പ്രവാസികളെ കുരുക്കിലാക്കി ഒമാനിൽ ലോക്ക്ഡൗൺ; ചെറുകിട വ്യാപര സ്ഥാപനങ്ങള്‍ എല്ലാം അടച്ചു പൂട്ടി, ലോക്ക ഡൗണിന് ശേഷം പുതിയ നിയന്ത്രണങ്ങള്‍ കൂടി എത്തിയാല്‍ രോഗവ്യാപനത്തെ പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്ന് അധികൃതർ

പ്രവാസികളെ കുരുക്കിലാക്കി ഒമാനിൽ ലോക്ക്ഡൗൺ. പെരുന്നാളൊരുക്കങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട ചെറുകിട വ്യാപര സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടച്ചു പൂട്ടിയിരിക്കുകയാണ്. നിരവധി ദിവസ വേദന തൊഴിലാളികള്‍ ആണ് ഇതിലൂടെ ബുദ്ധിമുട്ടിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചുരുങ്ങിയ ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഏറെ ആശ്വാസമാണ്. അഞ്ചു മാസക്കാലമാണ് കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
പൂര്‍ണ്ണമായും അടഞ്ഞു കിടന്ന കടകളിലെ ജീവനക്കാര്‍ സന്നദ്ധ സേവന സംഘടനകളും മറ്റും നല്‍കിയ സഹായത്തോടെയാണ് ജീവിച്ചത്. വ്യാപരികളെ സംബന്ധിച്ച് കച്ചവടം നടക്കേണ്ട മൂന്ന് സീസണ്‍ ആണ് നഷ്ടപ്പെട്ടത്. രണ്ട് പെരുന്നാളും, സ്കൂൾ സീസണും. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സീസണ്‍ സെയില്‍ ഇത്തവണയും നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വ്യാപരികള്‍ ഏവരും.
കടകള്‍ കഴിഞ്ഞ മാസങ്ങളില്‍ തുറന്നെങ്കിലും കാര്യമായ കച്ചവടം നടന്നിട്ടില്ലെന്നാണ് വ്യാപരികള്‍ ഏവരും പറയുന്നത്. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി ആളുകൾ ഒത്തുകൂടാന്‍ സാധ്യതയും കല്പിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ ഒമാനില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും ആശ്വസമാകുകയാണ് ഈ വാര്‍ത്ത. ഈ ലോക്ക്ഡൗണിന് ശേഷം പുതിയ നിയന്ത്രണങ്ങള്‍ കൂടി എത്തിയാല്‍ രോഗവ്യാപനത്തെ പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ വിമാനത്താവളത്തില്‍ പുതിയ നിബന്ധനകള്‍. ഈ വര്‍ഷം ഏപ്രില്‍ 5 നോ അതിനുമുമ്പോ വിസ നല്‍കിയിട്ടുള്ള ഒമാനികള്‍ക്കും താമസക്കാര്‍ക്കും മാത്രമായി സുല്‍ത്താനേറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒമാനിലെ വിമാനത്താവളങ്ങളില്‍ നടപ്പാക്കും.
https://www.facebook.com/Malayalivartha

























