Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ലാവലിന്‍ കേസ് കാനഡയിലെത്തുമ്പോൾ ഇവിടുത്തെ പോലെയല്ല കാര്യങ്ങൾ . കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലാവലിനിൽ തട്ടി വീഴുമോ എന്ന ആശങ്കയിലാണ് ഭരണകൂടം

04 MARCH 2019 03:04 PM IST
മലയാളി വാര്‍ത്ത


ലാവലിന്‍ കേസ് കാനഡയിലെത്തുമ്പോൾ ഇവിടുത്തെ പോലെയല്ല കാര്യങ്ങൾ . കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലാവലിനിൽ തട്ടി വീഴുമോ എന്ന ആശങ്കയിലാണ് ഭരണകൂടം

എസ്എന്‍സി ലാവലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയിന്മേൽ ഏപ്രില്‍ ആദ്യവാരം സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.
എന്നാൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് നേരിടുന്നത്. കാനഡ ഗവണ്‍മെന്റിനേയും പ്രധാനമന്ത്രി ട്രൂഡോയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് എസ്എന്‍സി ലാവലിന്‍ കമ്പനി ഉള്‍പ്പെട്ട അഴിമതി ആരോപണം.

എസ്എന്‍സി ലാവലിന്‍ കമ്പനിയെ പണ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷിക്കുന്നതില്‍ അറ്റോണി ജനറല്‍ ജോഡി വില്‍സണ്‍ റോബൗള്‍ഡ് അടക്കമുള്ളവര്‍ പങ്ക് വഹിച്ചതായി ആരോപണമുണ്ട്. ട്രൂഡോയുടെ ദീര്‍ഘകാല സുഹൃത്തായ ജെറാര്‍ഡ് ബട്‌സ് അദ്ദേഹത്തിന്റെ ഉപദേശക സ്ഥാനം രാജി വച്ചത് രണ്ടാഴ്ച മുമ്പാണ്. അറ്റോണി ജനറല്‍ വില്‍സണ്‍ റേബോള്‍ഡും രാജി വച്ചു.

ലാവലിന്‍ കമ്ബനി അധികാരികള്‍ക്കെതിരായ വിചാരണ ഒഴിവാക്കാന്‍ പ്രധാനമന്ത്രി കനേഡിയന്‍ മന്ത്രിയോട് നിര്‍ദേശിച്ചെന്ന ആരോപണത്തിന് പിന്നാലെ മന്ത്രി ജോഡി വില്‍സണ്‍ റെയ്‌ബോള്‍ഡ് രാജിവെച്ചു.

ലാവലിന്‍ കമ്ബനിക്കെതിരായ വിചാരണ ഒഴിവാക്കാന്‍ വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഇതിനായി വില്‍സണ്‍ റെയ്‌ബോള്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യം ട്രൂഡും നിഷേധിക്കുകയുണ്ടായി. ഈ സംഭവത്തിന് പിന്നാലെയാണ് ജോഡി വില്‍സണ്‍ രാജിവെച്ചത്

ഈ വര്‍ഷം ഒക്ടോബറില്‍ കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയ്ക്ക് ഈ അഴിമതി ആരോപണം വലിയ ക്ഷേണമാകുമെന്നു തീർച്ച .

കാനഡയിലെ മോണ്‍ട്രിയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലാവ്‌ലിൻ. കരാറുകള്‍ നേടുന്നതിനായി 48 മില്യണ്‍ കനേഡിയന്‍ ഡോളർ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 2001നും 2011നുമിടെ  ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ കു ടുംബത്തിനാണ്‌ഇത്രയും തുക കൈക്കൂലിയായി നൽകിയത് 

ആരോപണത്തെ തുടര്‍ന്ന് ലാവലിന്‍ കമ്ബനിക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കയാണ്. ആഗോള ഭീമനായ ലാവലിനെതിരെ കനേഡിയന്‍ പാര്‍ലമെന്റ് അഴിമതി കേസില്‍ വിചാരണ ചെയ്യാന്‍ തിരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ കാനഡയില്‍ കോളിളക്കം സൃഷ്ടിക്കുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനിയെ 10 വര്‍ഷത്തേയ്ക്ക് രാജ്യത്തെ പദ്ധതികളില്‍ നിന്ന് വിലക്കും. പിഴയടച്ച് രക്ഷപ്പെടാനും കരാറുകളിലെ വിലക്ക് ഒഴിവാക്കാനുമാണ് കമ്പനിയുടെ നീക്കം. അതേസമയം വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. പ്രധാനമന്ത്രിയും സഹായികളും ധനകാര്യ മന്ത്രിയും മുന്‍ അറ്റോണി ജനറല്‍ വില്‍സണില്‍ സമ്മര്‍ദ്ദം ചെലുത്തിയതിലും ഡിഫേഡ് പ്രോസിക്യൂഷന്‍ എഗ്രിമെന്റ് അംഗീകരിക്കുന്നതിലും സമ്മര്‍ദ്ദം ചെലുത്തിയതായാണ് ആരോപണം.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മന്ത്രിമാരും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സൂചന മുന്‍ അറ്റോണി ജനറല്‍ നല്‍കുന്നുണ്ട് . പ്രോസിക്യൂഷന്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് ജോഡി വില്‍ണ്‍ പറയുന്നു. പ്രിവി കൗണ്‍സില്‍ ക്ലര്‍ക്കും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുമായ മൈക്കള്‍ വെര്‍ണിക് കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞത് ഭീഷണികള്‍ സംബന്ധിച്ചാണ്. അതെ സമയം യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നാണ് ട്രൂഡോ പറയുന്നത്

കാനഡയില്‍ മാത്രം 9000ത്തിലധികം പേര്‍ ജോലി ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. . 2013ല്‍ ബംഗ്ലാദേശിലെ പാലം നിര്‍മ്മാണ കരാറില്‍ ക്രമക്കേട് ആരോപിച്ച് കമ്പനിയെ ലോകബാങ്ക് 10 വര്‍ഷത്തേയ്ക്ക് കരാര്‍ ബിഡ്ഡിംഗുകളില്‍ വിലക്കിയിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടിപ്പിൽ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നു ഉറപ്പാണ്. അത് ട്രൂഡോ യുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (3 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (3 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (3 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (4 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (4 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (4 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (5 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (5 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (5 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (6 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (7 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (7 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (7 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (7 hours ago)

Malayali Vartha Recommends