ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ഉത്തര കൊറിയയ്ക്ക് വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിയും; രണ്ടാം ഉച്ചകോടിയ്ക്ക് മുൻപായി ഉത്തര കൊറിയയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്
ഉത്തര കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതിനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായിട്ടുണ്ടെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
അതേസമയം ഉത്തര കൊറിയ ഇപ്പോഴും ആണവ ഭീഷണിയാണെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രമ്പിന്റെ ട്വീറ്റ് വന്നത് എന്നത് ശ്രദ്ധേയമാകുകയാണ്. വിയറ്റ്‌നാമിലെ ഹാനോയില്‍ ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിമ്മും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി ഫെബ്രുവരി 27, 28 തീയതികളില്‍ നടക്കാനിരിക്കുകയാണ്. സിംഗപ്പൂരില്‍ നടന്ന ആദ്യ ഉച്ചകോടിയുടെ തുടര്‍ച്ചയായിരിക്കും ഇതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
കിമ്മുമായി വളരെ നല്ല ബന്ധം താന്‍ വളര്‍ത്തിയെടുത്തിട്ടുണ്ടെന്ന് ഞായരാഴ്ച ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കവേ ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുടെ ആണവ നിരയുധീകണ കാര്യത്തില്‍ അമിത സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ആണവ - മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് വിട്ടു നിന്നാല്‍ താന്‍ സന്തോഷവാനാണെന്നും ട്രംപ് പറഞ്ഞു.
കൊറിയന്‍ ഉപദ്വീപിന്റെ ആണവനിരായൂധീകരണമാണ് സിംഗപ്പൂര്‍ ഉച്ചകോടിയില്‍ പ്രധാനമായി പരാമര്‍ശിച്ചിരുന്നതെങ്കിലും അത് പ്രായോഗികമായി നടപ്പാക്കുന്നത് വ്യക്തതയോടെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഉച്ചകോടിക്കു ശേഷം വലിയ തോതില്‍ പുരോഗതി ഉണ്ടായില്ലെങ്കിലും, ഉത്തരകൊറിയ പരീക്ഷണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സന്നദ്ധരായത് നല്ല സൂചനയായി വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha