സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു
സൗദി അറേബ്യയിൽ വിസ കാലാവധി കഴിഞ്ഞോ, ഇഖാമ (റെസിഡൻസ് പെർമിറ്റ്) ഇല്ലാതെയോ അനധികൃതമായി ഒളിച്ചു താമസിക്കുന്നത് കർശനമായ നിയമലംഘനമാണ്. സൗദി അധികൃതർ രാജ്യവ്യാപകമായി നടത്തുന്ന പരിശോധനകളിൽ ഇത്തരക്കാരെ പിടികൂടി കനത്ത പിഴ ഈടാക്കി നാടുകടത്തുകയും കരിമ്പട്ടികയിൽ (ബ്ലാക്ക് ലിസ്റ്റ്) ഉൾപ്പെടുത്തുകയും ചെയ്യും. സൗദി അറേബ്യൻ സർക്കാരിന്റെ വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് അബ്ഷീർ (Absher). സൗദി പൗരന്മാർക്കും, വിദേശികൾക്കും (ഇഖാമയുള്ളവർ) സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ലളിതമായി സേവനങ്ങൾ നേടാൻ ഇത് ഉപയോഗിക്കാം.
അനധികൃത താമസക്കാരെ കണ്ടെത്താൻ സൗദി അറേബ്യയിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയവും മറ്റ് വകുപ്പുകളും സംയുക്തമായാണ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്..
സൗദി അറേബ്യയിൽ വിസ കാലാവധി കഴിഞ്ഞു താമസിക്കുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും നാടുകടത്തലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ താമസക്കാർക്ക് സഹായം നൽകുന്നവർക്കും വലിയ ശിക്ഷ നേരിടേണ്ടി വരുമെന്നും അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് സഹായം നൽകുകയോ, വാഹനം നൽകി യാത്ര ചെയ്യിക്കുകയോ, താമസസ്ഥലം നൽകുകയോ, ജോലി നൽകുകയോ ചെയ്യുന്നവർക്കെതിരെയും കടുത്ത നിയമനടപടികളുണ്ട്. കുറ്റക്കാർക്ക് 15 വർഷം വരെ തടവും, 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്. കൂടാതെ ഉപയോഗിച്ച വാഹനങ്ങളും, താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
പിടിയിലാകുന്ന വിദേശികളെ യാത്രാ രേഖകൾ പൂർത്തിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് മാറ്റുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നു
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനും നിയമലംഘകരെ കുറിച്ച് റിപ്പോർട്ട് ചെയ്യാനും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഔദ്യോഗിക വിവരങ്ങൾക്കായി സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം
സൗദി അറേബ്യയുടെ 'വിഷൻ 2030' ഒരു നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയമവിരുദ്ധ താമസക്കാർക്കെതിരെയുള്ള ഈ നീക്കം വെറുമൊരു ശിക്ഷാ നടപടിയല്ല. മറിച്ച് ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും ഡിജിറ്റൽ ഇക്കണോമിയും സംരക്ഷിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണെന്നും വ്യക്തമാക്കി.
എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സൗദി അറേബ്യയെ മോചിപ്പിച്ച്, വൈവിധ്യവൽക്കരിച്ച ആഗോള ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2016-ൽ പ്രഖ്യാപിച്ച സമഗ്രമായ ഒരു സാമൂഹിക-സാമ്പത്തിക പദ്ധതിയാണ് 'വിഷൻ 2030'. 2026-ൽ ഈ പദ്ധതി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, ഇതിന്റെ 90% പദ്ധതികളും പൂർത്തിയായിക്കഴിഞ്ഞു
https://www.facebook.com/Malayalivartha























