അവസാനപ്രതീക്ഷയിൽ പ്രവാസികൾ; യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങി, ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു കൂട്ടരുടെ വേവലാതി

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഇതുമൂലം ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു കൂട്ടരുടെ വേവലാതി എന്നത്.
നാട്ടിലേക്കയച്ച കുടുംബത്തെ തിരിച്ചെത്തിക്കാനാവതെ പ്രയാസപ്പെടുന്നവരും ഏറെയാണ്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മാതാപിതാക്കളെയും കുടുംബത്തെയും വിസിറ്റ് വീസയിൽ യുഎഇയിലേക്കു കൊണ്ടുവരാനിരുന്നവരും ഇപ്പോൾ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. നീട്ടിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് യുഎഇയിലേക്കു വരാൻ കാത്തിരുന്നവരെയും പ്രവാസി കുടുംബങ്ങളെയും യാത്രാ വിലക്ക് വലച്ചു.
നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിച്ചുകൊണ്ടിരുന്നവർ ഹോസ്റ്റൽ അടച്ചതോടെ ബന്ധുക്കളുടെ വീട്ടിൽ കഴിയേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ താമസിപ്പിക്കാൻ വിമുഖത കാട്ടുന്നവരുമുണ്ട്. കേരളത്തിൽ ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചത് പ്രവാസി മലയാളികളുടെ ആധി വർധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. തനിച്ചു താമസിക്കുന്ന മാതാപിതാക്കളുള്ളവരുടെയും നെഞ്ചിടിപ്പു കൂട്ടി. ഏപ്രിൽ 25നു പുലർച്ചെ പ്രാബല്യത്തിലായ യാത്രാ വിലക്ക് മേയ് 4ന് തീരുമെന്ന് പ്രതീക്ഷിച്ചിരിക്കെ 14ലേക്കു നീട്ടി.
അതോടൊപ്പം ഇന്ത്യയിൽ കോവിഡ് വർധിക്കുന്നതിനാൽ തന്നെ വിലക്ക് ഉടനൊന്നും പിൻവലിക്കാനുള്ള സാധ്യതയില്ല. സൗദിയിലെ വിലക്കുപോലെ മാസങ്ങളോളം നീണ്ടാൽ പലരുടെയും ജോലി നഷ്ടപ്പെടുമെന്നാണ് അറിയാൻ കഴിയുന്നത്. തിരിച്ചെത്താനാവാതെ നാട്ടിൽ കുടുങ്ങിയ കച്ചവടക്കാരെയും ഇതു ബാധിക്കുന്നതാണ്. ദുബായ് കറാമയിൽ ഫുഡ് സ്റ്റഫ് വ്യവസായിയായ ചാവക്കാട് സ്വദേശി നൗഷാദ് കുറഞ്ഞ അവധിക്കു നാട്ടിൽ പോയി കുടുങ്ങി. ഒരു മാസത്തേക്കു നാട്ടിൽ പോയി തിരിച്ചെത്താനിരിക്കെ കോവിഡ് പിടിപെട്ട് യാത്ര നീട്ടേണ്ടിവന്ന തിരുവത്ര സ്വദേശി ഷഫീഖ് ചാലിൽ ഹംസ തിരിച്ചെത്താനിരിക്കെയാണ് യാത്രാ വിലക്കു വന്നത്.
ഇതുകൂടാതെ തിരിച്ചെത്താൻ വൈകിയ പലരോടും വരേണ്ടെന്നു പറയുന്നതിനാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണദ്ദേഹം. നാട്ടിലുള്ള ഭാര്യയും മക്കളും തിരിച്ചെത്താനിരിക്കെയാണ് യാത്രാവിലക്ക് വന്നതെന്നു തിരുവനന്തപുരം സ്വദേശി സാം വർഗീസ് പറയുകയുണ്ടായി. ഇപ്പോൾ വീസ കാലാവധിയും തീർന്നു. കഴിഞ്ഞ വർഷം ഇത്തരമൊരു സാഹചര്യത്തിൽ വീസാ കാലാവധി നീട്ടിനൽകിയതുപോലെ യുഎഇയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി കാത്തിരിക്കുകയാണ് പ്രവാസികൾ.
വീസ കാലാവധി തീരാറായവർ ഡൽഹിയിലെ യുഎഇ എംബസിയുമായി ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കും സിസ്റ്റം ബ്ലോക്കായതോടെ നിരാശയായി. മെയിൽ അയച്ചിട്ടും മറുപടി ലഭിക്കാത്തവർ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha

























