നൊബേൽ സമ്മാനം നൽകേണ്ടത് കശ്മീർ പ്രശ്നം പരിഹരിക്കുന്നവർക്ക്; പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ
നോബല്‍ സമ്മാനം നേടാനുള്ള അര്‍ഹത തനിക്കില്ലെന്ന പരാമർശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. നൊബേല്‍ തരേണ്ടത് തനിക്കല്ല, അത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്കാണ് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പാക്ക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയച്ച തീരുമാനത്തെ പരിഗണിച്ച് ഇമ്രാൻ ഖാനിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യം ഉയർന്നു വന്നത്. പാക്കിസ്ഥാൻ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.തുടർന്നാണ് ഇമ്രാൻ ഖാൻ പ്രതികരിച്ചത്.
ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്ത്യപാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക്ക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.
https://www.facebook.com/Malayalivartha