ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം-അമേരിക്ക
ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക
ഭീകരവാദികൾക്ക് പാകിസ്ഥാൻ സുരക്ഷിത താവളങ്ങൾ ഒരുക്കികൊടുക്കാൻ പാടില്ലെന്ന യൂ എൻ രക്ഷ സമിതിയുടെ നിർദേശം പാകിസ്ഥാൻ പാലിക്കാൻ തയ്യാറാകണമെന്ന് അമേരിക്ക. ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയണം.
പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ബുധനാഴ്ച പാകിസ്താനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
ഫെബ്രുവരി 14ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം സുരക്ഷയ്ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭീകരവാദികള്‍ക്ക് സുരക്ഷിതയിടം നല്‍കരുതെന്ന യു എന്‍ രക്ഷാസമിതിയുടെ നിര്‍ദേശം പാകിസ്താന്‍ പാലിക്കണം. ഭീകരവാദികള്‍ക്ക് ലഭിക്കുന്ന ധനസഹായവും തടസ്സപ്പെടുത്തണമെന്നും അമേരിക്കയുടെ ആഭ്യന്തരവക്താവ് ആവശ്യപ്പെട്ടു.
ഇതിനു പുറമേ , ഇന്ത്യയും പാകിസ്താനും ചര്‍ച്ചക്ക് തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യുഎന്‍ രക്ഷാസമതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയോടും പാകിസ്താനോടും അതിര്‍ത്തി കടന്നുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെക്കാനും സാധാരണനിലയിലേക്ക് തിരികെ വരാനും അമേരിക്ക അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടുതല്‍ സൈനിക നടപടികള്‍ സ്ഥിതി വഷളാക്കുകയേ ഉള്ളൂവെന്നും അമേരിക്ക പറഞ്ഞു.
ഒ.ഐ.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് അബൂദബിയിലേക്ക് പുറപ്പെടും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha