ഹെലികോപ്റ്റർ അപകടം; നേപ്പാൾ ടൂറിസം മന്ത്രിയുൾപ്പെടെ 7 പേരുടെ മൃതദേഹം കണ്ടെത്തി
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ നേപ്പാള്‍ ടൂറിസം മന്ത്രിയുൾപ്പെടെ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മന്ത്രിയുടെ മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു.
ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ ടെഹ്‍റാതൂം ജില്ലയിൽ തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മന്ത്രിയുടേതുള്‍പ്പടെ ഏഴ് പേരുടെ മൃതദേഹം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‍ലെജുങ് പ്രദേശത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള പര്‍വതപ്രദേശമാണ് താപ്‌ലെജുങ്.
നേപ്പാളിലെ പര്‍വതപ്രദേശങ്ങളില്‍ മുമ്പും വ്യോമാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടാമതാണ് നേപ്പാളിലെ മലനിരകള്‍.
https://www.facebook.com/Malayalivartha