രമേ വീസ അപേക്ഷകൾ നൽകാവൂ എന്നും അറിയിച്ചു.
ഇത്തരത്തിൽ വ്യാജ സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കേണ്ടതാണ്. വിമാനക്കമ്പനികൾ, ഹോട്ടലുകൾ, വിനോദ സഞ്ചാര മേഖലയിലെ കമ്പനികൾ എന്നിവ മുഖേന വിവിധ വീസകൾ നൽകുന്നുണ്ട്. ടൂറിസ്റ്റ്, മാത്രമല്ല വിസിറ്റ് വീസകളിൽ തൊഴിലെടുത്താൽ വൻ തുക പിഴയും നാടുകടത്തലുമാണ് ശിക്ഷ.
ഫെഡറൽ താമസകുടിയേറ്റ വകുപ്പ് കഴിഞ്ഞവർഷമാണ് ഗോൾഡൻ വീസ നൽകാൻ തുടങ്ങിയത് പോലും. എന്നാൽ വിദഗ്ധർക്കും സംരംഭകർക്കും വ്യവസായികൾക്കുമാണ് ഗോൾഡൻ വീസ നൽകുകയെന്നും അധികൃതർ അറിയിച്ചിരുന്നു. വിവരങ്ങൾക്ക്: https://business.goldenvisa.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റമദാനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി രംഗത്ത് എത്തുകയുണ്ടായി. അതോറിറ്റിയുടെ പ്രതിവാര മീഡിയ ബ്രീഫിംഗിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. റമദാനില്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha