ഖത്തറിൽ കോവിഡ് വർധിക്കുന്നു; പ്രവാസികൾക്ക് കനത്ത ജാഗ്രത
ഖത്തറിൽ കോവിഡ് വർധിക്കുന്നു . പ്രവാസികൾക്ക് കനത്ത ജാഗ്രത. കൊവിഡ് രണ്ടാം തരംഗമാണ് അവിടെ ഉണ്ടാകുന്നത്. ഒരാഴ്ചയ്ക്കിടെ ആശുപത്രിയിൽ 1500ഓളം പേര്‍ അഡ്മിറ്റ് ആയി. നിലവില്‍ രോഗം ബാധിക്കുന്നവരില്‍ കൂടുതലും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അവരുടെ കുടുംബങ്ങളുമാണെന്ന് അധികൃതര്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനു സാക്ഷ്യംവഹിക്കാൻ പോകുകയാണ് ഖത്തറെന്നും വരുംദിവസങ്ങള്‍ രോഗവ്യാപനം കൂടതല്‍ ശക്തമാവുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
തീവ്രമായ കൊവിഡ് വ്യാപനം ഇനിയും തുടരുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ മാത്രം രാജ്യത്ത് കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടത് 1468 പേരാണ്.
ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണമാണ് ഇവരെ അഡ്മറ്റ് ചെയ്തത്. ഇതില്‍ 266 വരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ദക്ഷിണാഫ്രിക്കന്‍ വൈറസ് വ്യാപിക്കുന്നു. കൊവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് ആണ് ഇപ്പോള്‍ രാജ്യത്ത് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്.
ഇതിന്റെ വ്യാപനത്തോത് കൂടുതലാണെന്നു മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് കാരണമാവുന്നതായും അദ്ദേഹം അറിയിച്ചു. നിലവില്‍ രോഗം ബാധിക്കുന്നവരില്‍ കൂടുതലും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അവരുടെ കുടുംബങ്ങളുമാണെന്ന് അല്‍ ഖാല്‍ പറഞ്ഞു.
രോഗ ലക്ഷണങ്ങളുള്ളവരില്‍ 30 ശതമാനം പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 11 ശതമാനമായി ഉയര്‍ന്നു. കൊവിഡ് മൂലമുള്ള മരണസംഖ്യ അടുത്ത ദിവസങ്ങളിലായി ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു. സാമൂഹിക ചടങ്ങുകളിലെ സന്ദര്‍ശനങ്ങളിലൂടെയാണ് രാജ്യത്ത് വൈറസ് പടരുന്നതെന്നും പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വാക്സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിച്ചുവരികയാണ്. 10 ലക്ഷം ഡോസ് വാക്സിന്‍ എന്ന നാഴികക്കല്ല് രാജ്യം ഇതിനകം പൂര്‍ത്തികരിച്ചുകഴിഞ്ഞു. ദിവസേന കാല്‍ ലക്ഷം പേര്‍ക്കാണ് ഖത്തറില്‍ കൊവിഡ് വാക്സിനല്‍കുന്നതെന്നും അല്‍ ഖാല്‍ അറിയിച്ചു.
അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കൊവിഡ് വാക്‌സിനുകള്‍ക്കു കൂടി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസ, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേയാണിത്. ഇതോടെ ഖത്തറില്‍ ഈ നാല് വാക്‌സിനുകളും എടുത്തവര്‍ ഖത്തറിന് പുറത്തുപോയി വരുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാകും.
ഖത്തറിന് പുറത്ത് നിന്ന് ഈ നാല് കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് രാജ്യത്തേക്ക് വരുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. ഒരു ഡോസ് മാത്രമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഇളവ് ബാധകം. ബാക്കി മൂന്ന് വാക്സിനുകള്‍ക്കും രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കണം. കൊവിഡ് വാക്സിന്‍ സ്വീകിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയില്‍ കരുതണം.
https://www.facebook.com/Malayalivartha