ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ബോംബിട്ട് തകർത്ത ബാലക്കോട്ടെ ആഡംബര പരിശീലന ക്യാമ്പിനെപ്പറ്റി 15 വര്‍ഷങ്ങൾക്ക് മുൻപ് അമേരിക്കന്‍ പ്രതിരോധ രേഖയിൽ പരാമർശിച്ചിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ബോംബിട്ട് തകർത്ത പാകിസ്ഥാനിലെ ബാലകോട്ടുള്ള ജയ്‌ഷേ ഇ മുഹമ്മദ് സംഘടനയുടെ ഭീകര പരിശീലന ക്യാമ്പിനെപ്പറ്റി 15 വര്‍ഷങ്ങൾക്ക് മുൻപ് തന്നെ അമേരിക്കന്‍ പ്രതിരോധ രേഖയിൽ പരാമർശിച്ചിരുന്നതായി റിപ്പോർട്ടുകൾ.
വിക്കിലീക്ക്‌സ് ചോര്‍ത്തിയ പ്രതിരോധ ഫയലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന തടവുകരനായി പിടിക്കുകയും ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍ പാര്‍പ്പിക്കുകയും ചെയ്ത പാക് വംശജനായ പങീസ് കെ റഹാമാനെ ഉദ്ധരിച്ചാണ് ഈ ക്യാമ്പിനെപ്പറ്റി പ്രതിരോധ രേഖയില്‍ പരാമര്‍ശം വന്നിരിക്കുന്നത്.
റഹ്‌മാന് പരിശീലനം ലഭിച്ചത് ബലാകോട്ടെ ഭീകര ക്യാമ്പിലാണെന്ന് 2014 ജനുവരി 31 ന് അമേരിക്കന്‍ പട്ടാളത്തിലെ മേജര്‍ ജനറല്‍ ജെഫ്രി മില്ലര്‍ ഒപ്പുവച്ച രേഖ വ്യക്തമാക്കുന്നു. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും, ആര്‍ട്ടിലറി യുദ്ധമുറയിലും പ്രാഥമിക - അഡ്വാന്‍സ്ഡ് പരിശീലന മുറകള്‍ നല്‍കുന്ന കേന്ദ്രമാണിത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരേ ജിഹാദി പോരാട്ടത്തിന് വോളന്റിയറായി മുന്നോട്ടു വന്ന റഹ്മാന് ഇവിടെയാണ് പരിശീലനം ലഭിച്ചത്. അല്‍ ക്വയ്ദ്‌യ്ക്ക് പിന്തുണ നല്‍കുന്ന ജയ്‌ഷേ ഇ മുഹമ്മദ് സംഘടന അമേരിക്കയ്കകെതിരേ ജിഹാദിന് ആഹ്വാനം ചെയ്തിട്ടുള്ള ഭീകര സംഘടനയാണെന്നും മില്ലര്‍ കുറിച്ചു. പാക്കിസ്ഥാനിലെ തീവ്രവാദികളായ മുല്ലമാരുടെ പ്രഭാഷണങ്ങളാണ് റഹ്മാനെ ജിഹാദിനു ചേരാന്‍ സ്വാധീനിച്ചത്. ഇതേത്തുടര്‍ന്നാണ് ബലാകോട്ടെ ഭീകര പരിശീലന ക്യാമ്പിലേക്ക് റഹ്മാന്‍ എത്തിപ്പെടുന്നത്. അമേരിക്കയെ ആക്രമിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും, അതിനുള്ള ശേഷി നേടുകയും ചെയ്തിട്ടുള്ള ജയ്‌ഷേ ഇ മുഹമ്മദ് ഭീകര സംഘടനയ്ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും, ഈ സംഘടനയെ ഏറ്റവും അപകടകാരിയായി സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും ജനറല്‍ മില്ലര്‍ കുറിച്ചിരുന്നു.
ബാലകോട്ടെ പരശീലനത്തിനു ശേഷം ജയ്‌ഷേ ഇ മുമ്മദ് ജിഹാദികള്‍ക്കൊപ്പം റഹ്മാന്‍ അഫിഗാനിലെ കൊണ്ടൂസില്‍ എത്തുകയായിരുന്നു. ഇവിടെ വച്ച് നോര്‍ത്തേണ്‍ അലയന്‍സ് പോരാളികളുടെ പിടിയിലായ റഹ്മാനെ പിന്നീട് അമേരിക്കന്‍ സേനയ്ക്ക് കൈമാറുകയായിരുന്നു. ഭീകര പരിശീലന ക്യാമ്പുകളെപ്പറ്റി അറിവുണ്ടായിരുന്നതു കൊണ്ട് ഈ ഭീകരനെ 2002 ഫെബ്രുവരി ഏഴിന് ഗ്വാണ്ടിമാന തടവറയിലേക്കു മാറ്റുകയായിരുന്നുവെന്ന് പ്രതിരോധ രേഖയില്‍ പറയുന്നു.
https://www.facebook.com/Malayalivartha