തുടർച്ചയായി എണ്ണ വില ഉയരുന്നതിൽ ആശങ്കയറിയിച്ച് അമേരിക്ക; വിലയിൽ നിയന്ത്രണം നടത്താൻ ഒപ്പെക് ഇടപെടല്‍ നടത്തണമെന്ന് പ്രസിഡന്റ് ട്രംപ്
തുടർച്ചയായി എണ്ണ വില അമിതമായി ഉയരുന്നതില്‍ ആശങ്കയറിയിച്ച് അമേരിക്ക വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വില നിയന്ത്രിച്ചു നിർത്താന്‍ ഒപ്പെക് ഇടപെടല്‍ നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരണമറിയിച്ചു.
എണ്ണ ഉത്പാദക രാജ്യങ്ങളായ വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയും, ഇറാന്റെ ഉപരോധവുമെല്ലാം വില ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണ വില ഇത്തരത്തില്‍ ഉയരുന്നത് ലോകത്തിനു താങ്ങാന്‍ പറ്റുന്ന കാര്യമല്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വെനിസ്വേല, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയാണ് തന്റെ പ്രധാന പരിഗണനയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള ട്രമ്പ് എണ്ണ വിലയും ഒപ്പെക്കും സംബന്ധിച്ച് ആവര്‍ത്തിച്ച് ട്വീറ്റ് നടത്തിയിട്ടുണ്ട്. വില വര്‍ധനയാണ് മിക്കപ്പോഴും ഇതില്‍ വിഷയമായിട്ടുള്ളത്. ഒപ്പെക്കിന്റെ അടുത്ത യോഗം ഡിസംബറിലാണ് നിശ്ചയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha