വാക്സിൻ എടുത്തില്ലെങ്കിൽ പണിയില്ല: പ്രവാസികളെ പ്രതിരോധത്തിലാക്കി വീണ്ടും സൗദിയുടെ കടുത്ത തീരുമാനം

സൗദിലെ പൗരന്മാർക്കും പ്രവാസികൾക്കുമായി വീണ്ടും നിയമം കടുപ്പിച്ചു. കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കിയിരിക്കുകയാണ് സാമൂഹിക മാനവ വിഭവ ശേഷി മന്ത്രാലയം. കുത്തിവയ്പ് എടുക്കാത്തവരെ തൊഴിലിടങ്ങളിലേക്കു പ്രവേശിപ്പിക്കില്ലെന്നു മന്ത്രാലയം പറഞ്ഞു . ജീവനക്കാരുടെ വാക്സീൻ ഉറപ്പ് വരുത്താൻ സ്വകാര്യ-പൊതു മേഖലയിലെ സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ വാക്സീൻ നിർബന്ധമാക്കൽ സംബന്ധച്ച നിയമം എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ആയില്ല.
തൊഴിലിടങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വാക്സീൻ നിബന്ധനകൾ കടുപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അധികൃതർ മുന്നോട്ടു വയ്ക്കുന്ന മുൻകരുതൽ നടപടികളിൽ വീഴ്ചയുണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നുംപറഞ്ഞു . രാജ്യത്ത് വസിക്കുന്നവരുടെ ജീവിത സുരക്ഷയും ആരോഗ്യവുമാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം പറഞ്ഞു. തൊഴിലിടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് തവക്കൽനാ ആപ്ലികേഷൻ വഴി വാക്സീൻ സ്വീകരിച്ച സ്റ്റാറ്റസ് വ്യക്തമാക്കേണ്ടി വരും.
അതേ സമയം കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയതായിരുന്നു അന്താരാഷ്ട്ര വിമാനസർവീസ്. ഈ മാസം 17-ന് പുനരാരംഭിക്കാനിരിക്കുകയാണ്. അതിനായി ട്ടുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് നിബന്ധനകളും മാർഗനിർദേശങ്ങളും പുറത്തിറക്കി. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവീസിന് വിലക്കുണ്ടെങ്കിലും സൗദിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ 38 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട് എന്നത് ആശ്വാസമാണ്.
യാത്ര ചെയ്യാനുദേശിക്കുന്നവർ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകൾ പരിശോധിക്കുകയും ആവശ്യമായ അനുമതി നേടുകയും വേണമെന്ന് മാർഗനിർദേശങ്ങളിലുണ്ട്.
സൗദിയിലെ അംഗീകൃത കേന്ദ്രത്തിൽനിന്ന് കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനാ സർട്ടിഫിക്കറ്റ് യാത്രക്കാർ നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. കോവിഡ് വാക്സിൻ മുഴുവൻ ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് ബാധിച്ച് സുഖംപ്രാപിച്ച് ആറ് മാസം കഴിഞ്ഞവർക്കുമാണ് യാത്രയ്ക്ക് അനുമതിയുള്ളത്. തവക്കൽനാ ആപ്പിലൂടെയാണ് തീയതി പരിശോധിക്കുക.
https://www.facebook.com/Malayalivartha

























