കുവൈത്തിൽ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്കരണം കർശനമാക്കുന്ന നടപടി സ്വീകരിച്ചു ; ഉയർന്ന തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നതിനും അവർക്ക് വേണ്ട പരിശീലനം നൽകുന്നതിനാവശ്യമായ പദ്ധതികൾക്കും തുടക്കം
ഒടുവിൽ കുവൈറ്റും ആ നിർണായക തീരുമാനം എടുത്തു. കുവൈത്തിൽ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്കരണം കർശനമാക്കുന്ന, നടപടി സ്വീകരിച്ചിരിക്കുകയാണ്.
ഉയർന്ന തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നതിനും അവർക്ക് വേണ്ട പരിശീലനം നൽകുന്നതിനാവശ്യമായ പദ്ധതികൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളോടും വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി കഴിഞ്ഞു.
സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം ശക്തമാക്കിയതിനെ തുടുർന്ന് ബാങ്കിംഗ് മേഖലയിൽ കൂടി സ്വദേശിവത്കരണം കർശനമാക്കുന്നത്തോടെ ഈ മേഖലയിൽ ജോലിയിൽ തുടരുന്ന നിരവധി മലയാളകളടക്കം വിദേശികൾക്കു തൊഴിൽ നഷ്ടമാകും.
അതേസമയംകുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതി വേഗത്തിലാക്കുന്നു. പ്രതിദിനം 21,000 പേർക്ക് കോവിഡ് വാക്സിനേഷൻ നടത്തി വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 15 ലക്ഷം സ്വദേശികൾക്കും റമദാന്റെ അവസാന പത്തു ദിവസങ്ങൾക്കുള്ളിൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പ്രതിരോധ കുത്തിവെപ്പിനായി ലക്ഷ്യമിട്ടിട്ടുള്ള 25 ലക്ഷത്തിൽ, 15 ലക്ഷം സ്വദേശികൾക്ക് കുത്തിവെപ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇതിനകം 6,50,000 പേരാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വന്നിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേർക്ക് കുത്തിവെപ്പ് പൂർത്തിയാക്കുന്നത്തോടെ കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി നേടിയെടുക്കാൻ കഴിയുമെന്നും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുമെന്നുമാണ് സർക്കാർ കണക്ക് കൂട്ടൽ.
https://www.facebook.com/Malayalivartha