ഗൾഫ് മേഖലയെ ഒന്നടങ്കം മുൾമുനയിൽ നിർത്തി ചൈനീസ് റോക്കറ്റ്; റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ഒമാൻെയും ഇസ്രയേലിന്റെയും ഭാഗത്ത് നിന്ന് ലഭിച്ചു; ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഭീഷണിയില്‍ നിന്ന് ഒഴിവായെന്ന് അധികൃതർ

ലോകത്തെ ആകമാനം മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് കടലിൽ പതിച്ചെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് 'ലോങ് മാര്‍ച്ച് 5 ബി' ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്നാണ് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അതേസമയം റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ഒമാൻെയും ഇസ്രയേലിന്റെയും ഭാഗത്ത് നിന്ന് ലഭിക്കുകയുണ്ടായി.
ഇതിനുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുന്നതിന്‍റെ ഭീഷണിയില്‍ നിന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ പുതിയ സാറ്റലൈറ്റ് റീ എന്‍ട്രി മാപ്പ് അടിസ്ഥാനമാക്കിയുള്ള വിവരമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഭീഷണിയില്‍ നിന്ന് ഒഴിവായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അറബ് ലോകത്തിന്റെ മുകളിലൂടെ ശനിയാഴ്ച രാത്രി കടന്നുപോകുമെന്നുള്ള വാർത്തകൾ വന്നിരുന്നു. ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര് എന്നത്. ചൈനയിലെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റാണ് ലോംഗ് മാര്‍ച്ച് 5 ബി. ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച (ഏപ്രില്‍ 29)യാണ് ഇത് വിക്ഷേപിച്ചത്. 18 ടണ്‍ ഭാരമുള്ള പ്രധാന സെഗ്മെന്റാണ് ഇപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നെത്തിയത്. കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു.
അതേസമയം നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. പിന്നാലെ റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുകയുണ്ടായി. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന. അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഇത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഏതാണ്ട് 10 മണിക്കൂറോളം കൂടുതല്‍ എടുത്താണ് റോക്കറ്റ് ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചത്.
https://www.facebook.com/Malayalivartha


























