ഖത്തറിന്റെ ചരിത്രത്തിൽ ഇതാദ്യം; സാമ്പത്തിക അട്ടിമറി തുടർന്ന് ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്; മന്ത്രിക്കെതിരേ പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തിയത് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് നടപടി

ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ച് ഖത്തർ സർക്കാർ. അറ്റോണി ജനറലാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തത്. പൊതുസ്വത്ത് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം, മന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം കൈകൊണ്ടത്. 2013 മുതല്‍ ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്നത് അല്‍ ഇമാദിയാണ്. ഖത്തറിെൻറ ചരിത്രത്തില്‍ ഇതാദ്യമായാണ് ചുമതലയിലുള്ള മന്ത്രിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുന്നത്.
അതേസമയം മന്ത്രിക്കെതിരേ പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തിയത് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് ഈ നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ അറിയിക്കുകയുണ്ടായി. 2013 ജൂണില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാജ്യ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇമാദിയെ ധനമന്ത്രിയായി തിരഞ്ഞെടുത്തത്.
ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ച അല്‍ ഇമാദി 2013 മുതലാണ് ധനമന്ത്രിയായി സേവനമനുഷ്ഠിച്ചുവന്നത്. ധനകാര്യമന്ത്രിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില് പബ്ലിക് പ്രോസിക്യൂട്ടര് അന്വേഷണം ആരംഭിച്ചു
ഖത്തര്‍ നാഷണല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാനായും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ബോര്‍ഡ് അംഗവുമാണ്. കേസില്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭ്യമല്ല. അടുത്തിടെ, അല്‍ഇമാദിയെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക വിദേശ ധനകാര്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് ഇവിടെയാണ്. കൂടുതൽ വിവരങ്ങൾ ഉണ്ടാണ് തന്നെ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























